എത്താമായിരുന്നു.
അമ്മുമ്മ: ഏതായാലും നീ ഇന്ന് ജോലിക്ക് കയറുന്നില്ലല്ലൊ? ഉച്ചയ്ക്ക് ഊണു കഴിച്ച ഉടൻ പൊയ്ക്കോളൂ.
ഇനി പറഞ്ഞിട്ട് കാര്യമില്ല എന്ന് കണ്ടതോടെ ഞാനൊന്നും പറഞ്ഞില്ല. ഞാൻ പറഞ്ഞതൊക്കെ അപ്പുറത്ത് അടുക്കള വാതിലിനടുത്ത് നിന്ന് ഒരാൾ കേൾക്കുന്നുണ്ടായിരുന്നു. കാപ്പികുടി കഴിഞ്ഞ് ഉടനെ അമ്മുമ്മ അച്ചാറും എടുത്ത് ചിറ്റയുടെ വീട്ടിലേക്ക് യാത്രയായി. എനിക്ക് ഇന്നലെ രാത്രി നഷ്ടപ്പെടുത്തിയതിൻ്റെ ദേഷ്യം നിൽക്കുന്നതിനാൽ, ഞാൻ ആളെ വലിയ മൈൻഡ് കൊടുത്തില്ല. സിറ്റൗട്ടിൽ വന്ന് പത്രവും വായിച്ചു ഇരുന്നു, അങ്ങനെ വന്നപ്പോൾ ആള് ഫ്രണ്ട് വാതിലിനു മുമ്പിൽ നിന്ന് ഇങ്ങോട്ട് ചൊറിയാൻ വന്നു.
കിളി: കാണാൻ വൈകിയതിനാൽ രാവിലെ തന്നെ പോകാം എന്ന് കരുതി അല്ലേ?
എനിക്കൊന്നും മനസ്സിലാകാത്തതിനാൽ ഒന്നും മിണ്ടിയില്ല. അപ്പോൾ വീണ്ടും പൂർവാധികം ശക്തിയോടെ ചോറിഞ്ഞു.
കിളി: കാമുകിയെ രണ്ടുദിവസം പിരിഞ്ഞ് ഇരുന്നപ്പോൾ വിഷമം ആയതുകൊണ്ട് കാമുകൻ രാവിലെ തന്നെ പുറപ്പെടാൻ തയ്യാറാവുകയായിരുന്നു.
ഇതുകേട്ടപ്പോൾ എനിക്ക് കാലിൻറെ പെരുവിരൽ മുതൽ തിരിച്ചു കയറി. ഞാൻ ചാടിയെഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്ന് തള്ളി അകത്തേക്ക് കയറ്റി, ഫ്രണ്ടിലെ വാതിൽ അടച്ചു കുറ്റിയിട്ടു.
ഞാൻ: നിനക്ക് എന്താടീ, എൻറെ ഹൃദയം പൊളിച്ചു കാണിച്ചാലും ചെമ്പരത്തിപ്പൂവായിട്ടേ തോന്നുകയുള്ളൊ? എനിക്കൊരു പെൺകുട്ടി ഇഷ്ടമാണെന്ന് പറഞ്ഞത് നിന്നെ ആണെടി കഴുതേ, പക്ഷേ അമ്മൂമ്മ കരുതിയത് സീതയെ ആണ്. അപ്പോൾ രക്ഷക്ക് വേണ്ടി ഞാൻ സമ്മതിച്ച് എന്നേയുള്ളൂ. ആകെ സ്വസ്ഥമായി നമ്മൾ മിണ്ടിയും പറഞ്ഞും ശൃംഗരിച്ചും ഇരിക്കുന്നത് രാത്രിയിലാണ്. അത് ഒരൊറ്റ വാശി കൊണ്ട് ഇന്നലെ നഷ്ടപ്പെടുത്തി. ഇതുതന്നെയാണെടി പോത്തേ കുറേ നാളുകളായി നമ്മൾ അകന്നു നിന്നത്, നിൻറെ വാശി. ആ വാശി രണ്ട് പെട തന്നപ്പോൾ മാറി എന്നാണ് ഞാൻ കരുതിയത്, ഒരു രക്ഷയും ഇല്ല. ഞാൻ ഇന്ന് തന്നെ പോവുകയാണ്, നിൻറെ വാശി ജയിക്കട്ടെ. ഇനി ഞാൻ തല്ലാനും പിടിക്കാനും ഒന്നുമില്ല. എന്നുകരുതി നിന്നെ മറന്നുകൊണ്ട് പോവുകയുമല്ല. എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും നിന്നെ മറന്നുള്ള ഒരു ജീവിതം എനിക്കില്ല. നിന്നെ എല്ലാ ദിവസവും ഞാൻ വിളിച്ചോളാം, അതാണല്ലോ നിനക്ക് ഇഷ്ടം.
പറഞ്ഞു കഴിഞ്ഞ് ഞാൻ കിളിയുടെ മുഖത്തേക്ക് നോക്കി. കണ്ണുകൾ രണ്ടും നിറഞ്ഞുതൂകി പൊട്ടി ഒഴുകാൻ നിൽക്കുന്നു. ഞാൻ തിരഞ്ഞ് എൻറെ മുറിയിലേക്ക് കയറി വാതിൽ അടച്ചു കുറ്റിയിട്ടു. കൊണ്ടുപോകാനുള്ള ഡ്രസ്സുകൾ ഒക്കെ ബാഗിൽ അടുക്കിവെച്ചു. അച്ചാർ വണ്ടിയുടെ ഡിക്കിയിൽ വെക്കാം എന്ന് കരുതി. പോകാൻ തയ്യാറെടുത്തു എങ്കിലും മനസ്സിന് ഭയങ്കര വിഷമം. ദാഹം, പരവശം എടുക്കുന്നതുപോലെ, കുറച്ചു വെള്ളം കുടിക്കാമെന്നു കരുതി വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. അതാ സെറ്റിയിലിരുന്നു ഒരാൾ പൊട്ടിക്കരയുന്നു. അടുക്കളയിൽ പോയി വെള്ളം എടുത്തു കുടിച്ചു വന്നപ്പോഴും ആൾ കരയുക തന്നെയാണ്. ഞാൻ അടുത്തേക്ക് ചെന്നു തലയിൽ തഴുകി.
ഞാൻ: കരയേണ്ട. ദിവസവും ഞാൻ വിളിച്ചോളാം. അതല്ലേ ഇഷ്ടം.