പിറ്റേന്ന് വൈഗയോട് ഭാമ സിനിമയ്ക്ക് ടിക്കറ്റു എടുത്തതിനെ കുറിച്ച് പറഞ്ഞു. വൈഗ ആദ്യം സമ്മതിച്ചില്ലെങ്കിലും ഭാമയ്ക്ക് സംശയം തോന്നാതെയിരിക്കാൻ വേണ്ടിമാത്രം പോകാമെന്നു പറഞ്ഞു. പക്ഷെ വീട്ടിൽ നിന്നും കാറിൽ കയറുമ്പോ ഭാമയെ കാണിക്കാൻ വേണ്ടി മാത്രം വൈഗയും അജിത്തും എന്തോ സംസാരിച്ചെന്നു വരുത്തി. പക്ഷെ ഭാമ കണ്ണിൽ നിന്നും മാറിയതും രണ്ടാളും വീണ്ടും പഴയപോലെയായി. തീയറ്ററിൽ ചെന്നിരിന്നിട്ടും വൈഗ അജിത്തിനെയൊന്നു നോക്കിയതേയില്ല! പക്ഷെ അജിത്തിന് വൈഗയോട് എന്തായാലുമൊന്നു സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷെ തന്റെ മുഖത്തേക്ക് പോലും നോക്കാതെയിരിക്കുമ്പോ എന്ത് ചെയുമെന്നവൻ ശങ്കിച്ചു. ഒടുക്കമവനു പാതിയിൽ ഇറങ്ങിപോയാലോ എന്നുപോലും തോന്നിപോയി.
പിറ്റേന്ന് കാലത്തു പതിവുപോലെ ഭാമ അടുക്കളയിൽ പ്രാതലിനുള്ള ഒരുക്കമായിരുന്നു, തേങ്ങാ മിക്‌സിയിൽ അരക്കുന്ന വൈഗയോട് അവൾ പറഞ്ഞു.
“അമ്മെ ഞാൻ കുളിക്കാൻ പോകുവാ, അജിത്തിന് ചായ അമ്മ കൊണ്ടു പോയി കൊടുത്താൽ മതി.”
“ഇന്നെന്താ നേരത്തെ പോകണോ നിനക്ക്?” വൈഗ പാൽപാത്രം അടുപ്പിൽ വെച്ചുകൊണ്ട് ചോദിച്ചു.
“ആ അമ്മെ, ഇന്നൊരു ക്ലയന്റ് മീറ്റിംഗ് ഉണ്ട്. ധന്യയില്ലേ അവളെന്നെ പിക്ക് ചെയ്യാൻ വരാമെന്നു പറഞ്ഞിട്ടുണ്ട്.”
“ഉം ശെരി!” വൈഗ തന്റെ നനവുണങ്ങാത്ത ഇടതൂർന്ന മുടിയിഴകളെ വിരിച്ചിട്ടുകൊണ്ട് ബെഡ്റൂമിലേക്ക് നടന്നു. മഞ്ഞ പൂക്കൾ നിറഞ്ഞ നൈറ്റി ആയിരുന്നു വൈഗയുടെ വേഷം. അവളുടെ നെറ്റിയിൽ ചന്ദനവും തൊട്ടിരുന്നു. പാതി ചാരിയ വാതിൽ തുറന്നു അവൾ ബെഡ്‌റൂമിൽ കയറി. അജിത് ഇപ്പോളും അലസമായി കിടന്ന ബെഡിന്റ ഒരു മൂലയിൽ സുഖ നിദ്രയിലാണ്. അജിത്തിനെ ഇന്നലെ ഒന്നും സംസാരിക്കാത്തതിലവളുടെ ഉള്ളിൽ നോവുന്നുണ്ടായിരുന്നു. അവനെയിങ്ങനെ ശിക്ഷിക്കാനും മാത്രം എന്ത് തെറ്റാണു ചെയ്തതെന്ന് സ്വയം ചോദിച്ചിരുന്നു. ഉത്തരമില്ലാത്ത ചോദ്യം മുഴുങ്ങുന്ന മണിനാദം അവളുടെ നെഞ്ചിടിപ്പ് തന്നെയായിരുന്നു. അജിത്തിനെ ഉറക്കത്തിൽ നിന്നെഴുനേല്പിക്കാൻ നിൽക്കാതെയവൾ കട്ടിലിൽ നിന്നും വേഗമിറങ്ങി തിരിഞ്ഞു നടന്നു തുടങ്ങി.
“വൈ….ഗ……ഗുഡ് മോർണിങ്”
പുറകെ നിന്നുള്ള അജിത്തിന്റെ താളത്തിൽ വിളിക്കുന്ന ശബ്ദം കേട്ട ഞെട്ടലിൽ തൽക്ഷണം തന്നെ അവളാ മുറിയിൽ നിന്നുമോടി. പക്ഷെ ഇടം കണ്ണുകൊണ്ട് ഒന്ന് തിരിഞ്ഞു അജിത്തിനെയവൾ നോക്കുമ്പോൾ അവളുടെ മുഖത്തെ ചിരി അതൊളിപ്പിക്കാനായില്ല. വല്ലാത്തൊരു അവസ്‌ഥയിലാണ് താനെത്തി നിൽക്കുന്നതെന്നു വൈഗ മനസിലാക്കി. “ഇഷ്ടമുണ്ടായിട്ടും അത് അനുഭവിക്കാനുള്ള യോഗം, സ്വയം വേണ്ടാന്ന് വെക്കുമ്പോളുളുള്ള അവസ്‌ഥ അത് കാഠിന്യമേറിയതാണല്ലോ!” എങ്കിൽപ്പോലും മനസ്സിൽ നിറയെ തന്നെ ഇഷ്ടത്തോടെ അജിത് വിളിക്കുന്ന “വൈഗ” എന്ന ശബ്ദമായിരുന്നു.