“””ഞാനിന്നിവിടെയാ കെടക്കുന്നെ…!””””.. ഏട്ടത്തി എന്നെ നോക്കാതെ ഉറച്ച ശബ്ദത്തിൽ ഗൗരവത്തോടെ പറഞ്ഞു.
അത് കേട്ടതും എന്റെ മനസിലൊരുകൊള്ളിയൻ മിന്നി. ഒപ്പം ഒരായിരം ചോദ്യങ്ങൾ വീണ്ടും എന്റെ മനസ്സ് ആവർത്തിച്ചു.
ഏട്ടത്തിയുടെ ഉദ്ദേശമെന്ത്..?
എന്തിനയീരാത്രി ഏട്ടത്തിയിവിടെ എന്റെയൊപ്പം കിടക്കുന്നത്…?
ആ മനസ്സ് നിറയെ എന്നോടുള്ള പ്രതികാരം ആവുമോ…?
അല്ലങ്കിലിനി ഏട്ടത്തിക്ക് എന്നോട് പ്രണയമാണോ..?
അല്ലങ്കിൽ സ്വന്തം ജീവിതം നശിപ്പിച്ചവന്റെയൊപ്പം തന്നെ ഇനിയുള്ള ജീവിതം ജീവിക്കണമെന്നാ ഉദ്ദേശമോ..?
ഒത്തിരി ചോദ്യങ്ങൾ ഒന്നിന് പിന്നാലെ ഒന്നന്നായി എന്റെ മനസ്സിലേക്ക് ഇരച്ചെത്തിയപ്പോൾ. അതിനുത്തരം കണ്ടെത്താൻ സാധിക്കാതെ പ്രക്ഷുബ്‌ധമായ മനസ്സോടെ ഞാനേട്ടത്തിയെ തന്നെ നോക്കി നിന്നു.
“””””നീ കിടക്കുന്നില്ലേ….?”””””…എന്റെ പ്രതികരണം ഒന്നുങ്കാണാത്തതിനാൽ
പരുഷമായി ശബ്ദത്തോടെ ഏട്ടത്തി എന്നോട് ചോദിച്ചു.
“”””ഉം…!””””… ഞാൻ വെറുതെ ഒന്നുമൂളി.
“””””എന്നാകെടക്കാൻ നോക്ക്….ഞാനിപ്പോ ലൈറ്റ് അണക്കും…”””””… ഒരു കല്പനയുടെ കനം ഉണ്ടായിരുന്നു ഏട്ടത്തിയുടെ വാക്കുകൾക്ക്. ആ ശബ്ദം അത്രത്തോളം കടുപ്പം നിറഞ്ഞതാണ്. ഒറ്റ ദിവസം കൊണ്ട് ഏട്ടത്തി ആകെ മാറി. എന്നോട് പലതവണ തല്ലുക്കൂടിയിട്ടുണ്ടെങ്കിലും ഇതുപോലെയൊരു ശില്പയെ എനിക്ക് പരിചയമില്ല.
ഏട്ടത്തി പറഞ്ഞത് അനുസരിച്ചു മറുതൊന്നും പറയാതെ ഞാൻ ഏട്ടത്തിക്ക് എതിരെ ബെഡിന്റെ സൈഡിൽ ഇരുന്നു.
അവർ എന്നെ ശ്രദ്ധിക്കാതെ മെയിൻ ലൈറ്റ് ഓഫ് ആക്കി ബെഡ് ലാമ്പ് ഓൺ ചെയ്‌തു ശേഷം ബെഡിൽ ഒരു സൈഡിലായി കിടന്നു. ഏട്ടത്തിയോടെ അകന്ന് ഞാനും കിടന്നു. ഞാൻ അറിയാതെ അനുസരിച്ചു പോകുകയാണ് അവരെ. ഒരു യന്ത്രം കണക്കെ ഞാൻ കിടപ്പുറക്കത്തെ ബെഡിൽ കിടന്നു.