മുത്തോലി സ്കൂളിൽ അഞ്ചാം ക്‌ളാസ് വരെ തോമസ്കുട്ടിയുടെ സഹപാഠി ആയി
രുന്നു ദാസൻ….
കുരിശുപള്ളി കവലയിലെ മണർകാട്ടു പാപ്പൻ ചേട്ടന്റെ ചാരായ ഷാപ്പിൽനിന്നും ഓരോ കാലുവീതം വിട്ടുകാണ്ട് രണ്ടുപേരും
പരിചയം പുതുക്കി….
ചെറിയ തോതിൽ പാമ്പായപ്പോൾ തോമസ്കുട്ടി തന്റെ ഇപ്പോഴത്തെ അവസ്ഥ
ദാസനോട് തുറന്നുപറഞ്ഞു….
എല്ലാംകേട്ട ശേഷം അൽപനേരത്തെ മൗനത്തിനു ശേഷം ദാസൻ പറഞ്ഞു…
” തോമസ്കുട്ടീ നീ ഹൈ റേഞ്ചിലേക്ക് വാടാ
ഉവേ… ഇഷ്ടം പോലെ കാടല്ലേ കിടക്കുന്നത്…
കുറച്ച് സ്ഥലം വെട്ടിതെളിച്ച് ഒരു കുടിലും കെട്ടി താമസിക്ക്…
കുറച്ച് കഴിഞ്ഞ് വില്ലേജിൽ ഒരപേക്ഷ കൊടുത്താൽ പട്ടയം കിട്ടും….. പിന്നെ മുഖ്യ
മന്ത്രി പട്ടം അഞ്ചേക്കർ വീതം കർഷകർക്ക്
പതിച്ചു കൊടുക്കുന്നു എന്നാണ് അറിഞ്ഞ
ത് . അതിനും ഒരപേക്ഷ കൊടുക്കാം….”
“ദാസാ കൃഷിയിൽ നിന്നൊക്കെ വരുമാനം
കിട്ടാൻ കുറെക്കാലം എടുക്കില്ലേ….
അതുവരെ എങ്ങിനെ ജീവിക്കും….? ”
” ഞാൻ ഇല്ലേടാ അവിടെ… കുറേക്കാലമായി ഞനും അവിടെയല്ലെ ജീവിക്കുന്നത്…. പണമുണ്ടാക്കാൻ പറ്റിയ സ്ഥലമാ ഇപ്പോൾ ഹൈ റേൻജ്… ”
എന്നിട്ട് ശബ്ദം താഴ്ത്തി.
“ഉൾകാട്ടിൽ കയറി കഞ്ചാവ് നട്ടാൽ ഒരുകൊല്ലംകൊണ്ട് ലക്ഷങ്ങൾ കൈൽ വരും തോമസ്കുട്ടീ…..”
പിന്നെ നിനക്ക് നല്ല ഒന്നാംതരം ചാരായം
വാറ്റിഎടുക്കാൻ അറിയില്ലേ…
കുടിക്കാൻ പാണ്ടികൾ ക്യു നിൽക്കും…
അന്ന് വൈകിട്ട് തോമസ്കുട്ടിയും അച്ചാമ്മയും ഒരു തീരുമാനം എടുത്തു… ദാസൻ പറഞ്ഞ വാഗ്ദത്ത ഭൂമിയിലേക്ക്
ജീവിതം പറിച്ചു നാടുകയെന്ന്….
വീട്ടുകാരും നാട്ടുകാരും പലതും പറഞ്ഞു.
നാടുമാറിയത് കൊണ്ട് തോമസ്കുട്ടി നന്നാകാനൊന്നും പോണില്ല.. മച്ചി പശുവി
നെ തൊഴുത്തു മാറ്റി കെട്ടുന്ന പോലെയ…
ചിലർ ഹൈറേഞ്ചിലെ തണുപ്പ് താങ്ങാൻ പറ്റില്ല അച്ചാമ്മേ നിനക്ക് …പിന്നെ കാട്ടാന കടുവ മുതലായ മൃഗങ്ങളുടെ പേര് പറഞ്ഞു
ഭയപ്പെടുത്താൻ നോക്കി…