കൂട്ടത്തിൽ സീതയും. എന്നെ കണ്ടതും സീത പെട്ടെന്ന് ഒഴിഞ്ഞുമാറി. മുഖത്ത് ക്ഷീണവും വിഷമവുമുണ്ട്, ആളാകെ വല്ലാതെ ആയിരിക്കുന്നു. ഞാൻ അടുത്തേക്ക് ചെന്നപ്പോഴേക്കും ഓട്ടോ വിളിച്ച് അതിൽ കയറി ഇരുന്നു, പുറകെ ഞാനും കയറി. അപ്പോൾ ഓട്ടോയിൽ നിന്നും ഇറങ്ങാൻ തുനിഞ്ഞപ്പോൾ ഞാൻ അതിന് അനുവദിച്ചില്ല. ഓട്ടോക്കാരനോട് സ്ഥലം പറഞ്ഞു കൊടുത്തപ്പോൾ വണ്ടി നീങ്ങി. സ്ഥലം കേട്ടപ്പോൾ എൻറെ മുഖത്തേക്ക് നോക്കിയെങ്കിലും വീണ്ടും മുഖം കൈകളിൽ താങ്ങി കുനിഞ്ഞിരുന്നു. നടക്കാവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും, സീത ഓട്ടോയിൽ കയറിയത് മൂലം ആണ് ഞാനും കയറിയത്. മ്യൂസിയത്തിന് അടുത്തു കൊണ്ടുപോയി ഓട്ടോറിക്ഷ നിർത്തി. വണ്ടിയിൽ നിന്നും ഞാൻ ഇറങ്ങിയെങ്കിലും സീത അതിന് തയ്യാറായില്ല. ഞാനിറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ സീതാ വണ്ടി കാരനോട് എന്തോ പറഞ്ഞു വണ്ടി വീണ്ടും മുന്നോട്ടു നീങ്ങി. വണ്ടി പോകുന്നത് നോക്കി ഞാൻ കുറച്ചു നേരം അങ്ങനെ നിന്നു. പിന്നീട് മ്യൂസിയം ഗ്രൗണ്ടിലേക്ക് നടന്നു, അവിടെ ആളൊഴിഞ്ഞ ഒരു ബെഞ്ചിൽ ഇരുന്നു. സീത അങ്ങനെ പ്രവർത്തിച്ചതിൽ എനിക്ക് ഒന്നും തോന്നിയില്ല, കാരണം ഇതിൽ കൂടുതൽ അവഹേളനം ഞാൻ ചെയ്തിട്ടുണ്ട്. ഏതായാലും ഇവിടെ വന്ന സ്ഥിതിക്ക് കുറച്ചു നേരം ഇരുന്നിട്ട് പോകാം എന്ന് കരുതി. ഞാൻ ബെഞ്ചിനു പുറകിലേക്ക് തലചായ്ച്ച് കണ്ണുകളടച്ചു അങ്ങനെ ഇരുന്നു. ഒരു 10 മിനിറ്റ് ഇരുന്നു കാണും, കണ്ണുകൾ അങ്ങനെ മയക്കത്തിലേക്ക് പോകുന്ന സമയം തോളിൽ ഒരു കരസ്പർശം. കണ്ണുതുറന്നു നോക്കുമ്പോൾ സീത മുൻപിൽ നിൽക്കുന്നു. എൻറെ അരികിൽ വന്നു ഇരുന്നു. ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടാതെ കുറച്ചുനേരം അങ്ങനെ ഇരുന്നു. ഞാൻ തന്നെ നിശബ്ദതയെ ഭഞ്ജിച്ചു.
ഞാൻ: എന്തേ പോയില്ലായിരുന്നൊ?
സീത: ചില ആൾക്കാർ ചെയ്യുന്നതുപോലെ ഇട്ട് എറിഞ്ഞിട്ടു പോകാൻ എനിക്ക് പറ്റില്ലല്ലോ, മറ്റുള്ളവരുടെ വിഷമവും സങ്കടവും കാണാനോ കേൾക്കാനോ നിൽക്കാതെ ഒളിച്ചോടുന്നവർക്ക് എന്തും ആകാമല്ലോ.
ഞാൻ: എന്നെ കുത്തിനോവിക്കാൻ എല്ലാവർക്കും ഇപ്പോൾ നല്ല ഒരു അവസരമാണ്. അമ്മയായാലും അച്ഛൻ ആയാലും മകൾ ആയാലും എല്ലാവരും ആനന്ദം കണ്ടെത്തുന്നത് എന്നിലാണ്. ഞാൻ അത് കേൾക്കാൻ ബാധ്യസ്ഥനുമാണ്.
സീത: ഒന്നു രണ്ടു വാക്കുകൾ കൊണ്ട് അണ്ണന് വേദനിച്ചു എങ്കിൽ എത്രയോ ദിവസങ്ങൾ എന്നെ അവഗണിച്ച്, എന്നെ കാണാതിരിക്കാൻ വേണ്ടി വീട്ടിൽ പോലും വരാതെ ഒഴിഞ്ഞു മാറി നടന്നു. അതും കൂടാതെ എന്നെ ഒരിക്കലും കാണാതിരിക്കാൻ വേണ്ടി ജോലിയും രാജിവച്ചു പോകാൻ ഇരുന്ന ആളാണ്. അത് എനിക്കു മനസ്സിലായി അണ്ണാ. പിന്നെ ഞങ്ങളുടെ സ്നേഹത്തിനും പരിചരണത്തിനും വില നിശ്ചയിച്ചു ഉണ്ടായിരുന്ന രണ്ടു വണ്ടികൾ വിറ്റു എല്ലാം ചേർത്ത് അച്ഛൻറെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. ഇതൊന്നും ഞങ്ങളെ വേദനിപ്പിക്കില്ല അല്ലേ? അണ്ണൻറെ നല്ല സമയത്തും ചീത്ത സമയത്തും