: ഞാൻ ശരിക്കും പേടിച്ചു പോയി. (അവളുടെ മുഖത്തു ഇന്നുവരെ കാണാത്ത ഒരു വശ്യത, ഒരു ആലസ്യം)
ഞാൻ ആരെയും മയക്കുന്ന ആ മിഴിയഴകിൽ നോക്കി മതിമറന്നു നിന്ന് ചിരിച്ചു.
: ഇന്നലെ ശരിക്ക് ഉറങ്ങാൻപറ്റിയോ… (അവളിൽ കുസൃതി)
: ഇന്നലെ പാതിരാത്രിക്ക് ഒരുത്തിക്ക് കടല്ക്കാണാൻ പൂതി വന്നതുകൊണ്ട്, ഒരുപോള കണ്ണടക്കാൻ പറ്റിയില്ല.
: അതേതാ ഉണ്ണിയേട്ടാ അങ്ങനൊരു പ്രാന്തി. (അവൾ അറിയാത്ത പോലെ താടിയിൽ ചൂണ്ടുവിരൽ വച്ച്, കണ്ണുചിമ്മി ആലോചിച്ചു)
: അതോ, അതൊരു ശലഭം ആണ് മീനാക്ഷി, രാത്രി പലവർണ്ണത്തിൽ ചിറകു മുളയ്ക്കുന്നൊരു നിശാശലഭം.
(അവളതു ഒരു കൊച്ചുകുട്ടി കഥ കേൾക്കുന്ന ലാഘവത്തിൽ കേട്ടിരിപ്പാണ്.)
: അല്ലെങ്കി തന്നെ ഈ ഉറക്കമൊക്കെ എന്ന ഉണ്ടായേ ല്ലേ?!!
: അതെയതെ. (അവൾ ചിരിച്ചു)
: നീയുറങ്ങിയോ ഇന്നലെ. (ഞാൻ അവളോട് ചോദിച്ചു).
: എവിടന്നു, ഇന്നലെ റൂമിലൊരു മൂട്ട, മൂട്ടന്നു പറഞ്ഞ ഇണ്ടല്ലോ ഉണ്ണിയേട്ടാ ഈ വലിപ്പം ഉണ്ട് മൂട്ട. (അവൾ കൈ രണ്ടും വിടർത്തി കാട്ടി)
: എന്ന ഇന്ന് നീ, ആ മൂട്ട ഉണ്ടാക്കിയ ഭക്ഷണം കഴിക്കണ്ട. (ഞാൻ തിരിഞ്ഞു നടക്കാൻ പോയി.)
: ൻറെ പൊന്നു മൂട്ടയേട്ടാ (അവൾ കൈയിൽ കടന്നു പിടിച്ചു, എന്തെകിലും ഞാൻ പറയും മുൻപേ ഒരു ചൂടുള്ള ചുംബനം അതിൽ പതിച്ചു.)
ഈ മൂട്ടയില്ലെങ്കിൽ ഞാൻ ഇവിടെ കിടന്നു മരിച്ചേനെ. എനിക്ക് ജീവനാ ഈ മൂട്ടയെ.
എനിക്കെന്താ പറയേണ്ടത് എന്ന് അറിയില്ലായിരുന്നു, ഞാൻ ആ ചുംബനത്തിന്റെ മധുരത്തിൽ ലയിച്ചില്ലാതായിരുന്നു.
സ്വബോധം വീണ്ടെടുത്ത ഞാൻ അവളോട് എന്തെങ്കിലും പറയും മുൻപേ, തലയോട്ടി തരിക്കുംപോലൊരു ഇലക്ട്രിക് ബെൽ മുഴങ്ങി, “ക്ലാസ്സുണ്ട്”, പുസ്തകങ്ങളും വാരിയെടുത്തു തിരിഞ്ഞു നോക്കാതെ അവൾ എഴുന്നേറ്റു നടന്നു.
ഞാൻ ചുമരുംചാരി ഇഴുകിയിറങ്ങി വെറും നിലത്തിരുന്നു, നെഞ്ച് പതിവിലും വേഗത്തിൽ മിടിക്കുന്നു, രക്തം പതിവില്ലാത്തൊരു തിടുക്കത്തിൽ സിരകളിൽ കുതിച്ചൊഴുകുന്നു, എനിക്കെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഞാൻ എഴുന്നേറ്റു നടന്നു.
ആളൊഴിഞ്ഞ വരാന്തകൾ പിന്നിട്ട് പ്രധാന കോറിഡോറിലെ വളവു തിരിഞ്ഞു പുറത്തേക്കിറങ്ങാൻ തുടങ്ങിയ ഞാൻ ഞാൻ, ഇടതുവശത്തു രണ്ടാമതുള്ള ഫസ്റ്റ്ഇയർ രസതന്ത്രം ക്ലാസ്സിൽ മീനാക്ഷി ക്ലാസ്സെടുക്കുന്നതു കണ്ട് ജനലിലൂടെ അല്പൻനേരം നോക്കി നിന്നു.