കിച്ചു…. എന്നെ ഒറ്റക്കാകിട്ട് പോവണോ… എന്നെ മയക്കാൻ പോന്ന ദയനീയമായ ചോദ്യം. ഒരു ചോദ്യം എന്നതിലുപരി അതൊരു തേങ്ങലായി എനിക്ക് തോന്നി.
അതിൻ ഫലം എന്നോണം എന്റെ ശ്വാസഗതി വർദ്ധിക്കുന്നത് പോലെ. എന്റെ ജീവിതത്തിലെ ആദ്യ സംഗമം നടക്കാൻ പോവുന്നു എന്ന് എന്നോട് ആരോ പറയുന്നത് പോലെ. നാവിൻ തുമ്പ് വരണ്ട മരുഭൂമി പോലെയായി. എനിക്ക് ഒന്നും പറയാൻ കഴിയുനില്ല.
അവൾ പെട്ടെന് എന്റെ മാറിലേക്ക് വന്ന് അമർന്നു.
എന്ത് ചെയ്യണം എന്ന് അറിയാൻ കഴിയാത്ത അവസ്ഥ.
സാഹചര്യത്തോട് പൊരുത്തപ്പെട്ട എന്റെ കൈകൾ അവളെ എനിലേക്ക് കൂടുതൽ അണച്ചുപിടിച്ചു.
അൽപനേരം ഞങ്ങൾ ആ നിൽപ്പ് തുടർന്നു.
അഭി…
മ്മ്…. ഒരു നേർത്ത മൂളൽ കൊണ്ട് അവൾ വിളി കേട്ടു.
ഞാൻ പോട്ടെ…
എന്റെ ചോദ്യം കേട്ടതും പെട്ടെന്നവൾ എന്റെ മുഖത്തേക് തല ഉയർത്തി നോക്കി.
ആ കണ്ണുകളിൽ അതിശയം നിറഞ്ഞ ഭാവം ഞാൻ തിരിച്ചറിഞ്ഞു.
അതേയ്… എന്നി ഇവിടെ നിന്നാ ശരിയാവില്ല. ഞാൻ ഒരു വഷളൻ ചിരിയോടെ അവളെ നോക്കി പറഞ്ഞു.
അത് കേട്ടതും അവൾ തന്റെ മാറിലെ ചെന്താമര മൊട്ടുകൾ എന്റെ മാറിൽ വച്ച് ഉടയ്ക്കും വിധം എന്നെ ഒന്നുടെ മുറുകെ കെട്ടിപ്പിടിച്ചു. ശേഷം അവൾ എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.
അഭി…. ഡാ… നോക്കിയേ..
അവൾ എന്റെ മുഖത്തേക് തല ഉയർത്തി നോക്കി. ആ മുഖത്ത് അസ്തമയ സൂര്യന്റെ തെളിച്ചം.
ആദ്യം ഞാൻ ഈ… കഴുത്തിൽ ഒരു താലി കെട്ടട്ടെ എന്നിട്ട് മതി നമ്മുക്കെല്ലാം.
അത് കേട്ടതും ആ ചാമ്പക്ക ചുണ്ടുകൾ വിടർന്നു.
അടുത്ത ആഴ്ച വീട്ടിൽ പോണം അച്ഛനോടും അമ്മയോടും കാര്യം പറയണം.
അത് കേട്ടതും ആ മുഖത്ത് അല്പം മങ്ങൽ അനുഭവപ്പെട്ടു.
സമ്മതിക്കും എന്നെനിക്ക് ഒട്ടും പ്രതീക്ഷ ഇല്ല്യ. ഞാൻ പറഞ്ഞു. അത് കേട്ടതും ആ മുഖത് അവശേഷിച്ച പ്രകാശം കൂടി ഇല്ലാത്തതായി.
ഞാൻ പറഞ്ഞില്ലെ പെണ്ണെ ഈ… ജന്മത്തിൽ കിഷോറിന്റെ പെണ്ണായിട്ട് അഭിരാമിമത്തിന്. പിന്നെ എന്തിനാ പേടി… ഞാൻ ചെറു ചിരിയോടെ ആ മൂക്കിൽ പിടിച്ചുകൊണ്ട് പറഞ്ഞു.