വയനാട്ടിലെ ഒരു ഗ്രാമത്തിൽ രാജശേഖരൻ തമ്പി എന്ന ആളുടെ അഡ്രസും കൈയിൽ പിടിച്ചുകൊണ്ട് ഞാൻ ബസിൽ ഇരുന്നു.
നല്ലപോലെ ഉറങ്ങിപ്പോയി. യാത്രയിലെ കുലുക്കം എന്നെ അവിടെയെത്തുമ്പോഴേക്കും ശെരിക്കും തളർത്തിയിരുന്നു.
ഉച്ച കഴിഞ്ഞപ്പോൾ ഞാൻ ഞാൻ ബസിറങ്ങി. കവലയിൽ നിന്നും ഒന്ന് രണ്ടു പേരോട് ചോദിച്ചു. സ്‌ഥലം കണ്ടുപിടിക്കാൻ അധികം ബുദ്ധിമുട്ടു ഉണ്ടായില്ല, നാട്ടിലെ ഏറ്റവും വലിയ ഭൂവുടമയും മാടമ്പിയുമായ, അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഗേറ്റ് തുറന്നു ഞാൻ പേടിച്ചുകൊണ്ട് നടന്നു. വീട്ടിൽ മൂന്നാലു ജോലിക്കാർ ഉണ്ടായിരുന്നു. വലിയ വീട് പ്രൗഢിയുള്ള മുറ്റവും പൂന്തോട്ടവും. സാരിയുടുത്തുകൊണ്ട് നടന്ന എന്നെ അവർ, എന്റെ മുഴുപ്പിലേക്ക് ചൂഴ്ന്നു നോക്കുന്നപോലെ തോന്നി..
“നിക്ക് നിക്ക് എങ്ങോട്ടാണ്” എന്ന് ചോദിച്ചിട്ട് കാര്യസ്‌ഥൻ എന്നെ തടഞ്ഞു. “ഞാ….ഞാന… അമലിന്റെ ഭാര്യയാണ്” എന്നയാളോട് പറഞ്ഞു “ഹേ തമ്പി അങ്ങുന്നിന്റെ മോന്റെയോ… അയ്യോ മോളെ, ജീവനിൽ കൊതിയുണ്ടെങ്കിൽ സ്‌ഥലം വിട്ടോളു, തമ്പി അങ്ങുന്നിനു മകനോട് വല്ലാത്ത ദേഷ്യമാണ്” എന്ന് പറഞ്ഞു എന്നെ തിരിച്ചു പോകാനായി നിർബന്ധിച്ചു. ബാക്കിയുള്ള ജോലിക്കാരും എന്നോട് സഹതാപത്തോടെ നോക്കി. “എനിക്ക് പോകാൻ വേറെ ഇടമില്ല, ഞാൻ ഇവിടെ ജോലിക്കാരിയായി എങ്കിലും കഴിഞ്ഞോളം” എന്ന് പറഞ്ഞപ്പോൾ, “ശെടാ പറഞ്ഞാലും മനസിലാകില്ലേ” എന്നയാൾ തലയിൽ കൈ വെച്ച് എന്നെ നോക്കി.
എന്താടാ കോര. ആരാടാ അത്, നിന്റെ പെണ്ണുമ്പിള്ളയാണോ എന്ന് ആ വലിയ വീടിന്റെ അകത്തളത് നിന്നും ഒരു ഉറച്ച ശബ്ദം ഞാൻ കെട്ടു. അല്ല അങ്ങുന്നേ, അമലിന്റെ ഭാര്യയാണ്.
“ഛീ ശവം!!!!!!!”
ഞാൻ ആ വീടിനു മുൻപിലേക്ക് നോക്കി നിൽകുമ്പോൾ ഷർട്ടില്ലാതെ വെളുത്ത കസവു മുണ്ടും, കഴുത്തിൽ ഒന്ന് രണ്ടു സ്വർണമാലയും ധരിച്ചുകൊണ്ട് ഒരു 6 അര അടിപൊക്കത്തിൽ ആജാനബാഹുവായ ഒരു ഇരുനിറമുള്ള മനുഷ്യൻ.!! അമലിന്റെ പോലെയല്ല ഉരുക്കു പോലുണ്ട് കയ്യും കാലും… മുഖത്തു നല്ല വീരം!
മീശ പിരിച്ചു വെച്ചിരിക്കുന്നു. മുടി വെട്ടിയൊതുക്കി വെച്ചിട്ടുണ്ട്.
അയാൾ നടന്നു എന്റെയടുത്തേക്ക് വന്നു, ദേഷ്യത്തോടെ എന്നെയൊരു നോട്ടം നോക്കി. ഞാനാകെ പേടിച്ചു. അദ്ദേഹം എന്റെ കരണം നോക്കി ഒരടി തന്നു. കവിളുകൾ ചുവന്നു തുടത്തു. കണ്ണിലൂടെ പൊന്നീച്ച പറന്നു. ഞാൻ വിതുമ്പികൊണ്ട് ആരും സഹായിക്കാനില്ലാതെ കണ്ണീരു തുടച്ചു. ജോലിക്കാരെല്ലാം എന്നോട് പാവത്തെപോലെ നോക്കി. വീടിന്റെ അകത്തു നിന്നും ഒരു സ്ത്രീ ആശ്ചര്യത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു. ഒരു