വശീകരണ മന്ത്രം 15 [ചാണക്യൻ]

Posted by

അപ്പൊ അഥർവ്വനൊപ്പം മഹാ ദുര്മന്ത്രവാദിനി അമാലികയും പുനർജനിച്ചിട്ടുണ്ടാവില്ലേ?

ഉണ്ടാവണം

രുദ്രൻ തിരുമേനി മറുപടി പറഞ്ഞു.

അഥർവ്വനെ കുറിച്ച് അടങ്ങിയ വൈരജാതൻ എന്ന താളിയോല ഗ്രന്ഥം കുലശേഖരൻ രുദ്രൻ തിരുമേനിയുടെ പക്കൽ നിന്നും ഭദ്രമായി വാങ്ങി.

ഭൂമി പൂജയുടെ ഒരുക്കങ്ങൾ എങ്ങനെ പോകുന്നു

നന്നായി പോകുന്നു….. ജയശങ്കറിന്റെ ഒരുക്കങ്ങൾ ഗംഭീരമായി മുന്നോട്ട് പോകുന്നു.

ഹ്മ്മ്…… ആ പയ്യൻ തന്നെയാണോ ഗോദയിൽ ഇറങ്ങുന്നത്

അല്ല കുലശേഖരാ…… തേവക്കാട്ടിൽ ബാലരാമന്റെ മകൻ ശ്രീജിത്ത്‌

അത് കേട്ടതും കുലശേഖരന് ശങ്ക തോന്നി.

അതെങ്ങനെ ശരിയാവും രുദ്രാ…… മുറ പ്രകാരം ഭരണി നക്ഷത്ര ജാതർക്കല്ലേ ഭൂമി പൂജയ്ക്ക് പങ്കെടുക്കാൻ പറ്റു

അതേ കുലശേഖരാ

തേവക്കാട്ട് കുടുംബത്തിൽ അനന്തു അല്ലാതെ മറ്റൊരു ഭരണി നക്ഷത്രക്കാരനുമില്ല…… മുറ പ്രകാരം ആ പയ്യനാണ് ഭൂമി പൂജയ്ക്ക് പങ്കെടുക്കേണ്ടത്

അതെങ്ങനെ ശരിയാവും?

രുദ്രൻ തിരുമേനി ഞെട്ടലോടെ നോക്കി.

അതങ്ങനല്ലേ ശരിയാവേണ്ടത്?

കുലശേഖരൻ അർത്ഥം വച്ച പോലെ പറഞ്ഞ ശേഷം താലിയോലയുമായി അവിടെ നിന്നുമിറങ്ങി.

കാറിൽ കയറി വീട്ടിലേക്കുള്ള തിരിച്ചു വരവിലും രുദ്രൻ തിരുമേനി പറഞ്ഞ രണ്ടു തലമുറകളുടെ കഥ ഓർക്കുകയായിരുന്നു കുലശേഖരൻ

അഥർവ്വന്റെയും ദേവന്റെയും.

—————————————————-

രാഘവന്റെ വീട്ടിൽ ചെന്നെത്തിയപ്പോഴേക്കും അവിടെ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു.

കാർ റോഡരികിൽ ഒതുക്കി വച്ചിട്ട് അനന്തു മുത്തശ്ശനൊപ്പം മരണ വീട്ടിലേക്ക് നടന്നു.

അദ്ദേഹത്തെ കാണുന്നവർ ബഹുമാനത്തോടെ വഴി മാറി കൊടുക്കുന്നുണ്ട്.

ഒരു ഓല പുരയുടെ മുറ്റത്തേക്കാണ് അവർ നടന്നെത്തിയത്.

അനന്തുവിന്റെ കയ്യിലുള്ള റീത്ത് വാങ്ങി ശങ്കരൻ രാഘവന്റെ മൃത ദേഹത്തിന് കാൽക്കൽ കൊണ്ടു വച്ചു.

അവിടെ നിന്നും തൊഴുത ശേഷം രാഘവന്റെ ഭാര്യയോട് അദ്ദേഹം സംസാരിച്ചു.

എല്ലാ വിധ സഹായ വാഗ്ദാനങ്ങളും നൽകി.

എല്ലാവരുടെയും കണ്ണുകൾ വല്ല്യങ്ങുന്നിന്റെയും കൊച്ചു മകന്റെയും നേരെയായിരുന്നു.

അതിനു ശേഷം അവർ വീട്ടിലേക്ക് മടങ്ങി.

വീട്ടിലേക്ക് ഉള്ള മടക്കത്തിലാണ് ശങ്കരന് ബലരാമന്റെ കാൾ വന്നത്.

ഫോൺ കാൾ സംസാരിച്ചു കഴിഞ്ഞതും ശങ്കരന്റെ മുഖം വിവർണമായി.

എന്തുപറ്റി മുത്തശ്ശാ

അനന്തു പതിയെ ചോദിച്ചു

മോനെ ദേവാ……. നീ നേരെ പോലീസ് സ്റ്റേഷനിലേക്ക് വണ്ടി വിട്

Leave a Reply

Your email address will not be published. Required fields are marked *