വശീകരണ മന്ത്രം 15 [ചാണക്യൻ]

Posted by

പിന്നാലെ അനന്തുവും

അനന്തു ഇറങ്ങി പോകവേ SI പ്രദീപനെ നോക്കി പുഞ്ചിരിച്ചു.

തിരിച്ചു ഒരു പുഞ്ചിരി പ്രദീപനും സമ്മാനിക്കാൻ മറന്നില്ല.

മൂവരും ഓഫീസ് റൂമിൽ നിന്നുമിറങ്ങിയതും പ്രദീപന്റെ ചുണ്ടിലെ പുഞ്ചിരി മങ്ങി.

അയാൾ വേഗം തന്നെ പുറത്തേക്കിറങ്ങി.

അവിടെ അനന്തുവും ബാലരമനും ശങ്കരനും കാറിലേക്ക് കയറുന്നതേ ഉണ്ടായിരുന്നുള്ളു.

അവർ പോയി കഴിഞ്ഞതും പ്രദീപൻ സ്വന്തം റൂമിലേക്ക് മടങ്ങി.

ആ സമയം മുന്നേ വന്ന കോൺസ്റ്റബിൾ വീണ്ടും അങ്ങോട്ട് കയറി വന്നു

സർ

കോൺസ്റ്റബിൾ വന്നപാടെ പ്രദീപന് സല്യൂട്ട് അടിച്ചു.

എന്താടോ കിട്ടിയോ?

കിട്ടി സർ

കയ്യിലിരുന്ന മൊബൈൽ അയാൾ പ്രദീപന് നേരെ നീട്ടി.

അതിൽ അനന്തുവിന്റെ ചിത്രം ആയിരുന്നു ഉണ്ടായിരുന്നത്.

അത് കണ്ടതും പ്രദീപന്റെ ചുണ്ടിൽ ഒരായിരം പുഞ്ചിരി വിടർന്നു.

വേഗം ഇമെയിൽ അയക്ക്

കുടില ചിരിയോടെ പ്രദീപൻ എഴുന്നേറ്റ് ടോയ്‌ലെറ്റിലേക്ക് പോയി.

—————————————————-

പർണശാലയിലെ പുതുതായി പെറ്റു വീണ ക്ടാവിനെ തൊട്ടും തലോടിയും സമയം കളയുകയാണ് സ്വാമിനി മായാമോഹിനി.

ആ ക്ടാവിന്റെ കൂടെ സമയം കൊല്ലവേ തന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ ആയിരുന്നു അവരെ വലം വച്ചു കൊണ്ടിരുന്നത്.

ബാല്യകാലത്തിൽ തന്റെ അമ്മയുടെ കൂടെ പുല്ല് ചെത്താൻ പോകുന്നതും ക്ടാവിന്റെയും പശുവിന്റെയും കൂടെ കളിച്ചതുമൊക്കെ.

ക്ടാവിനെ തൊട്ടുരുമ്മിയും ഉമ്മ വച്ചും കൊതി തീർത്ത മായാമോഹിനി നേരെ നദീ തീരത്തേക്ക് പോയി.

അവിടെ കരയോട് തല തല്ലി പോകുന്ന ഓളങ്ങളെ നോക്കി നിൽക്കുകയായിരുന്നു മായാമോഹിനി.

അന്തരീക്ഷത്തിലെ നല്ല തണുപ്പ് അവരെ പൊതിയുന്നുണ്ടായിരുന്നു

ശരീരത്തേക്ക് സൂചി കുത്തി കയറുന്ന പോലത്തെ അത്രയും തണുപ്പ്

ആ തണുപ്പിൽ എല്ലാം മറന്ന് ധ്യാനത്തിൽ മുങ്ങിയിരിക്കുയായിരുന്നു അവർ.

സ്വാമിനി

ഹ്മ്മ് പറഞ്ഞോളു ശിഷ്യാ

ധ്യാനത്തിൽ നിന്നുമുണർന്ന മായാമോഹിനി പതിയെ പറഞ്ഞു.

എങ്ങനെയാണ് സ്വാമിനി ആ യുവാവിന്റെ ദേഹത്തു രണ്ടു ആത്മാക്കൾ കുടി കൊണ്ടത്? രണ്ടു നിയോഗങ്ങൾ പരമ ലക്ഷ്യമായി ആവീർഭവിച്ചത്

ശിഷ്യന്റെ ചോദ്യം കേട്ടതും ആദ്യമൊന്ന് പുഞ്ചിരിക്കുവാനാണ് മായാമോഹിനിക്ക് തോന്നിയത്.

ഞാൻ ആദ്യമേ പറഞ്ഞത് ഓർമ്മയുണ്ടോ നമ്മുടെ ശിഷ്യന്…. ഇത് കേവലം അനന്തുവിനെയോ ദേവനെയോ ചുറ്റി പിണഞ്ഞ് കിടക്കുന്ന കഥയല്ല….. ഇത് അവന്റെ കഥയാണ്……. വീരനായ വൈരജാതൻ അഥർവന്റെ കഥ…….. നമ്മളൊക്കെ അതിന്റെ ഒരു ഭാഗമാണ്…… പ്രകൃതിയുടെ ഓരോ ലീലകൾ

Leave a Reply

Your email address will not be published. Required fields are marked *