കരുണയുമില്ലാതെ എന്നോട് അദ്ദേഹം ഇറങ്ങിപ്പോകാൻ പറഞ്ഞു. ഞാൻ എന്ത് ചെയ്യുമെന്ന് അറിയാതെ വിതുമ്പികൊണ്ട് വീടിന്റെ ഗേറ്റിൽ തന്നെ നിന്നു.
ഇടയ്ക്ക് വെള്ളം ദാഹിച്ചപ്പോൾ ഞാൻ പൂന്തോട്ടത്തിലെ പൈപ്പിൽ നിന്നും വെള്ളം കുടിച്ചു. വിശപ്പുണ്ടായിരുന്നു, ഞാനതു സഹിച്ചുകൊണ്ട് നിന്നു. ജോലിക്കാരൊക്കെ വൈകീട്ടായപ്പോ പോയി. അവിടമാകെ ഇരുട്ടി തുടങ്ങിയപ്പോ, നല്ല തണുപ്പ്!! ചുറ്റും നായകളുടെ കരച്ചിലും ഓരിയിടലും കേൾക്കുമ്പോ ഞാൻ പേടിച്ചു. പെട്ടന്നുള്ള ദേഷ്യത്തിൽ അടിച്ചതാണെകിലും അത് മാറുമ്പോൾ എന്നെ അമലിന്റെ അച്ഛൻ തിരിച്ചു വിളിക്കുമെന്ന് ഉള്ളിലൊരു പ്രതീക്ഷ യുണ്ടായിരുന്നു. അയാളുടെ മനസ് കല്ലാണ്!!! പക്ഷെ ഇരുട്ടിയപ്പോൾ ഒരു 40 വയസ്സിന്റെ അടുത്തുള്ള ഒരു സ്ത്രീ പയ്യെ നടന്നു എന്റെയടുത്തേക്ക് വന്നു. എന്നെ പിറകു വശത്തൂടെ അടുക്കളയിലേക്ക് കൂടെ കൊണ്ടുപോയി. നല്ല വിശപ്പുള്ളതുകൊണ്ട് ഞാൻ അവിടെ ഒരു മൂലയ്ക്ക് ഇരുന്നു. അവരെനിക്ക് കഴിക്കാൻ കപ്പയും കഞ്ഞിയും തന്നു. ആർത്തിയോടെ ഞാനത് വേഗം കഴിച്ചപോലവർ ചിരിച്ചുകൊണ്ട് ഒരല്പം കഞ്ഞികൂടെ എനിക്ക് വിളമ്പി.
ഞാൻ അവരുടെ കൂടെ അവിടെ തന്നെ പനമ്പായയിൽ കിടന്നു, നല്ല കുളിരുണ്ടായിരുന്നു. അവർ കമ്പിളി പുതച്ചെങ്കിലും എന്റെ ഉയരത്തിനും തടിക്കും പറ്റിയത് അവരുടെ കയ്യിൽ ഉണ്ടായിരുന്നില്ല. ക്ഷീണം കൊണ്ട് ഞാൻ വേഗം ഉറങ്ങിപ്പോയി. കാലത്തു എണീറ്റപ്പോൾ നല്ല തണുപ്പ്, ഞാൻ മുടിവരികെട്ടി അവിടമൊക്കെ ചുറ്റി നടന്നു. എന്ത് ചെയ്യണം എന്നറിയാതെ നിന്നപ്പോൾ ഇന്നലെ എനിക്ക് കഞ്ഞി തന്ന ചേച്ചി അവരെ പരിചയപ്പെടുത്തി റോസി, റോസമ്മ.!!
“ഇവിടെയുള്ള വേട്ടപ്പട്ടികളും കുറു നരികളും പച്ചയിറച്ചി കണ്ടാൽ വിടില്ല. അതുകൊണ്ട് ഞാൻ പറഞ്ഞപ്പോൾ അങ്ങുന്നു നിന്നെ ഇന്നലെ രാത്രി അടുക്കളയിൽ കിടത്തിക്കോളാൻ സമ്മതിച്ചതാ…” യെന്നു റോസമ്മ പറഞ്ഞു…
എന്നോട് ചായ ഉണ്ടാക്കി അങ്ങുന്നിനു കൊടുക്കാൻ പറഞ്ഞു. ഞാൻ ബാത്‌റൂമിൽ കയറി കുളിച്ചു, സാരി മാറ്റി അടുക്കളയിലേക്ക് കയറി ചായ ഉണ്ടാക്കി അമലിന്റെ അച്ഛന് കൊടുക്കാൻ അടുക്കള പുറത്തു നിന്നും ഹാളിലേക്ക് ചെന്നു…
അദ്ദേഹം പത്രം വായിക്കുകയായിരുന്നു, എന്നെ കണ്ടതും ദേഷ്യത്തോടെ ഒരു നോട്ടം നോക്കി. “മഞ്ഞത്ത് കണ്ട പട്ടികളുടെ കടിയേറ്റു കിടന്നു ചാകണ്ട എന്ന് കരുതി ഒരു ദയ കാണിച്ചു അത്രയേ ഉള്ളു” എന്ന് പറഞ്ഞു. ഞാൻ തല താഴ്ത്തികൊണ്ട് ചായ അവിടെ വെച്ചിട്ട് അടുക്കളയിലേക്ക് നടന്നു…
അദ്ദേഹത്തിന് മകനോട് നല്ല ദേഷ്യമാണ്, ഇത്രയും വലിയ കുടുംബത്തിലെ സന്തതി, എന്നെപോലെ ഒരു താഴ്ന്ന ജാതി പെണ്ണിനെ കെട്ടിയത് അറിഞ്ഞാൽ, അദ്ദേഹത്തിന് ദേഷ്യം ഉണ്ടാകും എന്ന് എനിക്ക് മനസിലാക്കാവുന്നതേ ഉള്ളു.
പക്ഷെ അമൽ തിരിച്ചു വരുമ്പോഴേക്കും പിണക്കം മാറ്റണം അത് എന്റെയും കൂടെ ചുമതലയാണ് എന്ന് ഞാൻ മനസിലാക്കി.
ഞാൻ റോസമ്മ ചേച്ചിയോട് എന്റെ വിഷമങ്ങൾ ഒക്കെ പറഞ്ഞു, അവർ എന്നെ സമാധാനിപ്പിച്ചു.
ഓരോ ദിവസവും കടന്നുപോയി, ഞാൻ രാവിലെയും വൈകീട്ടും ചായ