എൻ്റെ കിളിക്കൂട് 20 [Dasan]

Posted by

അതിന് എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിക്കണം. പിറ്റേദിവസം മുതൽ അതിരാവിലെ എഴുന്നേറ്റ് റെഡിയായി അവിടെനിന്നും ഇറങ്ങി. രാത്രിയിൽ വളരെ വൈകിയാണ് റൂമിലെത്തി കൊണ്ടിരുന്നത്. ചേട്ടൻറെ വീട്ടിലേക്ക് ഉള്ള പോക്ക് നിന്നു. ഭക്ഷണം ഒക്കെ വെളിയിൽനിന്ന് ഏതെങ്കിലും സമയം കഴിച്ചെങ്കിൽ ആയി. ഓഫീസിൽ ചെന്നാൽ ജോലി ശ്രദ്ധിക്കാതെയായി. ഫയലുകൾ മേശപ്പുറത്ത് കുന്നുകൂടി കൊണ്ടിരുന്നു. പല ദിവസങ്ങളിലും വില്ലേജ് ഓഫീസർ വിളിച്ച് വഴക്കു പറച്ചിൽ പതിവായി. ഇതിനിടയിൽ ഒരു ദിവസം ചേട്ടൻറെ അടുത്ത് ചെന്ന് ഒരു ലോൺ എടുക്കാൻ സ്ഥിരം അഡ്രസ്സ് ഉള്ള ഒരാളുടെ അക്കൗണ്ട് നമ്പർ വേണം എന്ന് പറഞ്ഞു. ചേട്ടൻറെ അക്കൗണ്ട് നമ്പർ ഞാൻ വാങ്ങി, ദിവസങ്ങൾ അങ്ങനെ നീങ്ങി. മുടിയും താടിയും വളർന്നു, സീതക്കും ചേട്ടനും ചേച്ചിക്കും ഞാൻ പിടികൊടുക്കാതെ നടന്നു. സീതയെ എന്നിൽ നിന്നും എത്രയും പെട്ടെന്ന് അകറ്റാൻ വേണ്ടിയാണ്. പോകെപ്പോകെ റൂമിൽ ചെല്ലാത്ത അവസ്ഥയായി. എൻറെ രണ്ടു വണ്ടികളും ക്വാളിസും splendor ഉം ആരുമറിയാതെ കച്ചവടം ചെയ്തു. കാർ എടുക്കാൻ വാങ്ങിയവർ ചെന്നപ്പോഴാണ് അവർ അറിയുന്നത്. എന്നെ തിരക്കി സീതയും ചേട്ടനും പല ദിവസങ്ങളിൽ ഓഫീസിൽ വന്നെങ്കിലും ഞാൻ അവിടെ ഉണ്ടായിരുന്നില്ല. രാത്രിയിലെ കിടപ്പ് തമ്പാനൂർ ബസ്റ്റാൻഡ് ലേക്ക് മാറ്റി. ഇടക്ക് ഉച്ചനേരത്ത് റൂമിൽ ചെന്ന് ആരും കാണാതെ ഇട്ടിരുന്ന ഡ്രസ്സ് കഴുകിയിട്ട് മറ്റൊന്ന് ഇട്ട് റൂം പൂട്ടി പോരും. വണ്ടി വിറ്റ് കിട്ടിയ കാശ് ബാങ്കിൽ ഇട്ടു. ഓഫീസിൽ എന്നെപ്പറ്റിയുള്ള പരാതികൾ കൂടിക്കൊണ്ടിരുന്നു. എപ്പോഴും ചേട്ടൻ എന്നെ അന്വേഷിച്ച് ഓഫീസിൽ ചെന്നപ്പോൾ, എൻറെ പറ്റിയുള്ള പരാതികളുടെ ഒരു കൂമ്പാരം ആണ് ചേട്ടൻറെ മുമ്പിലേക്ക് അവർ നിരത്തിയത്. എന്നെ അന്വേഷിച്ച് ചേട്ടൻ പല ഭാഗത്തും നടന്നു. സുധിയെ വിളിച്ചു ചോദിച്ചു. എൻറെ ഫോൺ ചാർജ് ചെയ്യാത്തതിനാൽ ഓഫ് ആയി പോയിരുന്നു. അങ്ങനെ ഞാൻ ഒരു തീരുമാനത്തിൽ എത്തി. ഈ നാടുവിടുക. ആ തീരുമാനത്തിൽ ഉറച്ചു. എന്നെ ബാങ്കിൽ ഉണ്ടായിരുന്ന പൈസ മുഴുവൻ, വണ്ടി വിറ്റ പൈസ ഉൾപ്പെടെ ചേട്ടൻറെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. പിറ്റേന്ന് ഞാൻ നാട്ടിലേക്ക് പുറപ്പെട്ടു. അവിടെ ചെന്ന് അമ്മൂമ്മയെ കണ്ടപ്പോൾ.
അമ്മുമ്മ: എന്തു കോലം ആണെടാ ഇത്. നീയിപ്പോൾ കുളിക്കുകയും ജപിക്കുകയോ ഒന്നുമില്ലേ. മുടിയും താടിയും വളർന്ന ഏതോ ഭ്രാന്തനെ പോലെ ആയല്ലോ. എന്തു പറ്റിയെടാ നിനക്ക്.
ചിറ്റക്കും ഇതേ പരാതി തന്നെയായിരുന്നു. രണ്ട് ദിവസം അവിടെ നിന്നു. എനിക്ക് അവസാനമായി പ്രകാശനെ കാണണമെന്നുണ്ടായിരുന്നു. ചിറ്റയുടെ അടുത്തുനിന്ന് പ്രകാശൻറെ നമ്പർ വാങ്ങി, ചിറ്റയുടെ ഫോണിൽ നിന്നും അവനെ വിളിച്ചു. അവൻ വീട്ടിൽ ഉണ്ടെന്നും അങ്ങോട്ട് വന്നാൽ കാണാൻ വന്നു പറഞ്ഞു. ഞാൻ പറഞ്ഞു അങ്ങോട്ട് വരുന്നില്ല. എന്തിനാ അങ്ങോട്ട് പോകണം എന്നെ ഈ അവസ്ഥയിൽ ആക്കിയത് അവളും അവളുടെ കുടുംബക്കാരും ആണ്. എനിക്ക് ആരോടും ഇനി ഒരു പ്രതിബദ്ധതയും ഇല്ല. എല്ലാം അവസാനിക്കട്ടെ,

Leave a Reply

Your email address will not be published. Required fields are marked *