“ ഹും… പഠിച്ചാൽ അവനു തന്നെ കൊള്ളാം” അച്ഛൻ മെല്ലെ അടങ്ങി.
ഞാൻ പയ്യെ അകത്തേക്ക് വലിഞ്ഞു. അച്ഛൻ മുന്നിൽ ചെന്നു ചാടിക്കൊടുത്താൽ വീണ്ടും ടെമ്പറ് തെറ്റിയാലോന്ന് പേടിച്ച് അമ്മയെയും ജാന്വേച്ചിയേയും ചുറ്റിപ്പറ്റി തന്നെ നിന്നു. എന്നാല്‍ അപ്പോഴും ആ പകൽ മുഴുവനും അന്ന് രാത്രിയിലേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയായിരുന്നു ഞാന്‍. നേരത്തെ തന്നെ ഏകദേശരൂപം മനസ്സിലുണ്ടായിരുന്നതിനാൽ ധൈര്യം സംഭരിക്കുകയായിരുന്നു പ്രധാനം.
അന്നുരാത്രി ഒമ്പര കഴിഞ്ഞ് പുളിശ്ശേരിയും അച്ഛൻ കൊണ്ടുവന്ന ചിക്കനും കൂട്ടിയുള്ള തെറ്റില്ലാത്ത ഊണ് കഴിഞ്ഞ് അച്ഛനും അമ്മയും ഞാനും അവരവരുടെ മുറികളിലേക്ക് കിടക്കാൻ പോയി. ജ്വാനേച്ചിക്ക് ചില്ലറ പണി കൂടിയുണ്ടായിരുന്നു. അവർ പാത്രം കഴുകലും മറ്റും പൂർത്തിയാക്കി ഒരു പത്തരയോടെ അടുക്കളയോട് ചേർന്നുള്ള അവരുടെ കുടുസുമുറിയിൽ കേറി കുറ്റിയിടുന്ന ശബ്ദം കേട്ട് ഞാന്‍ നിരാശനായി. ശ്ശെ…. ഇവർക്ക് കുറ്റിയിടാൻ കണ്ട നേരം! ഇനി മുട്ടി വിളിക്കുമ്പൊ അച്ഛനോ അമ്മയോ ഉണർന്നെണ്ണീറ്റ് വരാനും മതി. ഞാന്‍ മനസ്സില്‍ ശപിച്ചു. സാരമില്ല, ഒരു 12 മണിയാവുമ്പോൾ ചെന്ന് മുട്ടാം. അപ്പോഴേക്കും അവരൊക്കെ നല്ല ഉറക്കം പിടിക്കും. മുട്ടുകേട്ടാലും അറിയില്ല.
നോക്കിക്കാത്തിരുന്ന് 12 മണിയായി. ഞാന്‍ ഒച്ചയുണ്ടാക്കാതെ ഇടനാഴിയിലൂടെ അടുക്കളപ്പുറ്റത്തെ മുറിലേക്ക് ചെന്നു. ചേച്ചിയുടെ മുറി അവിടെ തുറന്നു കിടക്കുന്നു. ഹാളിനോട് ചേർന്നുള്ള കുളിമുറിയിൽ ലൈറ്റുമുണ്ട്. അപ്പൊ ജാന്വേച്ചി പെടുക്കാൻ വല്ലതും പോയതായിരിക്കും. ഞാന്‍ മനസ്സില്‍ കരുതി. അതെന്തായാലും നന്നായി. ഈ തക്കത്തിന് അകത്തുകടന്ന് കട്ടിലിൻകീഴിലോ മറ്റോ ഒളിച്ചിരിക്കാം. എന്നിട്ട് ജാന്വേച്ചി കിടക്കുമ്പോൾ പതിയെ സമാധാനമായിട്ട് ഉണർത്തി കാര്യം സാധിക്കാം. വെറുതെ മുട്ടി മറ്റുള്ളവരെ ഉണർത്തുന്നതിലും നല്ലത് അതാ. ഞാന്‍ അകത്തുകടന്ന് കട്ടിലിന് കീഴെ കേറാൻ നോക്കിപ്പോൾ അവിടെ എന്തൊക്കെയോ ചാക്കുക്കെട്ടുകൾ കുത്തികേറ്റിവച്ചിരിക്കുന്നു. നെല്ലിടപോലും കിടക്കാൻ സ്ഥലമില്ല. ശ്ശെ… എന്തുചെയ്യണമെന്ന് ആലോചിച്ച് നിരാശപ്പെട്ടിരിക്കുമ്പോഴാണ് പൊട്ടിപ്പൊളിഞ്ഞ ഞങ്ങളുടെ പഴയ അലമാര, ജാന്വേച്ചിക്ക് ഉപയോഗിക്കാൻ കൊടുത്തത് ഒരു മൂലയ്ക്ക് ഇരിക്കുന്നത് കണ്ണിൽപ്പെട്ടത്. തുറന്നുനോക്കിയപ്പോൾ കഷ്ടിച്ച് ഒരാൾക്ക് കേറിയിരിക്കാനുള്ള സ്ഥലമുണ്ട്. കേറിയൊന്ന് ഇരുന്നുനോക്കി. ഒത്തു. ആശ്വാസമായി. അലമാരയുടെ വാതിൽ അകത്തുനിന്ന് അടച്ചു. മുറിലെ സിറോ വാട്ട് ബൾബിന്റെ വെട്ടം എന്നിട്ടും ഉള്ളിലേക്ക് അരിച്ചെത്തി. വാതിൽ പ്ലാവിന്റേതാണെങ്കിലും കാലപ്പഴക്കത്താൽ അതിന്റെ നടുഭാഗത്ത് ഒരു വിള്ളൽ വീണ് അതിന്റെ കുറച്ചുഭാഗം കേരളത്തിന്റെ ഭൂപടത്തിന്റെ ആകൃതിയിൽ അടർന്നുപോയിരുന്നു. സാമാന്യം വലിയ ആ ഓട്ടയിലൂടെ നോക്കിയാൽ മുറിക്കകവും കട്ടിലുമൊക്കെ ശരിക്ക് കാണാം. അതെന്തായാലും നന്നായി. ജാന്വേച്ചി വരുന്നതും കാത്ത് ശ്വാസമടക്കിപ്പിടിച്ച് അലമാരക്കുള്ളിൽ ഇരുന്നു.