പുഴയ്ക്കൊപ്പം ജീവിതവും ഒത്ത്
ചേർന്നപ്പോൾ ആണുങ്ങൾ മൂന്നും
ഒന്നും നോക്കീല.. അന്നത്തെ
ചെറുപ്പക്കാരുടെ അവസാന
സ്വപ്നമായ ഗൾഫിലേക്ക് വണ്ടി
കയറി… വിവാഹം കഴിഞ്ഞ് മാസങ്ങളേ ആയുള്ളു.. ഭാര്യമാരെ അവരുടെ വീട്ടിലാക്കി ഉരുവിൽ കയറി മരുഭൂമിയിലെത്തിയ അവരെ ആടുജീവിതം കൈ നീട്ടി സ്വീകരിച്ചു. വീടും വിശേഷവുമറിയാതെ രണ്ട് വർഷം നരകയാതനയ്ക്ക് ശേഷം എന്തോ യോഗം കൊണ്ട് മൂന്നാളും ഒരു പ്രതാപിയും ദയാലുവുമായ അറബിയുടെ കൈയ്യിലെത്തി…..
ചെറിയ ചെറിയ ജോലികളുമായി
ആത്മാർത്ഥത കാണിച്ച് കൊണ്ട്
അവിടത്തെ ഇഷ്ടക്കാരായി മാറി.
കുറച്ചു നാളുകൾക്കും നൻമയുള്ള
അറബി ഹൃദയത്തിന്റെയടുത്ത്
നാട്ടിലേക്ക് പോവാനുള്ള അപേക്ഷ
സമർപ്പിച്ചപ്പോൾ എല്ലാ പേപ്പറുകളും
ശരിയാക്കി നാട്ടിലേക്ക് വിട്ട അറബി
തിരിച്ചു വന്നാൽ ഒരു പാട് നല്ല
ഓഫറുകൾ വാഗ്ദാനം ചെയ്തു.
രണ്ട് വർഷം കൊണ്ട് എത്തിയ
മനോനിലയിൽ എങ്ങനെയും
നാട്ടിലെത്തണമെന്ന ചിന്ത മാത്രം
ആയി നല്ല അറബിക്ക് നന്ദി പറഞ്ഞ്
നാട്ടിലെത്തിയ അവരെ സ്വീകരിച്ചത്
മൂന്ന് ഭാര്യമാർക്കൊപ്പം മൂന്ന് പൊന്ന്
മക്കളും..! പക്ഷെ ആരുമറിയാത്ത
രഹസ്യം അവരൊരിക്കലും ഭർത്താക്കന്മാരോട് പറഞ്ഞില്ല.
മൂന്നുപേരും അവരുടെ മക്കളല്ല!!!
കല്യാണം കഴിഞ്ഞ് മാസങ്ങൾക്ക്
അകം തന്നെ തിരിച്ച് വീട്ടിൽ കൊണ്ട്
വിട്ട ഭർത്താക്കൻമാരുടെ ഒരു
വിവരവും ഇല്ലെന്ന് കൊണ്ടുപോയ
ഒരു‘ഗഫൂർക്കാ ദോസ്ത്’ ഒഴുക്കൻ