ദീപന്റെ ഉള്ളു നീറിയുള്ള കുമ്പസാരത്തിന് മുന്നിൽ പിടയുന്ന നെഞ്ചും മറുപടി പറയാനോ ആശ്വാസിപ്പിക്കാനോ ഒരു വാക്ക് പോലും പറയാൻ കഴിയാതെ തറഞ്ഞു നിൽക്കാനേ അനഖയ്ക്കും സന്ധ്യയ്ക്കും കഴിഞ്ഞുള്ളു.
“പക്ഷെ ഇന്ന്….ഇന്ന് പാറുവിനെ കണ്ടപ്പോൾ…എനിക്ക് എവിടെയോ മുട്ടിപ്പോയ ശ്വാസം തിരികെ കിട്ടിയ പോലെയാണ് തോന്നിയത്…
എവിടെയെങ്കിലും പാതി വഴിയിൽ ഞാൻ എന്റെ പതനം കണ്ടിരുന്നു….
ഇന്നവളെ കാണും വരെ…..
……എങ്ങനെയാ ഞാൻ നന്ദി പറയേണ്ടേ എന്നറിയില്ല…..അവൾ തിരികെ വന്നാൽ രാഹുലിനും കഴിയും അതെനിക്കുറപ്പുണ്ട്….”
കൈകൂപ്പി ഇടറുന്ന സ്വരവും തുളുമ്പുന്ന മിഴികളുമായി നിന്ന ദീപനെ കണ്ട് അനഖയുടെയും സന്ധ്യയുടെയും കണ്ണുകളിലും നീർച്ചാലുകൾ ഉറവപൊട്ടി…
“നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ ഇടയ്ക്ക് വരണം….എനിക്കിതുവരെ കഴിയാത്തത് നിങ്ങൾക്ക് കഴിയുന്നത് കാണുമ്പോൾ എവിടെയോ ഒരു വെട്ടം ഞാൻ കാണുവാ…..
……….അപേക്ഷയാണ്…………”
അത്രയും പറഞ്ഞു പുറം കൈകൊണ്ട് കണ്ണീര് തുടച്ചു നടന്നു നീങ്ങുന്ന ദീപൻ അവരുടെ ഉള്ളിൽ ഒരു നോവായി പടരുകയായിരുന്നു….
————————————-
“അനു…..”
“ഉം….”
“എന്താ ആലോചിക്കണേ….”
“ഞാൻ അവരെകുറിച്ചു ആലോചിക്കുവായിരുന്നു ചേച്ചി….
ചിന്തിക്കുമ്പോൾ ഇപ്പോഴും മനസ്സിൽ തന്നെ കിടന്നു നീറുവാ….”
“നീയും അത് കഴിഞ്ഞു വന്നതല്ലേ….അതാ…”
“ഹ്മ്മ്……അതാവും…പക്ഷെ എനിക്കവരുടെ മുഖം തന്നെയാ മനസ്സിൽ…ഏട്ടത്തിയുടെ പിന്നെ ഫോണിൽ അവർകാണിച്ച അവന്റെ രൂപവും…”
“അത് ആഹ് ബെഡിൽ കിടക്കുന്നവൻ ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല അല്ലെ….”
“ഹ്മ്മ് കണ്ടപ്പോൾ എനിക്കും പറ്റിയില്ല….”
“ഇനിയെന്താ മോള്ടെ പ്ലാൻ….”
“അറിയില്ല….എന്തായാലും എന്നെക്കൊണ്ട് കഴിയുന്നത് ഞാൻ ചെയ്യും,….ചെയ്യണം….”
അനഘ ദൃഢനിശ്ചയത്തോടെ കാർ മുന്നോട്ടു ഓടിച്ചു.
അന്ന് രാത്രി ഉറങ്ങുമ്പോഴും ഇരുവർക്കും സംസാരിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല, ഹോസ്പിറ്റലിലെ സംഭവങ്ങൾ അത്രയും ആഴത്തിൽ അവരിൽ പതിഞ്ഞിരുന്നു.
********************************
“എന്നോടെന്താ ഇത്ര നാള് ഏട്ടത്തി മിണ്ടാഞ്ഞേ….”
രാത്രി അവനുള്ള കഞ്ഞി കോരിക്കൊടുക്കുമ്പോൾ പാർവതിയോട് രാഹുൽ ചോദിച്ചു.
കലങ്ങിയ മനസ്സിൽ തെളിവാനം വിടർന്നു തുടങ്ങിയ പാർവതി അനഘ പോയശേഷം രാഹുലിനോട് പഴയപോലെ സംസാരിച്ചു തുടങ്ങിയിരുന്നു, ആഹ് നേരം അപ്രതീക്ഷിതമായി ആയിരുന്നു രാഹുലിന്റെ ചോദ്യം.
അവന്റെ ചോദ്യം ആദ്യം അവളുടെ ഉള്ളൊന്നുലച്ചു, എന്നാൽ ഇനിയും സങ്കടത്തിന് സ്ഥാനം ഇല്ലെന്നു ഉറപ്പിച്ചിരുന്ന പാർവതി ചുണ്ടിൽ ചെറു പുഞ്ചിരി നിറച്ചു.
“നീ എന്നെ എന്തിനാ ഒറ്റയ്ക്കാക്കി പോയേ…..നീ എന്താ എന്നോട് മിണ്ടാൻ വരാഞ്ഞേ….”
പാർവതി തിരികെ ചോദിച്ചപ്പോൾ അവന്റെ മുഖം മങ്ങി.
” തോറ്റു പോയവനെപോലെ എന്റെ ഏട്ടത്തിയുടെ മുന്നിൽ നില്ക്കാൻ എനിക്ക് പറ്റിയില്ല….അവള് പോയതിൽ ഞാൻ എന്ത് ഉത്തരമാ ഏട്ടത്തിക്ക് തരേണ്ടത് എന്നറിയാതെ ഞാൻ എങ്ങനാ മുന്നിൽ