“അതു സാറെ ഞാനാണ്…”
“ഞാനെന്നു പറഞ്ഞാൽ ആരാ… നിനക്ക്
പേരില്ലേ…”
” തോമസുകുട്ടി ”
” ആ നസ്രാണിയാ അല്ലേ… ”
തോമസ്കുട്ടി തലകുലുക്കി….
“തോമസ് കുട്ടീ… ഇതു സർക്കാർ വനമാ…
ഇവിടെ അതിക്രമിച്ചു കയറി കുടിൽ കെട്ടി താമസിച്ചാൽ ശിക്ഷ എന്താന്ന് അറിയാവോ
നിനക്ക്…! ”
കുടിലിനു പുറകിൽ നട്ട ചീരക്ക് വെള്ളം ഒഴിച്ച് കൊണ്ടിരുന്ന അച്ഛാമ്മ ആരുടെയോ ഒറക്കെയുള്ള സംസാരം കേട്ടാണ് മുൻവശത്തേക്കു വന്നത്….
അച്ഛാമ്മയെ കണ്ട് ഒരു നിമിഷം മാത്തപ്പൻ
കരണ്ടടിച്ചപോലെ നിന്നുപോയി…
ഈ ചേറിൽ ഇതു പോലെ ഒരു ചെന്താമര
വിരിഞ്ഞു നിൽക്കുമെന്ന് അയാൾ ഒരിക്കലും കരുതിക്കാണില്ല….
അച്ഛാമ്മയെ കണ്ടതോടെ മാത്തപ്പൻ ഒന്ന് മയപ്പെട്ടു…
” ങ്ങാ..ഇതാരാ തോമസ്കുട്ടീ…”
” ഇത് എന്റെ ഭാര്യാ സാറെ…
” അപ്പം മക്കളില്ലിയോടാ…?
” ഉണ്ട് സാറെ മൂന്നു എണ്ണം…
“അപ്പം നിനക്ക് വേറെ ഭാര്യയുണ്ടോ…?
” അതെന്താ സാറെ അങ്ങനെ ചോദിച്ചത്… ”
” നീ ഒന്നും വചാരിക്കരുത് തോമസ്കുട്ടീ…
ഇവളെ കണ്ടാൽ മൂന്ന് പെറ്റതാണന്നു ആരേലും പറയുമോ “?
മത്തപ്പന്റെ വർത്തമാനം കേട്ടു ആചാമ്മക്ക് നാണവും ലഞ്ജയും ഒരുമിച്ചു വന്നു…
വലിയ സർക്കാർ ഉദ്ധ്യോഗസ്ഥൻ, ഈ കാണുന്ന കാടിന്റെ അധിപൻ ഒക്കെയായ
റെയിഞ്ചർ മാത്തപ്പൻ ആണ് തന്റെ ഭർത്താവിന്റെ മുൻപിൽ വെച്ച് തന്റെ സൗന്ദര്യത്തെ പുകഴ്ത്തുന്നത്…..
അച്ഛാമ്മ വേഗം അടുക്കള വാതിൽ വഴി അകത്ത് കയറിയിട്ട് തോമസ്കുട്ടിയെ കൈ കാട്ടി വിളിച്ചു…
ഒരു പുല്പായ മടക്കി തോമസ്കുട്ടിയുടെ കൈൽ കൊടുത്തിട്ട് പറഞ്ഞു…
“ഈ പായ തിണ്ണേൽ ഇട്ടുകൊട്… അങ്ങേര് ഇരിക്കട്ടെ…”
തോമസ് കുട്ടി അച്ഛാമ്മയെ ഒന്നു സൂക്ഷിച്ചു നോക്കി…. എന്നിട്ട് പായും വാങ്ങി പുറത്തേക്ക് വന്നു….
പായ തിണ്ണയിൽ വിരിച്ചിട്ട് റെയിൻഞ്ചറൊട്