“പിന്നെ.. പുറത്ത് അനൂപേട്ടൻ ഇരിക്കുന്നുണ്ടെങ്കിൽ ഒന്നും മിണ്ടാൻ നിക്കണ്ട.. എന്നോട് എല്ലാം പറഞ്ഞു എന്നൊന്നും പറയണ്ട.. ആൾ കുറച്ച് നട്ടം തിരിയട്ടെ..” ടീച്ചർ ഒരു കണ്ണിറുക്കികൊണ്ട് പറഞ്ഞു.
ശ്രുതി പാന്റിയും ബ്രായും മാത്രമുടുത്ത് പുറത്തേക്കിറങ്ങി. അപ്പോഴും അനൂപ് അവിടെ സോഫയിലിരിക്കുന്നുണ്ടായിരുന്നു. അവളെ കണ്ടപാടെ അയാൾ സോഫയിൽ നിന്നും ചാടി എഴുനേറ്റു. പക്ഷെ ശ്രുതി അയാളെ മൈന്റ് ചെയ്തില്ല. അവളുടെ മുഖത്ത് കപടമായൊരു ഗൗരവം ശ്രഷ്ടിച്ചിരുന്നു അവൾ.
ശ്രുതി നേരെ പോയത് അടുക്കളയിലേക്കായിരുന്നു. ഫ്രിഡ്ജ് തുറന്ന് ദോശമാവ് എടുത്ത് ചുടാനുള്ള പരിപാടി തുടങ്ങി. ശ്രുതി സ്വന്തം വീടെന്ന പോലെ പെരുമാറുന്നത് കണ്ട അനൂപ് ഒന്ന് ശങ്കിച്ച് നിന്നു.
“എന്താ ശ്രുതി ഉണ്ടായത്… അവളെന്താ പറഞ്ഞത്..” അനൂപ് ആകാംഷയോടെ ചോദിച്ചു. പക്ഷെ ശ്രുതി മറുപടിയൊന്നും പറഞ്ഞില്ല പകരം ഒരു കടുപ്പിച്ചൊരു നോട്ടം അനൂപിന് നേരെ എറിഞ്ഞ് കൊണ്ട് അവൾ വീണ്ടും പണിയിലേക്കേർപ്പെട്ടു.
ആ നോട്ടത്തിൽ അയാൾ വല്ലാതായി പോയെങ്കിലും, ഉള്ളിലെ ആകാംഷകാരണം അയാൾ വീണ്ടും അവളുടെ പിറകെ ചെന്ന്. “ശ്രുതി എന്താ ഉണ്ടായത്..”
“എന്താ ഉണ്ടായതെന്ന് നിങ്ങൾക്കറിയില്ലേ…” അവൾ ഗൗരവത്തിൽ പറഞ്ഞു. അനൂപിന് ഒരു വാക്ക് പോലും പറയാൻ കഴിയാതെ പരുങ്ങി. താനാണ് അവളെ ഇങ്ങോട്ട് വിളിച്ച് കൊണ്ട് വന്നത്. താനൊരു വിവാഹിതനും അവൾ ഒരു അവിവാഹിതയുമാണെന്നും അയാള് ആ നിമിഷമോർത്തു. ഇങ്ങനെ ഒരു സാഹചര്യത്തിൽ പിടിക്കപ്പെട്ടാൽ സമൂഹത്തിലേ അവളുടെ വില എന്താകുമെന്ന് ഓർത്തപ്പോൾ അയാൾക്കും വിഷമം തോന്നി.
“ശ്രുതി അവളെന്താ പറഞ്ഞെ..” മനസിനെ നിയന്ത്രിക്കാൻ കഴിയാതെ അനൂപ് വീണ്ടും ചോദിച്ചു.
“എന്നോട് ദോശയുണ്ടാക്കാൻ പറഞ്ഞു…” അവൾ അതെ ഗൗരവത്തിൽ പറഞ്ഞു.
“രണ്ടുപേരും ഒന്ന് ഇങ്ങോട്ട് നോക്കിയേ…” ആ സമയം അടുക്കളവാതിലിൽ നിന്നും അനിത ടീച്ചറുടെ ശബ്ദം കേട്ടപ്പോൾ രണ്ടുപേരും വാതിൽക്കെലേക്ക് നോക്കി. ആ സമയം അനിത ടീച്ചറുടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ ക്യാമറയുടെ ഫ്ലാഷ് ലൈറ്റുകൾ പല തവണ മിന്നി.
“നിങ്ങളെ കയ്യിൽ മാത്രം ഉണ്ടായാൽ പോരല്ലോ.. എന്റെ കയ്യിലും വേണ്ടേ ഒരു തെളിവ്..” അനിത ടീച്ചർ അനൂപിനെ നോക്കി പറഞ്ഞു.