അക്ഷമയുടെ സ്വരം പ്രകടിപ്പിച്ചു സീറ്റ് ബെൽറ്റിട്ടു.. പിന്നെ കാർ വലിച്ചെടുത്തു ദേഷ്യം തീർത്തു.
അമ്മയെന്തൊക്കെയോ പിറുപിറുത്തപ്പോ ഒരൊഴുക്കൻമട്ടിൽ എല്ലാത്തിനും ഉത്തരം കൊടുത്തു. വീട്ടിലെത്തുന്ന വരെ ചെറിയമ്മ മൗന വൃതത്തിൽ തന്നെ തുടർന്നു. പിന്നെ വണ്ടി നിർത്തി ആരെയും നോക്കാതെ മുഖവും വീർപ്പിച്ചു ഒരു കയറി പോക്ക്.ഒന്ന് നോക്കിയത് പോലുമില്ല.അമ്മയിറങ്ങി എന്റെ കയ്യിൽ കൈകോർത്തുകൊണ്ട് അകത്തേക്ക് പൊന്നു..
ഇന്ന് ബര്ത്ഡേ ആയോണ്ടാവും അമ്മക്ക് വല്ലാത്ത സ്നേഹം.എന്നെ ആ വലയത്തിനുള്ളിൽ നിന്ന് വിടാതെ മുറുക്കുന്നു.
“എന്താ പെണ്ണെ കാമുകിയുടെ ഒരുഭാവം…?”അമ്മയാണൊന്നും നോക്കാതെ ഞാൻ വെച്ചു കാച്ചി.
” ഒന്ന് പോടാ.. അവന്റെ ഒരു കാമുകി.. നിനക്ക് ഇരുപത്തി രണ്ടായില്ലേ…. അഭീ ” വല്ലാതെ സ്നേഹം പ്രകടിപ്പിക്കുന്നത് കണ്ടപ്പോ എന്തോ ഒരു സംശയം എന്റെ ഉള്ളിൽ പൊന്തി.
“അതിനെന്താ.. ഇരുപത്തിരണ്ടിന് എന്തേലും പ്രത്യേകതയുണ്ടോ?”
“പോടാ ഞാൻ പറയുന്നത് കേൾക്ക്” എന്റെ തോളിൽ കൈചുറ്റി തൂങ്ങി.കയിൽ ഒരു നുള്ള് തന്നമ്മ പറഞ്ഞു.
“ആ പറയ് ”
“ഇന്ന് ഞാൻ ഓടി പോയതേ ഒരു കുട്ടിക്ക് വേണ്ടിയായിരുന്നു.ഒരു സുന്ദരി.ആ കുട്ടിയുടെ ഇവിടെ” അമ്മ എന്റെ നെഞ്ചിൽ ചെസ്റ്റിന്റെ സൈഡിലായി തൊട്ടു പറഞ്ഞു
“ഒരു മുഴയുണ്ടായിരുന്നു.. ഇത്തിരി പ്രശ്ന.. ഞാൻ അതങ്ങു എടുത്തു കൊടുത്തു. പക്ഷെ ആ കുട്ടിയെ കണ്ടപ്പോ തൊട്ട് എനിക്കെന്തോ അറിയില്ല .. ഒരു കുഞ്ഞി മുഖമാടാ ആ കുട്ടിയുടെ കണ്ടാൽ ഒന്ന് കൊഞ്ചിച്ചു പോവും.. പിന്നെ ആരുമില്ലടാ ആ കുട്ടിക്ക്.എന്റെ മനസ്സിലിങ്ങു കേറിപ്പോയഭീ ആ കുട്ടി.” തോളിലൂടെ മുന്നോട്ടിട്ട ആ മുഖം എന്റെ കഴുത്തിലമർത്തി അമ്മ പറഞ്ഞു നിർത്തി…
“അതിന് ഞാനെന്താമ്മേ ചെയ്യാ?” കൈ ബാക്കിലേക്കിട്ട് ആ തല എന്റെ കഴുത്തിലേക്ക് കൂടുതൽ അടുപ്പിച്ചു ഞാൻ ചോദിച്ചു.
“എന്റെ മോളായി ഇങ്ങട്ട് കൊണ്ടൊന്നാലോ ഞാൻ?” ഇതുപോലെ ഹോസ്പിറ്റലിലെ കഥകളൊക്കെ ഇടക്കിടക്ക് വന്നു എന്നെ പറഞ്ഞു കേൾപ്പിക്കുന്നതാ,പക്ഷെ ഒരു കുട്ടിയെ കൊണ്ടുവരട്ടെ എന്ന് നിസാരമായി പറഞ്ഞപ്പോ ഞാൻ അന്തം വിട്ടു നിന്നു.ഇതിനെന്താ വട്ടായോ..?
” അതിനെന്താ കൊണ്ടൊരാലോ… അതിനെന്താ ഇപ്പൊ പ്രശനം..?”