എല്ലാം നിരീക്ഷിച്ചുകൊണ്ടിരുന്ന എനിക്ക് അച്ഛൻ ഒളിച്ചും പാത്തും പതിവ് കലാപരിപാടികൾക്കായി ജാന്വേച്ചിയുടെ അരികിൽ അടുക്കളയിലും കിണറ്റിൻകരയിലുമൊക്കെ എത്തുന്നുണ്ടെങ്കിലും അച്ഛനെ തന്ത്രപൂർവ്വം അവർ അകറ്റിനിർത്തുന്നതും കാണാന്‍ പറ്റി. ചെറിയൊരു സന്തോഷം തോന്നിയെങ്കിലും എന്താ കാര്യമെന്ന് മാത്രം മനസ്സിലായില്ല.
പക്ഷേ ചിലതൊക്കെ ഞാന്‍ മനസ്സിൽ കണ്ടു. എന്തായാലും അച്ഛനിന്ന് രാത്രി ജാന്വേച്ചിയുടെ കതകിന് മുട്ടാതിരിക്കില്ല. അപ്പോള്‍ ജാന്വേച്ചിക്ക് തുറക്കാതിരിക്കാനും ആവില്ലല്ലോ. മൂപ്പിലാന്റെ ആക്രാന്തത്തിന് തുറക്കുന്നതു വരെ മുട്ടുമെന്ന് പേടി കാണും. അപ്പോള്‍ അമ്മ ഉണരാതിരിക്കാൻ തുറന്നുകൊടുത്തേ പറ്റൂ. അന്നത്തെപ്പോലെ ആ പൊട്ടിയ അലമാരയിൽ ഒളിച്ചിരുന്നാൽ ഒരുപക്ഷേ എല്ലാത്തിനുമുള്ള ഉത്തരം കിട്ടിയേക്കും. ഞാന്‍ മനസ്സില്‍ കണക്കുകൂട്ടി.
മൂകത തളംകെട്ടിയ ഡൈനിംഗ് ടേബിളിലെ അത്താഴം കഴിഞ്ഞയുടൻ അമ്മ റൂമിലേക്ക് പോയി. പിന്നാലെ അച്ഛനും. ജാന്വേച്ചി അടുക്കളയിലെ പണികളൊതുക്കുന്നതും ഞാന്‍ എന്റെ റൂമിലും കാത്തിരുന്നു. പത്തരയോടെ ജാന്വേച്ചി പണിയൊതുക്കി കിടക്കാൻ പോവുന്നതിന് മുമ്പ് കുളിമുറിയിലേക്ക് കേറി. ആ തക്കത്തിന് ഞാനവരുടെ കുടുസുമുറിയിലേക്ക് കേറാൻ തുടങ്ങവേ അച്ഛന്റെയും അമ്മയുടെയും മുറിയില്‍ നിന്ന് ശബ്ദം കേട്ടു. അമ്മയുടെ അമർത്തിയുള്ള കരച്ചിലും നെഞ്ചത്തടിയും..
“ നാണമുണ്ടോ മനുഷ്യാ.. മോൾടെ പ്രായമുള്ള പെണ്ണിന് വയറ്റിലുണ്ടാക്കി വെപ്പാട്ടിയായി വച്ചോണ്ടിരിക്കുന്നു…” അമ്മയുടെ നിലവിട്ടുള്ള സംസാരം.
“ നീ വെറുതെ തെറ്റിദ്ധരിക്കുവാ… അങ്ങനെയൊന്നും ഇല്ല…” അച്ഛൻ കഴിയുന്നിടത്തോളം സമാധാനിപ്പിക്കാൻ ശ്രമിച്ചു.
“ വേണ്ട.. കൂടുതല്‍ വിസ്തരിക്കണ്ട… ചെറുക്കന്‍ നിക്കുന്നോണ്ടാരുന്നു ഞാന്‍ കൂടുതല്‍ മിണ്ടാഞ്ഞെ.. ഇല്ലാരുന്നേൽ…” വാക്കുകളുടെ മൂര്‍ച്ചയും ക്ഷോഭവും ഏറിവന്നു.
“ നീ എന്തറിഞ്ഞെന്നാ…”
“ സരിതേടെ കെട്ടിയോൻ പാലക്കാടുണ്ടെന്ന് അറിയാലോ… അയാള് നേരിട്ട് അന്വേഷിച്ചറിഞ്ഞ കാര്യമാ… തെളിവ് വേണോ ഇനി…”
അച്ഛൻ പിന്നെ കൂടുതലൊന്നും വാദിച്ചില്ല.. അമ്മ പറഞ്ഞ് പറഞ്ഞ് കേറുവായിരുന്നു.
“ നിങ്ങടെ എല്ലാ കൊള്ളരുതായ്മയും ഞാന്‍ കണ്ടില്ലെന്ന് നടിച്ചു. ചിലതിനൊക്കെ കൊടയും പിടിച്ചു. വേലക്കാരിയെ വരെ കൂട്ടിത്തന്നു. പക്ഷേ ഇത്… ഇതു മാത്രമെനിക്ക് ക്ഷമിക്കാനൊക്കില്ല.. ഇത്…” പറഞ്ഞുമുഴുവിക്കുന്നതിന് മുമ്പ് അമ്മ ഏങ്ങലടിക്കുന്നത് ഒരു ചുവരിനപ്പുറം നിന്ന് ഞാൻ കേട്ടു. അച്ഛന്റെയും ജാന്വേച്ചിയുടെയും ബന്ധം അമ്മയ്ക്ക് അറിയാമായിരുന്നെന്നത് എനിക്കൊരു ഞെട്ടലായിരുന്നു. എന്റെയും മനസ്സ് വിങ്ങുന്നുണ്ടായിരുന്നു. ആ സ്ത്രീയെ ഇങ്ങനൊരു അവസ്ഥയില്‍ കാണുന്നത് ആദ്യമായിട്ടായിരുന്നു.
“ നാട് നീളെ സംബന്ധവും കൂടി നടക്കുന്നത് പോരാഞ്ഞിട്ട് ഏതോ തേവിടിശ്ശിയ്ക്ക് എന്റെ കൊച്ചിന് അനുഭവിക്കാനുള്ള ഭൂമിയും തീറെഴുതി കൊടുത്തേച്ചു വന്നേക്കുന്നു.. ഇക്കണ്ണക്കിന് വല്ലവളുമാരും തുണിയഴിച്ച് തന്നാ പകരത്തിനുപകരം സ്വന്തം തള്ളേ വരെ നിങ്ങള് കൂട്ടിക്കൊടുക്കൂലോ… പന്ന കാലമാടാ! ”
പെട്ടെന്ന് ഒരു അടിയുടെ ശബ്ദം. ഒപ്പം അമ്മ മുഖമടച്ച് വീണ് കട്ടിൽ ഉലയുന്ന ഒച്ചയും.
“ മതി… അധികം സംസാരിക്കണ്ട നീ…” അച്ഛൻ ദേഷ്യം അടക്കിപ്പിടിച്ച് പറഞ്ഞു. പിന്നെ സാക്ഷയെടുത്ത്