അറവുകാരൻ 2 [Achillies] [Climax]

Posted by

ശ്രീജയുടെ കൈ പിടിച്ചു സുജയും അനുവും വീടിന്റെ പടിയിറങ്ങുമ്പോൾ സുജയുടെ ഉള്ളിൽ പ്രാർത്ഥനയും പരിഭ്രമവും, സന്തോഷവും കൂടിക്കലർന്നു നിർവ്വചിക്കാനാവാത്ത അവസ്ഥയിൽ ആയിരുന്നു.

കരുവാക്കാവ്…

വഴിയിലൂടെ നീങ്ങുന്ന സുജയെ അത്യധികം അത്ഭുതത്തോടെയാണ് കരുവാക്കുന്നിലെ ആളുകൾ നോക്കി നിന്നത്…
ഞൊറിഞ്ഞുടുത്ത ചുവന്ന സാരിയിൽ കത്തിജ്വലിക്കുന്ന സർപ്പസൗന്ദര്യത്തോടേ ഒഴുകി നീങ്ങുന്ന സുജയെ നോക്കിയ പുരുഷന്മാരുടെ കണ്ണുകളിൽ കൊതി ആയിരുന്നെങ്കിൽ സ്ത്രീകളുടെ കണ്ണുകളിൽ അസൂയ ആയിരുന്നു.
ആരെയും നോക്കാതെ തല കുനിച്ചു പോവുന്ന സുജയോട് പലർക്കും പലതും ചോദിക്കാനുണ്ടെങ്കിലും, അടുത്ത് അവളെ ചേർന്ന് നടക്കുന്ന ശ്രീജയെ ഓർത്തു ആരും ഒന്നും ചോദിച്ചില്ല.
എങ്കിലും അവർക്ക് കേൾക്കാൻ ഭാഗത്തിൽ കവലയിലെ മൂലകളിൽ നിന്നും ഉള്ളിൽ തെളിയുന്ന വിഷം പിറു പിറുക്കലും മറ്റുമായി അവരിലേക്ക് കരുവാക്കുന്നുകാർ എറിഞ്ഞു കൊണ്ടിരുന്നു.

കാവ് വരെ തന്നിലേക്ക് നീണ്ട നോട്ടങ്ങൾ കാവിലേക്കെത്തുമ്പോഴേക്കും ഇല്ലാതായിരുന്നു.
ശ്രീജയുടെ കയ്യിൽ തൂങ്ങി അനുവും കാവിലേക്ക് നടന്നു.

കരിയില നിറഞ്ഞ ഒറ്റപ്പാതയാണ് കരുവാക്കാവിലേക്കുള്ളത്,
കാടിനോട് ചേർന്ന് കിടക്കുന്ന ഒരു അരയാൽ ചുവട്ടിൽ കാളിരൂപം വിട്ടൊഴിഞ്ഞ ദേവിയെ കുടിയിരുത്തിയിരുന്നു, നിത്യ പൂജ ഇല്ലെങ്കിലും,
ആദിവാസികളും നാട്ടിലുള്ളവരും എന്നും വിളക്ക് വെച്ച് ആരാധിക്കുന്ന കരുവാക്കുന്നിലമ്മ.
ചെമ്പട്ടുകൾ വേരുകൾക്കൊപ്പം അരയാലിൽ നിന്നും തൂങ്ങി കിടന്നിരുന്നു, ആഗ്രഹിച്ച കാര്യം സാധിക്കുന്നതിന് ദേവിക്ക് ഭക്തർ നൽകുന്ന കാണിക്ക..
കാട് കവർന്ന നാടിന്റെ ഒരു ഭാഗം എന്ന പോലെ മരങ്ങൾ തീർത്ത ചുറ്റുമതിലിന് കാട്ടിലേക്കുള്ള ഒരു അതിർത്തി എന്ന പോലെ ദേവിയുടെ അരയാൽ നിന്നിരുന്നു.
എണ്ണയിൽ കത്തിതെളിയുന്ന നെയ് ദീപങ്ങളുടെ മണമാണ് കാവിലെപ്പോഴും,
ഒപ്പം കാട്ടിൽ നിന്നും കാറ്റെടുത്തുകൊണ്ടു ദേവിക്ക് നേദിക്കുന്ന വനപുഷ്പങ്ങളുടെ അഭൗമ സൗരഭ്യവും കാവിൽ വശ്യത പടർത്തും.

കാവിലെത്തിയ സുജയുടെ മനം ശാന്തമായിരുന്നു,
അവൾ അനുവിനെയും കൂട്ടി ദേവിക്ക് മുന്നിൽ നിന്ന് ഉള്ളു നിറഞ്ഞു മനസ്സിലുള്ള എല്ലാ പരിഭ്രമങ്ങളും ദേവിക്ക് മുന്നിൽ വച്ച് പ്രാർത്ഥിച്ചു.

“കൊച്ചെ ദേ ശിവൻ വരുന്നു…”

Leave a Reply

Your email address will not be published. Required fields are marked *