കൊണ്ടുപോകില്ലേ.
ങ്ങാ….. അത് കേട്ടാൽ മതി….
അപ്പോഴേക്കും ഷാർജ ഷേക്ക് ബർഗറും വന്നു.
പിന്നെയും കുറേ നേരം ഞങ്ങളോട് സംസാരിച്ചിരുന്നു.
ഡീ…. എത്ര മണിയായി എന്ന് ഒന്നു നോക്കിക്കേ.
ആരതി വായിച്ചു നോക്കിയിട്ട് ദിവ്യയുടെ മുഖത്തോട്ട് നോക്കി.
അഞ്ചു മണി കഴിഞ്ഞു അതിനെന്താ…
വാച്ചിൽ നോക്കിയിട്ട് ദിവ്യ സിമ്പിൾ ആയിട്ട് പറഞ്ഞു.
ഡീ പട്ടീ… ഇന്ന് അഞ്ചു മണിക്ക് ശാലിനി മാമന്റെ സ്പെഷൽ ക്ലാസ് ഉള്ള കാര്യം പൊന്നുമോള് മറന്നോ. സമയത്തിന് ചെന്നില്ലെങ്കിൽ പിന്നെ ആ തള്ളക്ലാസിൽ കയറ്റത്തില്ല അറിയാലോ.
യ്യോ, ഞാനത് മറന്നു.
അല്ലെങ്കിൽ തന്നെ ആ പെണ്ണുമ്പിള്ളക്ക് എന്നെ കണ്ണെടുത്താൽ കണ്ടു കൂടാ .
ദിവ്യ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
അപ്പോ എന്റെ ചേട്ടായി പതുക്കെ സ്ഥലംവിട്ടോ.
ഇരു കൈ കൊണ്ട് എന്റെ രണ്ട് കവിളിലും പിടിച്ചമർത്തി കൊണ്ട് ദിവ്യ പറഞ്ഞു.
ഞാൻ എവിടെ പോകാനാ….
ഇവിടെ എവിടെയെങ്കിലും ഞാൻ വെയിറ്റ് ചെയ്യാം. നിങ്ങൾ എപ്പോഴാ ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങുന്നത്.
ആരതിയും ദിവ്യയും പരസ്പരം നോക്കി.
അതു പറയാൻ പറ്റില്ല ചിലപ്പോൾ 7 മണിയാകും. അതുകഴിഞ്ഞ് ഒരു ഓട്ടോ വിളിച്ചു വീട്ടിൽ പോകാം എന്ന് ഞങ്ങൾ വിചാരിച്ചിരുന്നെ. എന്തായാലും എന്റെ ചേട്ടൻ കുട്ടൻ വെയിറ്റ് ചെയ്യാം എന്ന് പറഞ്ഞ സ്ഥിതിക്ക് വെയിറ്റ് ചെയ്തോ അതാകുമ്പോൾ ഓട്ടോ കാശ് എങ്കിലും ലഭിക്കുമല്ലോ.
ദിവ്യ ചിരിച്ചുകൊണ്ട് പറഞ്ഞു…
ങ്ങാ അത് ശരി. നിങ്ങൾ രണ്ടു പേരും കൂടി ബൈക്കിൽ പോകും…. ഞാൻ ശശിയായി അല്ലേ….. അപ്പോൾ ഞാൻ ഒറ്റയ്ക്ക് ഓട്ടോയ്ക്ക് വീട്ടിൽ പോണം.
ആരതി പരിഭവത്തോടെ പറഞ്ഞു.
എടീ പൊട്ടി…. നീ ഒറ്റയ്ക്ക് എങ്ങും പോകുന്നില്ല. നമ്മൾ മൂന്നുപേരും കൂടി ഇതാ ഈ പാട്ട വണ്ടിയിൽ പോകുന്നു .
ബുള്ളറ്റിനെ സീറ്റിൽ കൈകൊണ്ട് ഒന്ന് അടിച്ചു കൊണ്ട് ദിവ്യ പറഞ്ഞു.
നിന്റെ അപ്പന്റെയാടീ കൊച്ചു മൈരേ പാട്ട വണ്ടി, ചേട്ടനെങ്ങാനും കേൾക്കണം നിന്റെ കാല് പിടിച്ച് നിലത്തടിക്കും.
അല്ല നമ്മൾ മൂന്നുപേരും കൂടി എങ്ങനെ ഇതിൽ പോണേ ….
ഞാൻ സംശയത്തോടെ ദിവ്യയെ നോക്കി.