അത് കേട്ടതും ആ സുപ്പീരിയർ ഓഫീസ് ഞെട്ടി എഴുന്നേറ്റു.
“നീ… അരുണിന്റെയും സുഭാദ്ര യുടെയും മകൻ ആണോ.
അപ്പൊ അവർ..”
സൂപ്പരിയർ ഓഫീസർ ഞെട്ടി എന്ത് ചെയ്ണം എന്നുള്ള അങ്കലാപ്പിൽ ആണ്.
ഫോൺ എടുത്തു വിളി ആയി.
ആകെ ഭയന്നിരിക്കുന്നു.
ഇത് കണ്ടാ കാർത്തി ചോദിച്ചു.
“എന്ത് പറ്റി സാർ..”
“അത്..
ആ അക്രമം ഒരു അസുതൃത്വം ആയിരുന്നു എന്നാണ് ഞങ്ങളുടെ അനോഷണത്തിൽ നിന്ന് മനസിലായത്.
പക്ഷേ ആരെയും കിട്ടാത്തത് കൊണ്ട് ആ കേസ് ഇന്നും അടഞ്ഞിരിക്കുന്നു.”
“വല്ല മാവോയിസ്റ്റ് ആയിരിക്കും സാർ അല്ലാതെ പിന്നെ ആര്?”
എന്ന് പറഞ്ഞു കാർത്തി പയ്യെ പുറത്തേക് ഇറങ്ങി.
“ശെരി സാർ.
പോകുവാ..
അച്ഛനോട് പറഞ്ഞേക്മം അച്ഛന്റെ ഒരു കൂട്ടുകാരനെ കണ്ടു എന്ന്.”
“ഹം..
ദേ ആ ചെക്കനെ നോക്കിക്കോട്ടോ..
ഞങ്ങൾക് പോലും നോക്കാൻ പറ്റാത്ത ഐറ്റം ആണ് അങ്ങ് തന്ന് വിടുന്നെ…”
“സാർ, ഏട്ടന്റെ ജോലി ഇനി തിരിച്ചു കിട്ടുമോ?”
അയാൾ ഒന്ന് ചിരിച്ചിട്ട്.
“അവൻ റോ ഏജന്റ് ആണ്.
ആയുധം വെച്ച് നിന്റെ കൂടെ പോരുമ്പോളും അവന് ഇതേ പവർ ഉണ്ട്.
നിന്റെ കൂടെ മുബൈൽ ഒപ്പം തന്നെ കാണും വെയിറ്റ് ആൻഡ് സീ.”
കാർത്തിക്കക് മനസിലായില്ല.
എന്നലും യാത്ര പറഞ്ഞു ഇറങ്ങി.
“ഏട്ടാ…. നില്ക്കു….
എനിക്ക് ഓടാൻ വയ്യെ..”
ആ പറച്ചിൽ കേട്ട് കാർത്തി നിന്ന്.
അവൾ പയ്യെ വന്ന് കൈയിൽ പിടിച്ചിട്ട് ഇനി നമുക്ക് പോകാം.
“അതെന്ന ഏട്ടാ..
ഏട്ടന്റെ അമ്മയുടെയും അച്ഛന്റെ കാര്യം പറയുമ്പോൾ ഒഴിഞ്ഞു മാറുന്നെ..”
“എന്തൊ എനിക്ക് അതിനെ കുറച്ചു ചിന്തിക്കാൻ കഴിയുന്നില്ല.
ചിന്തിച്ചു തുടങ്ങിയാൽ എന്റെ മനസ്സ് പറയുന്നത് അമ്മയും അച്ഛനും ഇപ്പോഴും ജീവിച്ചു ഇരിക്കുന്നു എന്നാണ്.
അല്ലെ ഞാൻ എങ്ങനെ?”
കാർത്തിക ഒന്നും മിണ്ടില്ല.
“അതേ ഏട്ടാ ഇനി എന്നാ പ്ലാൻ ചേട്ടന്റെ മിലട്ടറി പവർ ഒക്കെ എടുത്തു കളഞ്ഞില്ലേ.”
കാർത്തി ചിരിച്ചിട്ട് പറഞ്ഞു.
“എടുത്തു കളഞ്ഞാലും അത് എന്നിൽ തന്നെ വന്നു ചേരും.
ശെരിക്കും പറഞ്ഞാൽ ആ പവർ കൊണ്ട് ഇത് വരെ എനിക്ക് ഉപകാരം ഉണ്ടായിട്ട് ഇല്ലാ.