അടിവാരം [രജനി കന്ത്]

Posted by

ന്നില്ല… ഇവനെന്തിനാണ് സ്വത്തുക്കൾ…!
ഇവൾ തന്നെ കോടികൾക്കു തുല്യംമല്ലേ…! അയാൾ മനസ്സിൽ പറഞ്ഞു….

 

ചുള്ളിപ്പാറയിൽ ദാസന്റെ സ്ഥലത്ത് നിന്ന് കുറച്ച് ദൂരെ മാറി ദാസൻ കുറെ തമിഴ
രെയും കൂട്ടി ഒറ്റദിവസം കൊണ്ടു ഒരുകുടിൽ കെട്ടി പൊക്കി…
അടിക്കാട് വെട്ടി യൊരുക്കി തറയിട്ട് കാട്ടുമരങ്ങൾ ഉപയോഗിച്ച് മേൽക്കൂര കെട്ടി പുല്ലുമേഞ്ഞ നല്ലൊരു കുടിൽ…..

അടുത്ത ഒരാഴ്ച കൊണ്ട് വീടിന് ചുറ്റുമുള്ള കാടു വെട്ടിതെളിച്ചു….
നല്ല ഒന്നാംതരം മണ്ണ്….എന്തു വിതച്ചാലും പൊന്നുവിളയും…
ആദ്യം കുറച്ച് കപ്പയും ചേനയും കാച്ചിലും
ചേമ്പും നട്ടു…. തോമസ്കുട്ടിയോടും അച്ചാമ്മയോടുമൊപ്പം ദാസനും എല്ലാത്തിനും മുപിൽ നിന്നു…..
പണിക്കു തമിഴരെ കൂടിയതുകൊണ്ട് അവ
ർക്കു കൂലി കൊടുക്കാനും മറ്റുമായി കൈൽ കരുതിയിരുന്ന കാശിൽ നല്ല പങ്ക്
തീർന്നു….
ബാക്കിയുണ്ടായിരുന്ന കാശുമായി കമ്പത്തു പോയി ചാരായം വാറ്റാനുള്ള ഉപകരണങ്ങളും ശർക്കരയും മണ്ണിൽ പണിയാനുള്ള തൂമ്പ കോടാലി വാക്കത്തി മുതലായ സാധനങ്ങളും വാങ്ങി..
ദാസനും ഒന്നിച്ചാണ് തോമസ്കുട്ടി കമ്പത്ത്
പോയത്… കമ്പത്ത് വെച്ചാണ് പളനിയെ പരിചയപ്പെട്ടത്…
വാറ്റു ചാരായം എത്രയുണ്ടങ്കിലും എടുത്തോളം എന്ന് പളനി ഏറ്റു… പക്ഷേ
ചെക്കുപോസ്റ്റ് കടത്തി കൊടുക്കണം….
അക്കാര്യം ദാസനും തോമസുകുട്ടിയും ഏറ്റു

വാറ്റു ചാരായം വിറ്റു കുറേച്ചേ പണം
വരാൻ തുടങ്ങി…
പിടിച്ചു നിൽക്കാം എന്നൊരു അൽത്മ വിശ്വാസം വന്ന സമയത്താണ് റെയിൻഞ്ചർ
മാത്തപ്പൻ തോമസ്കുട്ടിയുടെ സ്ഥലത്ത് വന്നത്….
തോമസ്കുട്ടി താമസിക്കുന്നതുൾപ്പട്ട ഉടുബൻചോല ഫോറസ്റ്റ് റെയിഞ്ചിലെ ഓഫിസർ ആണ് മാത്തപ്പൻ…
കാടിന്റെ അധിപൻ… കർക്കശക്കാരൻ ആണെന്ന് കാഴ്ച്ചയിൽ തോന്നുമെങ്കിലും
അയാളുടെ ഇഷ്ടങ്ങൾ അറിഞ്ഞു നിൽക്കുന്നവർക്ക് കാടിനുള്ളിൽ എന്തു തോന്നിവാസവും ചയ്യാൻ അനുവദിക്കും…

 

” ആരാടാ ഇവിടെ കുടിൽ കെട്ടിയത്…
ഇതിനകത്ത് ആരും ഇല്ലേ…. പുറത്തിറങ്ങി
വാടാ… ”

മത്തപ്പന്റെ അലർച്ച കേട്ടാണ് തോമസ്കുട്ടി കുടിലിനു പുറത്തിറങ്ങി നോക്കിയത്…

മുൻപിൽ നിൽക്കുന്ന കാക്കിധാരിയെ കണ്ട് പോലീസ് ആണെന്നാണ് തോമസ്കുട്ടി ആദ്യം കരുതിയത്…
.

Leave a Reply

Your email address will not be published. Required fields are marked *