എന്താ കാര്യം എന്ന് ചോദിക്കുന്നതിനു മുൻപ് അവൻ ഫോൺ കട്ട് ചെയ്തു. എന്റെ ജീവിതം മാറ്റി മറിച്ച ഫോൺ കാൾ ആയി അത് മാറുമെന്ന് ഞാൻ കരുതിയതേ ഇല്ല. എങ്ങിനെയെന്ന് നിങ്ങൾക്ക് വഴിയേ മനസ്സിലാകും.
പത്തു മിനിറ്റിനകം അവൻ കടയിലെത്തി.
ഞാൻ : എന്താടാ കാര്യം ഫർഹാൻ : എടാ വാപ്പ വിളിച്ചിരുന്നു. ഏതോ ഒരു കമ്പനിയിൽ ജോലി ശരിയായിട്ടുണ്ട്. വിസ ഇന്നു തന്നെ അയച്ചു തരും. അടുത്ത ആഴ്ച കയറേണ്ടി വരുമെന്നാ പറഞ്ഞത്.
ഞാൻ : അൽഹംദുലില്ല.. ഏതാടാ കമ്പനി. ശമ്പളം എത്ര കിട്ടും. ഫർഹാൻ : no ഐഡിയ. വാപ്പ പറഞ്ഞു. ഞാൻ കയറുന്നു. ബാക്കി ഒക്കെ അവിടെ ചെന്നിട്ട് നോക്കാം. ഞാൻ : ഉമ്മയോട് പറഞ്ഞോ..? ഫർഹാൻ : വാപ്പ പറഞ്ഞിട്ടുണ്ട്. ഞാൻ പോകുന്നതിൽ നല്ല സങ്കടമുണ്ട് . യാച്ചിയും (യാസ്മിൻ ) ഇവിടെ ഇല്ലല്ലോ.
ആ ഡിസ്കഷൻ അങ്ങിനെ നീണ്ടു. അന്ന് രാത്രി ഞങ്ങൾ എല്ലാവരും അവരുടെ വീട്ടിൽ ഒത്തുകൂടി. ഫർഹാന്റെ യാത്രയായിരുന്നു ചർച്ച വിഷയം. സാജി അവിടെ ഒറ്റയ്ക്ക് എങ്ങനെ നിൽക്കും. വീട്ടിലേക്ക് വരാൻ എന്റെ ഉമ്മ നിർബന്ധിച്ചു. എന്നാൽ സാജിത്ത അതിനു റെഡി ആയില്ല. പകരം അവർ വച്ച നിർദേശം എന്നോട് അവിടെ നിൽക്കാൻ ആയിരുന്നു. ഫർഹാനെ പോലെ തന്നെ ആയിരുന്നു സാജിത്തയ്ക്ക് ഞാനും. അതുകൊണ്ട് തന്നെ എല്ലാവർക്കും സമ്മതം.
അങ്ങനെ ഫർഹാൻ യാത്ര തിരിക്കുന്ന ദിവസം. നിറഞ്ഞ കണ്ണുകളോടെ സാജിത്ത അവനെ യാത്രയാക്കി. ഞാനും ഉപ്പയുമാണ് അവനെ കോഴിക്കോട് എയർപോർട്ടിൽ കൊണ്ടുവിടാൻ പോയത്. രാത്രി 7 മണിയുടെ ഫ്‌ളൈറ്റിനു അവനെ യാത്രയാക്കി തിരിച്ചു 9 മണിയോടെ ഞങ്ങൾ അവന്റ വീട്ടിൽ എത്തി. അന്ന് എല്ലാവർക്കും ഭക്ഷണം അവിടെ ആയിരുന്നു. പരീക്ഷയുടെ തിരക്ക് ആയതു കാരണം ആച്ചി വന്നിരുന്നില്ല. തിരിച്ചു വീട്ടിൽ വന്ന് അത്യാവശ്യം വേണ്ട വസ്ത്രങ്ങളും സാധനങ്ങളും എടുത്ത് ഞാൻ ഇത്തയുടെ വീട്ടിലേക്ക് പോയി..ഇത്ത അപ്പോഴും കണ്ണ് കലങ്ങി ഇരിക്കുകയായിരുന്നു. എന്നെ കണ്ടതും ഇത്ത കണ്ണ് തുടച്ചു കൊണ്ട് എഴുന്നേറ്റു. ഇത്ത : നീ വന്നോ..? ഞാൻ : എന്താ ഇത്താ, സങ്കടം മാറിയില്ലേ..?