നാട്ടിലേക്ക് വണ്ടിയുമായി ഞാൻ പോയി, പോകുന്ന വഴി കുറച്ച് പർച്ചേസ് നടത്തുന്നതിന് വേണ്ടിയാണ് വണ്ടി എടുത്തത്. അമ്മൂമ്മയ്ക്കും ചിത്രയ്ക്കും കുഞ്ഞച്ചനും പിള്ളേർക്കും പെങ്ങൾക്കും ഡ്രസ്സുകൾ എടുത്തു. പോകുന്നവഴി വീട്ടിൽ കയറി പെങ്ങൾക്കുള്ള ചുരിദാർ കൊടുക്കാൻ. ചെന്നപ്പോൾ എന്നെ കണ്ടതും ഞങ്ങൾ ഓടി വന്നു, പുറകെ അമ്മയും. പെങ്ങളുടെ പുറത്തു നിന്ന് ഡ്രസ്സ് കൊടുത്തു.
അമ്മ: കയറി വാടാ.
ഞാൻ ഗൗനിക്കാതെ വണ്ടിയുടെ അടുത്തേക്ക് നടന്നു. ചിറ്റയുടെ വീട്ടിൽ ചെന്ന് അവർക്കൊക്കെ ഡ്രസ്സ് കൊടുത്തു. കഴിഞ്ഞ വർഷം ഇതേ സമയം അമ്മാവൻറെ വീട്ടിൽ കിളിയോടൊപ്പം ആയിരുന്നു. ഇപ്പോൾ അവൾ എവിടെയാണാവോ? രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് അമ്മ ഒരു കാര്യം പറയുന്നത്.
അമ്മൂമ്മ: എടാ മോനെ, പ്രദീപിന് മഴയുള്ള ഒരു ദിവസം ജോലി കഴിഞ്ഞു വരുന്ന വഴി വണ്ടിയുടെ മുകളിലേക്ക് മുകളിലേക്ക് മരം വീണ് നടക്കാൻ വയ്യാതെ കിടപ്പിലാണ്. നീ ഒന്നു പോയി അവൻ ഒന്നു കാണു.
ഞാൻ: എന്തിന്, അവൻ അന്ന് അവിടെ വന്നു കാണിച്ച പെർഫോമൻസ് ഒക്കെ അമ്മൂമ്മ കണ്ടതല്ലേ? അതുമല്ല കിളിയുടെ ഈ കല്യാണം നടത്താൻ ഏറ്റവും മുൻപന്തിയിൽ നിന്നത് അവനായിരിക്കും.
അമ്മൂമ്മ: അവൻ എന്തൊക്കെ ചെയ്താലും ഇപ്പോൾ നീ അതൊന്നും കാണിക്കരുത്.
ഞാൻ: ഞാൻ ഇവിടെ വന്ന് കാര്യം ആരും അറിയുന്നില്ല ഞാൻ അടുത്ത ദിവസം തന്നെ പോകും.
അമ്മൂമ്മ: എടാ അവളുടെ അമ്മ, എൻറെ അനിയത്തി ഇക്കഴിഞ്ഞ ദിവസം ഇവിടെ വന്നിരുന്നു. നിൻറെ വിശേഷം ഒക്കെ ചോദിച്ചു. ഞാനപ്പോൾ പറഞ്ഞു അവൻ ഓണത്തിനെത്തും ആയിരിക്കുമെന്ന്.
ഞാൻ: എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത കേസ് ആണ് എന്നാലും അമ്മൂമ്മ പറഞ്ഞ സ്ഥിതിക്ക് ഞാൻ നാളെ അവിടെ വരെ ഒന്ന് പോകാം.
പിറ്റേന്ന് രാവിലെ കാപ്പികുടിയും കഴിഞ്ഞ് വണ്ടിയുമെടുത്ത് പ്രദീപ് അങ്കിളിനെ കാണാൻ പോയി. പോകുംവഴി അവിടെയുള്ള രണ്ടു കുട്ടികൾക്ക് ഡ്രസ്സ് എടുത്തു. പ്രദീപ് അങ്കിളിൻ്റെ വീട്ടിൽ കയറിച്ചെല്ലുമ്പോൾ സിറ്റൗട്ടിൽ ഷിബുവും കിളിയുടെ അച്ഛനുമമ്മയും ഇരിപ്പുണ്ട് അവർ എന്തോ കണക്കു പറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നെ കണ്ടപ്പോൾ നിർത്തി ഞാൻ അകത്തേക്ക് കയറി പോയപ്പോൾ എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്. അങ്കിളിൻറെ റൂമിൽ ചെല്ലുമ്പോൾ കട്ടിലിൽ ക്ഷീണിച്ച് അവശനായി കിടക്കുന്ന ഒരാൾ. എന്നെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു. വീണ്ടും പുറത്ത് കണക്കു പറച്ചിലിൻ്റെ ശബ്ദം കേട്ടു തുടങ്ങി. ഈ കിടക്കുന്ന ആൾക്ക് വേണ്ടി ആശുപത്രിയിൽ ചെലവാക്കിയ പൈസയുടെ കണക്ക് ആണ് പറയുന്നത്. ഞാൻ അങ്കിളിൻറെ അരികിലിരുന്നു.
അങ്കിൾ: സുഖമല്ലേ?
ഞാൻ: അതെ, അമ്മൂമ്മ പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത്.
അപ്പോഴേക്കും പ്രകാശൻ എത്തി, കുറച്ചുകഴിഞ്ഞ് പ്രകാശൻ എന്നെയും വിളിച്ചു പുറത്തേക്കിറങ്ങി. തറവാട്ടിലേക്ക് നടക്കുന്ന വഴി അങ്കിളിനെ വീടിൻറെ പുറകിൽ ഷീമയും കിളിയും സംസാരിച്ചുകൊണ്ട് നിൽക്കുന്നത് കണ്ടു. ആള് ക്ഷീണിച്ച് ഇപ്പോൾ ആ ഉണ്ട കണ്ണുമാത്രം മുഖത്തുണ്ട്. തറവാട്ടിൽ പോയിരുന്നു സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ