“എന്താ അഭിയേട്ടാ പറ്റിയെ? അഭിയേട്ടൻ കരഞ്ഞോ?”എന്റെ മുഖത്തെയാകെ പരതി വന്ന ആ വാക്കുകളിൽ ഉണ്ടായിരുന്നു അവളുടെ സ്നേഹം…
കനമുള്ള ആ ബാഗും പിടിച്ചു ഒടിഞ്ഞു നിൽക്കുന്ന അവളെ കണ്ടപ്പോ പാവം തോന്നി.ആ ബാഗ് വാങ്ങി ഞാൻ കയിൽ പിടിച്ചപ്പോൾ.. അവളുടെ മുഖമാകെ നല്ലപോലെ വിടർന്നു.സംശയം അവൾക്ക് വിട്ടില്ലെന്നു ആ മുഖം കണ്ടാലറിയാം ഇടക്കിടെ എന്നെ നോക്കി എന്തോ ഉറപ്പുവരുത്തുന്നുമുണ്ട് .എന്നാലും എന്റെ കയ്യിൽ പിടിച്ചുകൊണ്ടവൾ മിണ്ടാതെ നടന്നു.
റോട്ടിൽ നിന്ന് അവളുടെ വീട്ടിലേക്ക് തിരിയുന്ന വഴിയെത്തിയപ്പോ.. അവൾ കൈ വിട്ടില്ല..
“വീട്ടിലേക്ക് പോരുന്നോ എന്റെകൂടെ? ” വാക്കിൽ ഒരപേക്ഷയുണ്ടെന്ന് തോന്നി…
“മീനു…ഇപ്പൊ ശെരിയാവില്ലെടീ.. ” ഞാൻ അവളോട് താഴ്മയോടെ പറഞ്ഞു. ഒരു വാടിയ പുഞ്ചിരി തന്ന്, ബാഗ് തിരിച്ചു വാങ്ങി ഇടവഴിയിലൂടെ രണ്ടടി നടന്നൊന്ന് അവളെന്നെ തിരിഞ്ഞു നോക്കി പോയി.
ഇത്തിരി കൂടെ നടന്നപ്പോ ഹരി വരുന്നത് കണ്ടു. കൂടെ പോരുന്നൊന്ന് ചോദിച്ചപ്പോ ലക്ഷ്യമില്ലാത്ത നടന്ന ഞാനവന്റെ കൂടെ കേറി.
വായനശാലയിൽ മീറ്റിങ്ങിനു കേറേണ്ടി വന്ന അവനെ വിട്ടു… സൈഡിൽ കണ്ട പത്രം കെട്ടി വെച്ച ഒരു ബെഞ്ചിൻറെ മുകളിലിരുന്നു ഞാൻ കുറച്ചുറങ്ങി പോയി.ഉറക്കത്തിൽ ചെറിയമ്മ വന്നെനന്റെ കവിളിൽ കടിച്ചു കൊണ്ട്…
“പോട്ടെടാ കൊരങ്ങാ.. ചെറിയമ്മ അറിയാതെ തല്ലിപ്പോയതാ പോത്തേ.. എന്റെ അഭിക്ക് വേദനയെടുത്തോ?” എന്ന് മുഖത്താകെ ഉമ്മവെച്ചുകൊണ്ട് പറഞ്ഞപ്പോ എന്റെ കണ്ണ് നിറഞ്ഞു.
നിർത്താതെ ഫോൺ അടിച്ചപ്പോഴാണ് കണ്ണ് തുറന്നത്.ഇത്തിരി വിയർത്തിരുന്നു. കണ്ണുതിരുമ്മി തലപൊക്കിയപ്പോ റൂമിൽ ഉള്ള ഹരിയുടെ മീറ്റിംഗ് കഴിഞ്ഞിട്ടില്ല അവിടെ നിന്ന് ഒച്ചയും ബഹളവും . ഫോണിലേക്ക് കണ്ണ് പൂഴ്ത്തിയപ്പോ അമ്മയാണ്…
“അമ്മേ ” ഫോൺ ചെവിയിൽ ചേർത്തുകൊണ്ട് എടുത്തു.
“എടാ സമയമെത്രയായി, എന്താ അഭി ഇത് പതിവില്ലാത്തത് ആണല്ലോ? ” വാക്കുകളിൽ ചെറിയ പരിഭവം കണ്ടതെ “ഞാനിതാ വരുന്നു…”എന്ന് പറഞ്ഞു വേഗം ഫോൺ വെച്ചു..
ഹരി പെട്ടന്ന് തന്നെയിറങ്ങി.. അവന് ചോദിച്ച ചോദ്യത്തിന് അനുസരണയുള്ള മറുപടി പറഞ്ഞവന്റെ പുറകെ കേറി വീട്ടിലേക്ക് വിട്ടു.
വീട്ടിൽ എത്തിയപ്പോ ഉള്ളിലേക്ക് കേറാൻ തോന്നിയില്ല.. മുകളിലെ നിലയിൽ ചെറിയമ്മയുടെ റൂമിൽ വെളിച്ചം കാണുന്നുണ്ട്.വല്ലാത്തൊരു നോവ്.രണ്ടു ദിവസം കൊണ്ടാണെലും മറക്കാം എന്ന് മനസ്സിൽ കണക്കു കൂട്ടി..ഒന്നാമത് ചെറിയമ്മയാണ് അവളാലോചിക്കുന്ന പോലെ എനിക്കും ആലോചിച്ചാലെന്താ.ഈ ബന്ധമൊന്നും ഒരിക്കലും നടക്കാൻ പോവുന്നില്ല.. നാലു വർഷം കൂടെയുണ്ടായിരുന്നവളെ മറക്കാമെങ്കിൽ ഇവളെ മറക്കാൻ ആണോ