.. ഉള്ളിൽ ഉണ്ടാക്കിടുത്ത സംശയം മറച്ചുപിടിക്കാതെ ഞാൻ അവളോട് ചോദിച്ചു.
“”””ഏട്ടനെന്തിനാ ഇങ്ങനെയെന്നീന്ന് അകന്നുനടക്കുന്നെ… മഴക്കൊള്ളാതെ കുടെക്കെറീനടക്ക്…””””… അവൾ പെട്ടന്ന് എന്നോട് ചേർന്നു എന്റെ അരയിലൂടെ കൈച്ചുറ്റി അവളോട് എന്നെ അടുപ്പിച്ചു.
ആ നിമിഷം ഞാനത് പ്രതീക്ഷിച്ചില്ല. അതിനാൽ ഞാൻ അപ്പോളൊന്ന് പതറിപ്പോയി. എന്ത് ചെയ്യണമെന്ന് അറിയാത്ത പോലെ.അവളുടെ പൂപോലെയുള്ള ദേഹം എന്നിൽ അമർന്നതും എന്റെ ശരീരം മുഴുവൻ കുളിരുകോരി. ഹൃദയം അതിന്റെ തുടിപ്പിന്റെ വേഗത വർദ്ധിപ്പിച്ചു. കോരിച്ചൊരിയുന്ന മഴയിൽ ഒരേക്കുടക്കീഴിൽ ഞാൻ ജീവനുതുല്യം സ്നേഹിക്കുന്ന പാറുവിനെ ചേർത്ത് പിടിച്ചു നടക്കുമ്പോൾ ഒന്നേ എന്റെ മനസ്സ് ആഗ്രഹിക്കുന്നുള്ളു ഒരിക്കലും ഇവളെന്നെ വിട്ടകരരുതേയെന്ന്.
കൂടാതെ താമരമൊട്ട് പോലെ കൂമ്പിയ അവളുടെ മാറിടങ്ങൾ എന്റെ നെഞ്ചിൽ അമർന്നപ്പോൾ അടിവയിറ്റിൽ കുളിർമഞ്ഞു വീഴുന്നപോലെ. അതിന്റെ മൃതുലത എന്നിൽ പ്രതേകവികാരം ഉണർത്തി.
“”””ഏട്ടന്… ഇനിയുമെന്നേ പഴയത് പോലെ സ്നേഹിക്കാൻ പറ്റോ….?””””… അവൾ എന്റെ മാറിലേക്ക് ചേർന്നു നിന്നുകൊണ്ട് ചോദിച്ചു.അവളുടെ വാക്കുകളിൽ നിറയെ പ്രതീക്ഷയാണ്.
ഇതിനോടകം ഞങ്ങൾ നടന്നു ഒരു ഇടവഴിയിലേക്ക് പ്രവേശിച്ചിരുന്നു.
നീണ്ടു കിടക്കുന്ന തേങ്ങിത്തോപ്പിന് നടുവിലൂടെയാണ് ആ ഇടവഴി. ഇല്ലിക്കൊണ്ട് നിർമിച്ച വേലിയും വേലിക്കരികിലായി തിങ്ങിനിറഞ്ഞു നിൽക്കുന്ന മരങ്ങളും എല്ലാം അവിടം എന്നും ഇരുൾ നിറഞ്ഞതാക്കിയിരുന്നു. മഴമേഘങ്ങളുടെ സാന്നിധ്യം കൂടിയായപ്പോൾ ഇരുളിന്റെ കഠിന്യം ഏറി…
അവളുടെ ചോദ്യം കേട്ടതും എന്റെ കാലുകൾ നിശ്ചലമായി.മിഴികൾ ചിമ്മാതെ ഞാൻ പാറുവിനെ ഉറ്റുനോക്കി.
അവളുടെ മിഴികളിൽ നിറഞ്ഞ പ്രതീക്ഷ അതെനിക്ക് കണ്ടില്ല എന്ന് നടിക്കാൻ സാധിക്കുന്നില്ല.
“”””എന്നും… എന്നുമെന്റെയൊപ്പം ഉണ്ടാവോ പാറുട്ടി നീ….?””””… ഞാൻ മറ്റൊന്നും ചിന്തിക്കാതെ അവളോട് ചോദിച്ചു.എന്നും പ്രിയപ്പെട്ടതെന്ന് ഞാൻ കരുതിയ എന്റെ പ്രണയത്തെ തിരികെ കിട്ടുന്നു എന്നറിയുമ്പോൾ മനസ്സ് പരിധികൾ ഇല്ലാതെ ആർതുലച്ചു സന്തോഷിക്കുകയാണ്.