സീത: അണ്ണന് ഇന്നലെ ഞാൻ പറഞ്ഞത് വിഷമം ആയി എന്ന് എനിക്കറിയാം. പക്ഷേ പറയാതിരിക്കാൻ പറ്റാത്ത സാഹചര്യം ആയിപ്പോയി. എത്ര നാളുകളായി ഞാൻ അണ്ണനെ എൻറെ ഹൃദയം തുറന്നു കാണിക്കുന്നു. എന്നിട്ടും കണ്ടില്ലെന്നു നടിച്ച് നടക്കുന്ന അണ്ണനോട് ഞാൻ എന്താണ് പറയേണ്ടത്. ഹൃദയം തുറന്നു കാട്ടിയാലും ചെമ്പരത്തിപ്പൂ ആണെന്ന് പറയുന്ന ആളോട് ഞാൻ എന്താണ് പിന്നെ പറയേണ്ടത്. എനിക്ക് അണ്ണനെ ഇഷ്ടമാണ്. വെറും ഇഷ്ടമല്ല പ്രണയം.
ഞാൻ: ഇതിൽ മൂന്ന് കാര്യങ്ങൾ ആണുള്ളത്. ഒന്ന് എൻറെ രണ്ട് അത്യാസന്ന നിലകളിലും എനിക്ക് കൈത്താങ്ങായത് നിങ്ങളാണ്. അതുകൊണ്ട് എനിക്ക് ചേട്ടനോട് കടപ്പാടുണ്ട്. രണ്ട്, ഞാനിതുവരെ ചീതമ്മയെ അങ്ങനെ കണ്ടിട്ടില്ല. മൂന്ന്, ഞാൻ കാറ്റ് വെള്ളത്തിൽ ചാടിയ പൂച്ചയാണ് പച്ച വെള്ളം കണ്ടാലും എനിക്ക് പേടിയാണ്. ചേട്ടനും ചേച്ചിക്കും ചീതമ്മയെ കുറിച്ച് ഒരുപാട് പ്രതീക്ഷകളുണ്ട്. ആ പ്രതീക്ഷകൾ ഞാനായിട്ട് നശിപ്പിക്കാൻ പാടില്ല.
സീത: ഇതിനൊക്കെ എനിക്ക് മറുപടി ഉണ്ട് അണ്ണാ, അതൊക്കെ പറഞ്ഞാൽ സമയം ഒരുപാട് പിടിക്കും. അതുകൊണ്ട് ചുരുക്കി ഞാനൊരു കാര്യം പറയാം. അണ്ണൻ എന്നെ ഇഷ്ടമാണോ, അതിന് ആദ്യം ഉത്തരം പറയൂ.
ഞാൻ: ഇതെന്താണ് ക്വിസ്സ് ആണോ?
ഞാൻ ആലോചിച്ചു, ഇതിനെ ഒഴിവാക്കാൻ ഒറ്റ മറുപടിയിൽ തീരും.
ഞാൻ: എനിക്ക് ഇഷ്ടമല്ല, കാരണം ഞാൻ ഒരു വഞ്ചനയിൽ പെട്ടതാണ്. അതുകൊണ്ട് എനിക്ക് ഒരു പെണ്ണിനേയും വിശ്വാസമില്ല.
സീത: ഈ പറയുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാകും. പക്ഷേ അണ്ണാ, ഈ ജീവൻ എൻറെ ആണ്. ഞാൻ, സാവിത്രിയെ പോലെ കാലൻറെ പുറകെ പോയി തിരിച്ചു വാങ്ങിയതാണ് ഈ ജീവൻ. അണ്ണൻറെ ജീവൻ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് പറയാൻ പറ്റാത്ത അവസ്ഥയിൽ കിടക്കുമ്പോൾ, ഞാൻ കരഞ്ഞു പ്രാർത്ഥിച്ചു അത്രയും ഒരാളും കരഞ്ഞിട്ടില്ല. അതുകൊണ്ട് അണ്ണൻറെ മനസ്സു മാറാൻ എത്ര കാലം വരെയും കാത്തിരിക്കും. ആരൊക്കെ വന്നാലും അല്ല രാജകുമാരൻ വന്നാൽപോലും എൻറെ തീരുമാനത്തിൽ മാറ്റം ഉണ്ടാവില്ല. പാർവതി ശിവനു വേണ്ടി കാത്തിരുന്നതുപോലെ അണ്ണന് വേണ്ടി അല്ല എൻറെ ശ്രീരാമന് വേണ്ടി സീത കാത്തിരിക്കും. പക്ഷേ വെറും കാത്തിരിപ്പ് അല്ല വിശ്വാമിത്രൻ്റെ തപസ്സിളക്കിയ മേനകയെ പോലെ അണ്ണൻറെ മനസ്സുമാറ്റാൻ ഇന്നുമുതൽ അതിനുള്ള ശ്രമത്തിൽ ആയിരിക്കും. അതിൻറെ ഫസ്റ്റ് ഘട്ടമെന്ന നിലയ്ക്ക് നാളെ വൈകിട്ട് തമ്പാനൂർ ബസ് സ്റ്റാൻഡിൽ അണ്ണനെ കാത്തിരിക്കും. അണ്ണൻ അവിടെ വന്നിട്ടേ അണ്ണൻറെ ബൈക്കിൽ കയറി വീടെത്തു, ബൈക്കിൽ തന്നെ വരണം കാറിൽ വന്നാൽ ഞാൻ കയറില്ല. ഒരു കാര്യം കൂടി, അന്ന് നിങ്ങൾ രണ്ടു പേരും കൂടി എന്നുവച്ചാൽ രാമനും ലക്ഷ്മണനും കൂടി മായാ സീതയെ തേടി പോയത് അറിയില്ലേ അടൂര്. അന്ന് ഒറിജിനൽ സീതയായ ഞാൻ കാത്തിരിക്കും എന്ന് പറഞ്ഞിട്ട് പോലും, എന്നെ മറന്നു പോയി. എന്നിട്ട് രണ്ടുപേരും കൂടി അന്വേഷിച്ചുപോയ മായാസീത എവിടെ മായ ആയില്ലേ? എന്നിട്ടും അണ്ണൻ വരുന്നതു വരെ ഞാൻ കാത്തു നിന്നത് അണ്ണന് ഓർമയുണ്ടല്ലോ. അതുപോലെ ഞാൻ അവിടെ കാത്തു നിൽക്കും അണ്ണൻറെ വണ്ടിയിൽ കയറിയ ഞാൻ വീടെത്തു. ബൈ, നാളത്തെ കാര്യം മറക്കണ്ട.
സീത എൻറെ കയ്യിൽ ഉണ്ടായിരുന്ന ഒഴിഞ്ഞ ഗ്ലാസ് വാങ്ങി കഴുകി വെച്ച് തിരിച്ചു പോയി. ശരിയാണ്, അന്ന് ഞാൻ മറന്നു പോയിട്ടും എന്നെ കാത്ത് കോളേജ്