അഴകൊത്തശരീരവും ഒപ്പം മഷിയെത്തിയ പീലികണ്ണുകളുടെ കാന്തികതക്ക് ഇപ്പോഴുമൊരു കുറവുമില്ല. പക്ഷെ എന്നും അധരങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ആ നറുപുഞ്ചിരിയുടെ സാന്നിധ്യം ഇന്നവിടെയില്ല.ഇടം കൈയിൽ പ്രസാദാവുമെന്തി വലുതുകയിൽ കുടയും ചൂടി അവൾ മെല്ലെ പടവുകൾ ഇറങ്ങുകയാണ്.ഓരോ പടവുകൾ ഇറങ്ങുന്നതിന്റെ ഇടയിൽ വയറിനെ മറച്ച സാരീ മാറി അവളുടെ പൊന്നിൻനിറമാർന്ന ഉദരവും അതിലെ പൊക്കിൾ ചുഴിയും എനിക്ക് മുന്നിൽ അനാവൃതമായി.
അവളുടെ അണിവയറിന്റെയും കുഴിഞ്ഞ പൊക്കിൾ ചുഴിയുടെയും ദർശനം എന്റെ മിഴികൾക്ക് ലഭിച്ചതും അതിന്റെ മാന്ത്രികതയിൽ അടിമപ്പെട്ട് ഞാനവളെ നോക്കി നിന്നു.
അവളുടെ നിറസൗന്ദര്യത്തിൽ ലയിച്ചു നിന്നാ ഞാൻ പെട്ടന്ന് എന്തോ ഓർതൊന്ന്ഞെട്ടി. ആ നിമിഷമാണ് ഈ അമ്പലവാസിക്കുട്ടി ഇന്നെന്റെ ആരുമല്ല എന്നെനിക്കോർമ്മവന്നത്. ആ നിമിഷം തന്നെയെന്റെ ഹൃദയം നഷ്ടബോധത്താൽ വിങ്ങാൻ തുടങ്ങി.അനുസരണയില്ലാതെ മിഴികൾ മിഴിനീർകണങ്ങൾ കൊണ്ട് നിറഞ്ഞു.
പെട്ടന്ന് എന്തോ ഓർമയിൽ അവൾ കാണാത്ത വിധം ഞാൻ കാവടത്തിന്റെ ചുവരോട് ചേർന്നുനിന്ന് മിഴികൾ ഇറുക്കി അടച്ചു.
ഇന്നവൾ എന്നെ വെറുക്കുന്നു…..!
എന്നെയൊരു നോക്ക് കാണുന്നത് പോലും അവൾക്ക് ഇഷ്ടമല്ല..!!
അവളുടെ മുന്നിൽ ഞാൻ ഇന്ന് അവൾ കണ്ടതിൽ വെച്ചേറ്റവും വൃത്തികെട്ടവനാണ്…!
എന്റെ പാറു അവൾ ഇനിയൊരിക്കലും എന്റെ സ്വന്തമല്ല…!
ഹൃദയത്തെ കീറിമുറിക്കുന്ന വാക്കുകളെ മനസ്സ് തേടിയിറങ്ങിയപ്പോൾ അതിന്റെ ഫലമെന്നോണം എന്റെ മിഴികൾ നിറഞ്ഞൊഴുകി.
കാരണങ്ങൾ പലതുണ്ടങ്കിലും ഏട്ടത്തിയോട് അത്രയും ക്രൂരമായ പ്രവർത്തി ചെയ്യാൻ എന്റെ മനസ്സ് എന്നെ പിന്തുണച്ചത് പാറുവിനെ നഷ്ടമായതിനാലാണ്. അതിന് പിന്നിൽ ഏട്ടത്തിയും ഉണ്ടെന്ന കാരണത്താൽ ആണ്.
“”””എന്തായിവിടെ നിക്കുന്നെ….? “”””… തളിർത്തെന്നാൽ പോലെയൊരു സ്വരമെന്റെ കാതിൽ പതിച്ച നിമിഷമാണ് ചിന്തകളിൽ ബ്രമിച്ചു പോയേയെന്റെ മനസ്സ് ഞെട്ടി ഉണർന്നത്.
കണ്ണുകൾ തുറന്നുനോക്കിയപ്പോൾ മുന്നിൽ പാർവതി.
അവൾ ചോദ്യം ചോദിച്ച ശേഷം എന്റെ മറുപടിക്കായി കാത്തുനിൽക്കുകയാണ്.
“””ഏയ്… ഒന്നുല്ല ഞാൻ….മഴക്കാരണം…””””…. അപൂർണമായ ഒരുത്തരം നൽകി വിളറിയ ചിരിയോടെ ഞാനവളെ നോക്കി.