സീത: എന്തിനാണ് അണ്ണാ? ആ ചേച്ചിയെ വട്ടു പിടിപ്പിച്ചത് മതി.
ഞാൻ: മതിയായിട്ടില്ല. ഇനിയുമുണ്ട്.
അങ്ങനെ പറഞ്ഞ് ഞങ്ങൾ അമ്പലത്തിൻ്റെ കയറാനുള്ള നടയിലെത്തി.
ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും ആറു മണിയായി. ഞാൻ ചേട്ടനോട് ചോദിച്ചു ഓരോ ചായ കുടിച്ചിട്ട് തൃപ്രയാർ പോകാം. ചേട്ടൻ സമ്മതിച്ചു. അമ്പലത്തിനു മുൻപിലുള്ള ഇന്ത്യൻ കോഫി ഹൗസിൽ കയറി ചായയും കുടിച്ച് അവിടെ നിന്നിറങ്ങി, വണ്ടിയിൽ കയറുന്നതിനിടയിൽ സീത വന്ന ഫ്രണ്ടിൽ കയറി. ചേട്ടൻ ഒരു സൈഡിലും, കിളി മറ്റൊരു സൈഡിലും, നടുക്ക് ചേച്ചിയുമായി പുറകിലിരുന്നു. കിളി ഡ്രൈവർ സീറ്റിലെ തൊട്ടുപുറകിൽ ആയിട്ടാണ് ഇരുന്നത്. സീത ഫ്രണ്ടിൽ കയറിയത് സഹിക്കവയ്യാതെ, കയറിയ പടി കിളി ഡ്രൈവർ സീറ്റിന് പുറകിലേക്ക് തല ചായ്ച്ചു കിടന്നു. വണ്ടിയിൽ കയറിയ ഉടനെ ചേട്ടനും ചേച്ചിയും ഗുരുവായൂർ വിശേഷങ്ങൾ പറയാൻ തുടങ്ങി. അവർ ഗുരുവായൂരപ്പൻറെ ഒരുപാട് വർണ്ണനകൾ അങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു. ഞങ്ങൾ മൂന്നു പേരും ആ ഒരു തലത്തിൽ അല്ലായിരുന്നു. കിളിയെ കൂടുതൽ വട്ടു പിടിപ്പിക്കാൻ ഓട്ടത്തിനിടയിൽ സീതയോട്
ഞാൻ: നമുക്ക് തിരുവനന്തപുരത്ത് ചെന്നിട്ട് പൊൻമുടിയിൽ പോകണം. അച്ഛനെയും അമ്മയെയും വിളിച്ചു നോക്കാം, വന്നില്ലെങ്കിൽ നമുക്ക് രണ്ടു പേർക്കും കൂടി പോകാം. അതാണ് സുഖം.
സീത ഒന്നും മിണ്ടിയില്ല, സൈഡ് തിരിഞ്ഞ് കിളിയെ നോക്കി. കിളി അപ്പോഴും ആ കിടപ്പ് തന്നെ. അരമണിക്കൂർ കൊണ്ട് തൃപ്രയാർ എത്തി. അവിടെ വലിയ തിരക്ക് ഉണ്ടായിരുന്നില്ല. ദർശനത്തിന് നിൽക്കുമ്പോൾ കിളിയുടെ മുഖത്ത് നോക്കിയപ്പോൾ കരഞ്ഞുകലങ്ങിയ കണ്ണുകൾ. എന്നെ ക്രുദ്ധയോടെ നോക്കുന്നുണ്ടായിരുന്നു. ദർശനം കഴിഞ്ഞ് ഇറങ്ങി. ചേട്ടനോട് കാപ്പി കുടിച്ചിട്ട് നമുക്ക് വീട്ടിലേക്ക് പോകാം എന്ന് പറഞ്ഞു. വണ്ടിയുമെടുത്ത് പോരുന്ന വഴി നല്ല ഹോട്ടലിൽ കയറി കാപ്പി കുടിക്കാൻ കയറിയപ്പോൾ. കിളി കാറിൽ നിന്നും ഇറങ്ങിയില്ല. ഞാനും സീതയും ഹോട്ടലിലേക്ക് കയറിയിരുന്നു. ചേട്ടനും ചേച്ചിയും കിളിയെ വിളിച്ചു. അവരോട് എന്തോ ഒഴിവു പറഞ്ഞു കിളി അവിടെത്തന്നെ ഇരുന്നു. അവർ എൻറെ അടുത്ത് വന്ന് ആ പെൺകൊച്ച് വീട്ടിൽ ചെന്നിട്ട് ചായ കുടിക്കൂ എന്നാണ് പറയുന്നത്. അവർ കൈകഴുകാൻ പോയ തക്കത്തിന് ഞാൻ സീതയോട്
ഞാൻ: ചീതമ്മ ചെന്ന് വിളിക്ക്.
സീത എന്നെ രൂക്ഷമായി ഒന്ന് നോക്കി.
സീത: ഞാൻ അപ്പോഴേ പറഞ്ഞതാ. ഇത്തിരി അധികമായി പോയി. ഞാനിനി കൂട്ടുനിൽക്കില്ല.
ഞാൻ: ആ ഇരിക്കുന്ന കാളിയുടെ മറ്റൊരു മുഖം കണ്ടിട്ടില്ലല്ലോ? ഞാൻ കണ്ടിട്ടുണ്ട്. ഞാനനുഭവിച്ചതിൻ്റെ നൂറിലൊന്നു പോലും ആയിട്ടില്ല ഇപ്പോൾ