കണ്ണുകൾ തുടച്ചു.
“കരയല്ലേ, ആരേലും കണ്ടാൽ ഞാൻ വല്ലതും ചെയ്തെന്ന് കരുതും”
“കരുതട്ടേ”
“അയ്യോ ! എന്തിന്?”
“ദുഷ്ടൻ”
“ഞാനെന്ത് ചെയ്തെന്ന്?”
“ഒന്നും ചെയ്തില്ല”
“പിന്നെ?”
“ഒന്നും ചെയ്തില്ല എന്ന്. എന്നെ ഒന്ന് സഹായിക്കാനോ എന്നോട് ഒന്ന് സംസാരിക്കാനോ.. എല്ലാരും ബിസിയാണ്. ഞാൻ.. എനിക്ക് പകുതിയേ മനസ്സിലാകുന്നുള്ളു എല്ലാം.. ആരും ഒന്നും സഹായിക്കുന്നില്ല.. ഞാനിപ്പോ കോളേജിന്ന് പഠിച്ചിറങ്ങിയതല്ലേ ഉള്ളു”
“ദീപ്തീ ! പറയാതെ എങ്ങനെ അറിയും?”
“ചോദിക്കാതെ എങ്ങനെ പറയും?”
“എന്നോട് വന്ന് ചോദിച്ചുകൂടേ? എന്താ എന്നെ കണ്ടാൽ പേടിയാകുമോ?”
“ഉം”
“ങേ !”
“ആകും”
“ഈ എന്നെ?, എന്നെ? “
“അതെ”
“എന്തിന്?”
“ഫുൾ ടൈം മുഖവും വീർപ്പിച്ച് നടക്കും, ആരോടും മിണ്ടില്ല, പവിത്രയോട് മാത്രം ചിരിക്കും, ഒരു നോട്ടവും”
“ദിസ് ഈസ് നോട്ട് ഫെയർ ദീപ്തി.. ഞാൻ”, എന്താണ് പറയണ്ടതെന്നറിയാതെ ഞാൻ നേരെ മുന്നോട്ട് നോക്കിയിരുന്നു
അവൾ എൻ്റെ മുഖത്തേയ്ക്ക് നോക്കിയില്ല.
“എനിക്ക്.. എല്ലാരും എൻ്റെ ഉച്ചാരണത്തെയും ലാംഗ്വേജിനെയും ഒക്കെ കളിയാക്കുമായിരുന്നു. എനിക്ക് സംസാരിയ്ക്കാൻ അങ്ങനെ വിഷമമായതാണ്.. അത്യാവശ്യത്തിന് മാത്രമേ ഞാൻ സംസാരിക്കാറുള്ളായിരുന്നു. പവിത്ര മാത്രമാണ് എന്നോട് നന്നായി പരുമാറിയിട്ടുള്ളത്. അവളോട് മാത്രമായിരുന്നു ഞാൻ കംഫർട്ടബിളും.. ഞങ്ങൾ നല്ല ഫ്രണ്ട്സ് ആണ്”