ഏദൻസിലെ പൂമ്പാറ്റകൾ 16 [Hypatia]

Posted by

അടിയുടെ ശബ്ദം കേട്ട ശ്വേതയും ശിൽപയും ഒരുപോലെ അവരുടെ അടുത്തേക്ക് തിരിഞ്ഞു നോക്കി. ശ്വേതയ്ക്ക് കാര്യം മനസ്സിലായെങ്കിലും. ശിൽപ്പ മിഴിച്ചു നിൽക്കുകയായിരുന്നു.

റോസി അവനെ കലിപ്പിച്ച് ഒന്ന് നോക്കിയിട്ട് വരാന്തയിലൂടെ നടന്നു പോയി. അർജുൻ ദേഷ്യവും സങ്കടവും ഒരു പോലെ ഉള്ളിൽ നിറഞ്ഞിരുന്നു. അവൻ നേരെ റോസിയുടെ അടുത്തേക്ക് ദൃതിയിൽ നടന്നു ചെന്നു. അവളെ എന്തോ ചെയ്യാനുള്ള ഭാവമാണെന്ന് മനസ്സിലാക്കിയ ശ്വേതാ അവനെ വഴിയിൽ വെച്ച് തടഞ്ഞു. പക്ഷെ അവൻ റോസിയെ നോക്കി..”നിനക്ക് ഞാൻ കാണിച്ച് തരാം കൂത്തിച്ചി മോളെ..” എന്നും പറഞ്ഞ് ആ വരാന്ത വിട്ടിറങ്ങി. ശിൽപ്പ ഒന്നും മനസ്സിലാവാതെ നിൽക്കുകയായിരുന്നു.

അർജുൻ നേരെ പോയത് ഡോക്റ്റർ വിനോദിന്റെ റൂമിലേക്കായിരുന്നു. ആ സമയമത്രയും ശ്വേതാ അവനെയും കാത്ത് ഡോക്റ്ററുടെ മുറിയുടെ മുന്നിൽ കത്ത് നിന്നു. കുറച്ച് കഴിഞ്ഞ് ദൃതിയിൽ അവൻ വെളിയിലേക്ക് പോകുന്നത് കണ്ട ശ്വേതാ അവന്റെ പിറകെ ചെന്നു. റോസി നിൽക്കുന്ന വരാന്തയിലെത്തിയപ്പോൾ അവളെ ഒന്ന് കലിപ്പിച്ച് നോക്കിയിട്ട് പോകാനൊരുങ്ങുമ്പോൾ പിറകിൽ നിന്നും ആരോ അവനെ വിളിച്ചു.

“അര്ജുനല്ലേ..” അവൻ തിരിഞ്ഞു നോക്കി. തലമുടി മൊട്ടയടിച്ച ഒരു ആജാനുബാവു മനുഷ്യൻ. ഒരു കൂളിംഗ് ഗ്ളാസ് വെച്ചിട്ടുണ്ട്. നല്ല കട്ടി മീശയുണ്ട്. വെൽ ഡ്രെസ്സ്‌ഡ്.

“അതെ ആരാ…?” അർജുൻ ആളെ മനസ്സിലാവാതെ ചോദിച്ചു.

“ഞാൻ ആരാന്നോക്കെ പറയാം… എനിക്ക് അല്പം അർജുനോട് സംസാരിക്കാനുണ്ട് ഒന്ന് വരവോ…”

“എനിക്ക് നിങ്ങളോടൊന്നും സംസാരിക്കാനില്ല.. നിങ്ങളൊന്ന് പോയെ..” റോസിയോടുള്ള കലിപ്പിൽ അയാളെ തള്ളി മാറ്റി കൊണ്ട് പോകാനൊരുങ്ങിയ അർജുനെ അയാൾ ഷോൾഡറിൽ പിടിച്ച് തടഞ്ഞു.

“നിങ്ങൾ ഉടക്കാൻ വന്നതാണോ… മിസ്റ്റർ..” അർജുൻ അവന്റെ നിയത്രണം വിട്ടിരുന്നു…

“മിസ്റ്റർ അർജുൻ.. നിങ്ങൾ ഞങ്ങളോട് സഹകരിക്കണം യൂ ആർ അണ്ടർ കസ്റ്റഡി… അയാം ജോയ് റാം IPS…” അയാൾ സ്വയം പരിചയപ്പെടുത്തി. അപ്പോയെക്കും ചുറ്റിൽ നിന്നും യൂണിഫോം ധരിച്ച പോലീസുകാർ അവനെ വളഞ്ഞു. അതിൽ സിറ്റി പോലീസ് കമ്മിഷണർ ജോസഫ് തടത്തിലുമുണ്ടായിരുന്നു. അർജുൻ അയാളുടെ മുഖത്തേക്കൊന്ന് കനപ്പിച്ച് നോക്കി. ‘തന്റെ കയ്യിൽ നിന്നും ഒരു പാട് ഒചാരം പറ്റിയ നായെ..’ അവൻ മനസ്സിൽ പറഞ്ഞു. അത് കേട്ടെന്ന പോലെ അയാൾ തല താഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *