അത്രയും വായിച്ചപ്പോൾ എന്റെ കിളി പോയി. അപ്പോൾ ഞാൻ ബാംഗ്ലൂരിൽ പഠിക്കാൻ പോയമുതൽ അച്ഛൻ എന്നെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. പതിനനേട്ടമത്തെ വയസ്സിലെ ചോരത്തിളപ്പിൽ പാർട്ടിയിൽ ചേർന്നു. ഞാൻ സുധീപ് സർ എന്ന് വിളിക്കുന്ന സുധീപ് ഗൗഡയ്ക്ക് വേണ്ടി തല്ലാനും കൊല്ലാനും ഞാൻ ഇറങ്ങി പിന്നീട് അങ്ങോട്ട്. അങ്ങനെ കോളേജ് രാക്ഷ്ട്രിയത്തിൽ സജീവമായി അങ്ങനെ നേതാവ് എന്ന പേരും കിട്ടി. പിന്നീട് എപ്പോഴോ സുധീപ് സർ എന്ന സുധീപ് ഗൗഡയുടെ പ്രിയപെട്ടവനായി. പണവും കള്ളും പെണ്ണും എല്ലാം അങ്ങേര് എനിക്കായി വച്ചുനീട്ടി. സ്വന്ത അനിയനെ പോലെ ആയിരുന്നു സുധീപ് സർ എന്നെ കണ്ടിരുന്നത്. ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് വരാൻ നേരം അങ്ങേര് എന്നോട് പറഞ്ഞിരുന്നു. ഏത് സമയത്ത് ആയാലും എന്ത് ആവശ്യമായാലും ഒരു ഫോൺകാൾ അകലെ ഞാൻ ഉണ്ടാവുമെന്ന്. ഇതൊക്കെ അച്ഛൻ മനയിലാക്കിയത് കൊണ്ടാവാം ഇനിയെല്ലാം എന്നെ ഏൽപ്പിക്കാനുള്ള തീരുമാനത്തിലെത്തിയത്. അതിന്റെ ആദ്യ പടിയാവും ശൈലജന്റിയുടെ പേർസണൽ മാനേജർ എന്ന പതവി. പക്ഷെ എനിക്ക് എന്റെ പല ചോദ്യത്തിനുള്ള ഉത്തരങ്ങളും ചാറ്റ് വായിച്ചപ്പോൾ കിട്ടി . ശൈലജന്റിയുടെ രണ്ടാമത്തെ മകൾ ആമി എന്റെ അച്ഛന്റെ ചോരയാണ്. അത്പോലെ രമേശേട്ടനെ പണിതതും അച്ഛനാണ്. പക്ഷെ അമ്മയും രമേശേട്ടനും തമ്മിലുള്ള ബന്ധം അറിഞ്ഞത് തന്നെയാണോ ഇതിനു കാരണം എന്ന് എനിക്ക് തോന്നിയില്ല. മറിച്ഛ് മറ്റെന്തോ കൂടിയുണ്ട്. പെട്ടെന്നാണ് ഒരു വണ്ടിയുടെ ഓണടി കേട്ടത്. ഞാൻ ജനലിലൂടെ നോക്കിയതും അച്ഛന്റെ കാർ ഗേറ്റ് കടന്ന് വരുന്നു. ഞാൻ വേഗം തന്നെ ഫോണെടുത്ത് സോഫയിലിട്ടു എന്നിട്ട് പത്രമെടുത്ത് ഫോണിന്റെ മുകളിയായി വച്ചശേഷം ഞാൻ റൂമിലേക്ക് ഓടി. റൂമിലെത്തിയതും താഴെ നിന്ന് അച്ഛന്റെ വിളി വന്നു. ഞാൻ വേഗം തന്നെ താഴേക്ക് ചെന്നു. ഞാൻ താഴെ എത്തിയതും അച്ഛൻ ഹാൾ മുഴുവനും പരക്കെ തിരയുന്നുണ്ടായിരുന്നു. ഞാൻ : അച്ഛനെന്താ ഈ തിരയുന്നെ… അച്ഛൻ : എടാ എന്റെ ഫോണ് കാണുന്നില്ല. ഇവിടെവിടെയോ ഉണ്ട്. ഞാൻ : ഓഹ്… അച്ഛൻ : നീ എന്റെ ഫോണിലേക്കൊന്ന് വിളിച്ചേ. ഞാൻ അച്ഛന്റെ ഫോണിലേക്ക് വിളിച്ചു. ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് അച്ഛൻ സോഫയിലേക്ക് തിരിഞ്ഞു. സോഫയിൽ കിടന്ന പത്രമെടുത്തു മാറ്റിയപ്പോൾ അച്ഛൻ ഒന്ന് നെടുവീർപ്പിടുന്നത് ഞാൻ കണ്ടു. അച്ഛൻ സോഫയിൽ കിടന്ന ഫോണെടുത്തു. അച്ഛൻ : നീ നേരത്തെ ഇവിടിരുന്നപ്പോൾ ഫോൺ റിങ് ചെയ്തത് ശ്രെദ്ധിച്ചില്ലേ… ഞാൻ : ഇല്ല , അച്ഛൻ പോയ ഉണ്ടൻ ഞാൻ റൂമിലേക്ക് പോയി… അച്ഛൻ : ഉം.. അപ്പോഴാണ് അമ്മ അങ്ങോട്ട് വന്നത്. കണ്ടിട്ട് കുളി കഴിഞ്ഞുള്ള വരവായിരുന്നു. തല തോർത്തിക്കൊണ്ടാണ് അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നത്. അമ്മ : അല്ല….നിങ്ങളിതുവരെ പോയില്ലേ… അച്ഛൻ : പോയതാ… പിന്നെ ഫോണെടുക്കാൻ മറന്നു അതെടുക്കാൻ തിരിച്ചുവന്നതാ… അമ്മ : ഓഹ്… അച്ഛൻ : എന്ന ശെരി ഞാൻ ഇറങ്ങട്ടെ…