ബെന്നി ചോദിച്ചു.
” ആകെ കൂടി ഇച്ചരെ റബ്ബർ അല്ലേ ഉള്ളു. അത് വിറ്റ് കിട്ടണ കാശ് കൊണ്ട് കഞ്ഞി കുടിച് കഴിയാൻ തന്നെ ഭയങ്കരം പാടാ… ”
” എനിക്ക് നീ തരാനുള്ള കാശിന്റെ കാര്യം മറന്നോ ? ”
” ഇല്ല മറന്നിട്ടില്ല ബെന്നിച്ചാ.. എന്റെ കൈയിൽ താരനായിട്ട് ഇപ്പൊ ഒന്നുമില്ല.”
” എന്നിട്ടാണോ… കള്ളുഷാപ്പിൽ പോയി മൂക്കറ്റം കുടിക്കുന്നത്.? ”
” അത്.. അത്… പിന്നെ… ”
ദാസന് പറയാൻ വാക്കുകൾ കിട്ടിയില്ല.
” നിന്റെ മരിച്ചു പോയ ഭാര്യയുടെ ചികിത്സയ്ക്ക് വേണ്ടി എന്റെ കൈയിൽ നിന്നും വാങ്ങിയ ഒന്നര ലക്ഷം രൂപ ഇപ്പൊ പലിശയും ചേർത്ത് രണ്ട് ലക്ഷം ആയിട്ടുണ്ട്. ”
” ബെന്നിച്ചൻ എന്നോട് കരുണ കാണിക്കണം… തരാൻ മാത്രം കാശൊന്നുമില്ല എന്റെ കൈയിൽ. കീർത്തി കൊച്ചിന്റെ പഠിത്തത്തിനുള്ള കാശ് തന്നെ സംഘടിപ്പിക്കുന്നത് കഷ്ടപെട്ടാ. ”
അയാൾ കൈ കൂപ്പികൊണ്ട് പറഞ്ഞു.
” എനിക്ക് നിന്റെ ദാരിദ്ര്യം പറച്ചില് കേൾക്കണ്ട…കിട്ടാനുള്ള കാശ് ഈ മാസ അവസാനത്തിനുള്ളിൽ എനിക്ക് കിട്ടണം ”
ബെന്നി ദേഷ്യത്തോടെ പറഞ്ഞു.