അന്ന് രാത്രി ഞങ്ങൾ ആ വീട്ടിൽ
തിരിച്ച് അവശ്യ സാധനങ്ങൾ എടുത്ത് കാറിൽ ഹോസ്പിറ്റലിലേക്ക് തിരിച്ചു. ദേവകി നിശബ്ദത ഭേദിച്ചു.
“….ശാന്തി കൊച്ചമ്മ വിളിച്ചോ ?????”.
“….ഇല്ലാ മെസ്സേജ് കിട്ടിട്ടുണ്ട് …. തിരിച്ച് വിളിച്ചില്ല …”.
“….ഹമ് …”. ദേവകി ഒരു ദീർഘനിശ്വാസമെടുത്ത് ദൂരേയ്ക്ക് നോക്കി.
കാർ ഹോസ്പിറ്റലിന്റെ വിശാലമായ പാർക്കിങ്ങിലേക്ക് കടന്നു. ലഗേജെജെടുത്ത് നടക്കുന്നതിനടയിൽ ദേവകി എന്നെ നോക്കി.
“…ഹം…. ഞാനൊന്ന് വീട് വരെ പോയീട്ട് വരാന്നു വിചാരിക്യാ …”.
“…. എന്നാ പോകുന്നേ …”.
“…. നാളെ …”.
“…. ഞാൻ കൊണ്ടാക്കണോ ????”.
“….ഏയ് … കാർന്നോർ ഇവിടെ ഒറ്റയ്ക്കല്ല ….ഞാൻ ബസ്സ് പിടിച്ച് പൊയ്ക്കോളാമെന്നെ …”.
മുറിയിലെത്തിയ വശം പേഴ്‌സിൽ ബാക്കിയുള്ള എല്ലാ രണ്ടായിരത്തിൽ നോട്ടും എടുത്ത് അവൾക്ക് നീട്ടി. അവൾ അത് വാങ്ങി എണ്ണിയപ്പോൾ പന്ത്രണ്ടായിരമുണ്ടായിരുന്നു.
“…. എന്തിനാ ദേവാ എനിക്കിത്രയും കാശ് ….”.
“…. ഇരിക്കട്ടെന്ന്യേ .. സഹോദരിമാർക്ക് നല്ല ഡ്രെസ്സൊക്കെ വാങ്ങി കൊടുക്ക് .”.
“….. അങ്ങനെ വലിയ സഹോദരി സ്നേഹമൊന്നുമില്ലെന്ന്യേ … ചെറുപ്പം മുതൽ വീട്ട് വേലയെടുത്ത് രണ്ടെണ്ണത്തിനെ കെട്ടിച്ച് വിട്ടു….. ഇന്നിപ്പോൾ അവർക്ക് ഞാനിപ്പോ കുറച്ചിലാ ….. പിന്നെ അമ്മയ്ക്ക് എന്തെങ്കിലും വാങ്ങണം അത്രേ ഉള്ളൂ … അതിനിത്രയും കാശൊന്നും വേണ്ടാ ….”.
ദേവകി അതിലെ പാതി നോട്ടുകൾ തിരിച്ച് തരാൻ നോക്കി. ഞാൻ തടഞ്ഞു.
“… സ്നേഹംകൊണ്ട് തരുന്നതാണെന്ന് കരുതിയാൽ മതി ….”.
ദേവകി എൻെറ കണ്ണിലേക്ക് തന്നെ അൽപ്പ നേരം നോക്കി. ഞാനവളുടെ മൂർദ്ദാവിൽ തഴുകി.
“….കിടന്നുറങ്ങിക്കോ, നാളെ പോകേണ്ടതല്ലേ ….”.
ദേവകിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാനത് കാണാത്ത മാതിരി കിടക്കയിൽ കിടന്നു. വിസിറ്റേഴ്‌സ് ബെഡിൽ അവളും.
പരസ്‍പരം ഒന്നും ഉരിയാടാതെ കുറെ നേരം. ഏതോ യാമത്തിൽ അവളുടെ സുഖകരമായ ഉറക്കത്തിന്റെ നിശ്വാസങ്ങൾ. ചെറിയ ദയനീയ ഭാവത്തോടെ അവളുടെ ഉറക്കത്തെ ഞാൻ നോക്കി കിടന്നു. ഏതോ യാമത്തിൽ ഞാനും ഉറക്കത്തെ പുൽകി.
———————————————————–
ദേവകി രാവിലെ തന്നെ യാത്ര പറഞ്ഞിറങ്ങി. മുത്തച്ഛൻ കിടക്കുന്ന ICU വാർഡിന് മുന്നിൽ കുറെ നേരം ചിലവഴിച്ചു. ആലീസിനെ തേടി നഴ്‌സിങ്ങ് മുറിയുടെ മുന്നിലൂടെ വെറുതെ കുറെ നേരം നടന്നു. ആ ദിവസ്സവും അതിനടുത്ത ദിവസ്സവും അവൾ വന്നില്ല.