അതുകൊണ്ട് അന്നുതന്നെ ബുദ്ധിപൂർവ്വം അവരെനിക്ക് ബ്ലോക്കിട്ടതാണ്. ഒരു തരത്തിലും ആ മനസ്സിലേക്ക് എനിക്ക് പ്രവേശിക്കാനിട തന്നില്ല.
ആ സംഭവത്തിനുശേഷം നാല് വർഷം കടന്നുപോയിരിക്കുന്നു. ആന്റിക്കിപ്പോൾ 44 വയസ്സ്. അമ്മയുടെ അതേ പ്രായം.
******
വീട്ടിലുണ്ടായ പൊട്ടിത്തെറിയുടെ പിറ്റേ ദിവസം ഞാന്‍ കോളേജില്‍ നിന്നും ഉച്ചയ്ക്കിറങ്ങി. ഞങ്ങളെ അലട്ടിക്കൊണ്ടിക്കുന്ന പ്രശ്നത്തെപ്പറ്റി കൂടുതല്‍ അറിയണമെന്ന് ഉറച്ചിരുന്നു. അവിഹിതങ്ങൾ നല്ലതാണ്. സുഖമുള്ളൊരു ഏർപ്പാടാണ്. പക്ഷേ അത് കുടുംബഭദ്രതയ്ക്ക് ഉലച്ചിലുണ്ടാക്കുന്നതുവരെ മാത്രം. സംഭവത്തിന്റെ മുഴുവന്‍ ചിത്രവും പൂർണ്ണമായി അറിഞ്ഞാൽ മാത്രമേ പരിഹാരവും കാണാനൊക്കുകയുള്ളൂ. പണ്ട് നടന്നതിന്റെ വ്യക്ലബ്യവും വച്ചോണ്ടിരുന്നാൽ അത് നടക്കുകേമില്ല. എന്തായാലും ആന്റിയോട് ചോദിച്ചേ പറ്റൂ.
ഓരോന്ന് ചിന്തിച്ചുകൊണ്ട് സരിതാന്റിയുടെ വീടെത്തിയത് അറിഞ്ഞില്ല. അവിടെ ചെന്ന് കോളിങ് ബെല്ലടിച്ചു. പക്ഷേ കരണ്ടില്ലെന്ന് തോന്നുന്നു. ആരെയും കാണാത്തതുകൊണ്ട് ഞാന്‍ വീടിന്റെ അരികിലൂടെ പിന്നിലേക്ക് നടന്നു. പെട്ടെന്ന് ഒരു സംസാരം കേട്ട് നിന്നു. അമ്മയുടെ സംസാരം പോലെ. അത് ബെഡ്‌റൂമിന്റെ ജനലിലൂടെ ആയിരുന്നു. മെല്ലെ കാതോര്‍ത്തു.
അതെ. അമ്മയും സരിതാന്റിയും തന്നെ. അമ്മ കരയുന്നതിന്റെയും മൂക്ക് പിഴിയുന്നതിന്റെയും ശബ്ദം. ജനൽ അല്പം തുറന്ന് അതിന്റെ പഴുതിലൂടെ അകത്തേക്ക് നോക്കി. രണ്ടുപേരും കട്ടിലിൽ ഇരിക്കുകയാണ്. എനിക്ക് പുറം തിരിഞ്ഞാണ് ഇരിപ്പ്. അതിനാല്‍ അവരുടെ മുഖം കാണാനാവുന്നില്ല. അമ്മ കറുത്ത കരയുള്ള സെറ്റ് മുണ്ടും കറുത്ത ബ്ലൗസുമാണ് വേഷം. ആന്റി നൈറ്റിയും. അമ്മ എന്തൊക്കെയോ പറഞ്ഞുകൊണ്ട് പതം പറഞ്ഞു കരയുന്നുണ്ട്. ആന്റി അടുത്തിരുന്ന് അമ്മയെ തഴുകി ആശ്വസിപ്പിക്കുന്നു.
“ ഇനീം എത്ര താഴണമെന്നാ സരിതേ നീ പറയുന്നെ? എല്ലാ കാര്യങ്ങളും നിനക്കും അറിയാവുന്നതല്ലേ?”
“ അതല്ലടി… ഞാൻ പറയുന്നതൊന്ന് കേൾക്ക്…”
“ വേറൊരു വഴിയുമില്ലാഞ്ഞിട്ട് വേലക്കാരിയോട് പോലും ഭർത്താവിന് തുണിയഴിച്ച് കൊടുത്തോളാൻ പറഞ്ഞില്ലേ? എന്നോടുള്ള കടപ്പാട് വച്ച് അവര് മടിച്ചിട്ട് പോലും.. ഏത് ഭാര്യ ചെയ്യും ഇതൊക്കെ?!”
“ അറിയാടി എനിക്ക്…”
“ എന്നിട്ടും നാടുനീളെ സംബന്ധത്തിന് ഒരു കുറവും വരുത്തീല അങ്ങേര്. ഞങ്ങടെ ചെറുക്കൻ അനുഭവിക്കേണ്ട സ്വത്ത് പോലും കണ്ട തേവിടിശ്ശിന്മാർക്ക്…” അമ്മ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി. സരിതാന്റി അമ്മയുടെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു.
“ ഇല്ല സരിതേ… ഇനീം ഞാൻ നോക്കിയിരുന്നിട്ട് കാര്യമില്ല… നോക്കിക്കോ, ഞാനും പോവും എങ്ങോട്ടെങ്കിലും… ആരുടേലും കൂടെ…” അമ്മ വാശി ഭാവിച്ച് കണ്ണുതുടച്ച് പറഞ്ഞു. ഏങ്ങലടി അപ്പോഴും നിന്നിരുന്നില്ല.
“ ദേ നോക്ക്…” സരിതാന്റി അമ്മയുടെ താടി പിടിച്ചുയർത്തി.