ഏപ്പോഴെങ്കിലും ഞങ്ങൾ കുടുംബമായി പട്ടണത്തിലേക്ക് പോകുമ്പോഴാണ് ഞങ്ങൾക്ക് ജീപ്പിന്റെ മുൻസീറ്റിലിരിക്കാനുള്ള ഭാഗ്യം കിട്ടുന്നത്. വർഷത്തിൽ രണ്ടോ മൂന്നോ തവണ കിട്ടുന്ന ഈ ഭാഗ്യത്തിനായി ഞങ്ങൾ വളരെയധികം കൊതിക്കാറുണ്ടായിരുന്നു എന്നതാണ് സത്യം.ആകെ ആ ഗ്രാമത്തിൽ പത്തുസെന്റിലധികം സ്ഥലമുള്ളത് ഞങ്ങൾക്കും അച്ഛന്റെ പഴയ കൂട്ടുകാരൻ അതായത് എന്റെ ഭർത്താവ് ശിവേട്ടന്റെ അച്ഛനായ ഗോപിമാമനും മാത്രമായിരുന്നു. പണ്ടേ കടയുള്ള അച്ഛൻ ഗ്രാമത്തിലെ രീതികൾ വെറുത്തിട്ട് അവിടെനിന്നും വിറ്റുപോയ കുറേ ആളുകളുടെ സ്ഥലം ചുളുവിലക്ക് വാങ്ങിയതാണ്.
അതൊക്കെ പോട്ടെ മുന്നിരിക്കുന്ന ചേച്ചിമാരുടെ ചിരിയുടെ കാരണം ഞാൻ പറഞ്ഞില്ലല്ലോ.ഒരു ദിവസം ഞാൻ പിൻസീറ്റിൽ അച്ഛന്റെ തൊട്ടുപുറകിൽ ഇരിക്കുന്ന സമയം ഞാനന്ന് കോളേജിൽ പഠിക്കുന്നു. പട്ടണത്തിലെ കോളേജിൽ പഠിക്കുന്ന ദമയന്തി ചേച്ചി മുന്നിലെ സീറ്റിൽ അച്ഛന്റെ അടുത്ത് കയറിയിരുന്നു. തൊട്ടടുത്ത് കൂട്ടുകാരി ഗീത ചേച്ചിയും ഗിയർലിവറിന് അപ്പുറവും ഇപ്പുറവും കാലിട്ട് ഇരുന്നു.പിന്നെ മറ്റ് മൂന്ന് ചേച്ചിമാരും അച്ഛൻ ഇടതുവശത്തുള്ള കമ്പി എടുത്ത് ഹോളിലിട്ട് അവരെ ഒതുക്കി ഇരുത്തി.ഒന്നുരണ്ട് കൊച്ചുകുട്ടികൾ നില്ക്കുന്നുണ്ട്.
എല്ലാവരും കയറി പിന്നിലെ ഡോറടച്ചതിന് ശേഷം രണ്ട് പേർ ഡോറിന് മുകളിൽ ഇരുന്നു.തൂങ്ങി നില്ക്കാനുള്ള ചേട്ടൻമാർ അവിടെ തയ്യാറായി നിൽക്കുന്നുണ്ട്. അച്ഛൻ ഡ്രൈവിംഗ് സീറ്റിലേക്കെത്തി.
“ഒന്നൊതുങ്ങിയിരി മോളേ…….”പറഞ്ഞുകൊണ്ട് അച്ഛൻ സീറ്റിൽ കയറി.അച്ഛന്റെ ഒരു ചന്തി വെളിയിലാണ്.അരമണിക്കൂറുകൊണ്ട് വണ്ടി മെയിൻ റോഡിൽനിന്നും എസ്റ്റേറ്റ് റോഡിലേക്ക് കയറി.ഇനി വണ്ടിയുടെ ഓട്ടം ചെമ്മൺപാതയിലൂടെ പതുക്കെയാണ് ഒരു സൈഡിൽ തോടും മറുസൈഡിൽ വലിയ ചരിവില്ലാത്ത മലയും തോടിനക്കരെ റബർതോട്ടമാണ് മലയും തട്ടുതട്ടായി പ്ലാറ്റ്‌ഫോം വെട്ടി റബ്ബർമരം വച്ച് പിടിപ്പിച്ചിരിക്കുന്നു.തോടിന് സമാന്തരമായി റോഡും റബ്ബർപാലെടുക്കാൻ ടാങ്കർ ലോറി വരുന്നതുകൊണ്ട് റോഡിന് അൽപം വീതിയുണ്ട്.ഗിയർ ലിവർ കാലിനിടയിലാക്കി ഇരിക്കുന്ന ഗീത ചേച്ചി ഇടക്ക് ചുണ്ടുകടിക്കുന്നുണ്ട് മറ്റുള്ളവർ ഓരോന്ന് പറഞ്ഞ് ചിരിക്കുന്നുണ്ട്.അച്ഛൻ ഒരു കൈകൊണ്ട് സ്റ്റീയറിംഗ് പിടിക്കുന്നുണ്ട്.