സംസാരിക്കാൻ. പക്ഷെ അവൾ എന്നെ അവഹേളിച്ചു കൊണ്ടാണ് പോയത്. ബാക്കിയൊക്കെ നീ ദൃക്സാക്ഷി ആണല്ലോ.
സുധി: എടാ, നീ അവളുടെ ഭാഗത്തുനിന്നു ഒന്ന് ചിന്തിച്ചു നോക്കൂ. നീ ഈ പറയുന്ന കാര്യങ്ങൾ അല്ലേ കണ്ടിട്ടുള്ളൂ. അവളുടെ സ്ഥാനത്ത് നീ ആണെങ്കിലും ഇതൊക്കെ തന്നെ ചെയ്യു.
ഞാൻ: എന്തോ, അന്നു നീ അവിടെനിന്നും പോരുന്ന വഴി ഇതൊന്നും അല്ലല്ലൊ എന്നോട് പറഞ്ഞത്. അന്ന് മനസ്സിന് ഭയങ്കര ടെൻഷൻ ആയതുകൊണ്ട് കൂടുതൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. എന്നിട്ട് എന്തായി പെട്ടെന്ന് ഇങ്ങനെ ഒരു പ്ലേറ്റ് മറിച്ചിൽ.
സുധി: എടാ കുശവ, നിൻറെ അസുഖത്തെക്കുറിച്ചും ബോധമില്ലാതെ നാലുദിവസം കിടന്ന് കാര്യവും പറഞ്ഞപ്പോൾ, ആ പെൺകുട്ടിയുടെ കരച്ചിൽ കാണണമായിരുന്നു.” എൻറെ ഏട്ടനെ ഞാൻ തെറ്റിദ്ധരിച്ചു. ഞാൻ എന്തൊരു പാപിയാണ്. ഞാൻ കൂടെ നിന്ന പരിപാലിക്കേണ്ട സമയത്ത്, തെറ്റിദ്ധാരണയുടെ പേരിൽ ആ വീട്ടിൽ നിന്നും ഇറങ്ങി പോന്നു.” എന്നൊക്കെ പറഞ്ഞു പെരുവഴിയിൽ നിന്ന് പൊട്ടിക്കരയുകയായിരുന്നു. ഞാൻ ഒരുപാട് സമാധാനിപ്പിക്കാൻ ശ്രമിച്ചു. അവിടെയുണ്ടായിരുന്നവർ ഞങ്ങളുടെ ചുറ്റും കൂടി. കിളിയോട് അവർ കാര്യം തിരക്കി. ഞാൻ എന്തോ അനാവശ്യം ആ പെൺകുട്ടിയോട് പറഞ്ഞു എന്ന ധാരണയിലാണ് അവർ ചുറ്റും കൂടിയത്. കിളി അവരെ പറഞ്ഞു സമാധാനിപ്പിച്ചു വിട്ടു.
ഞാൻ: ശരി, ഞാൻ എല്ലാം കേട്ടിരിക്കുന്നു. ഈ നമുക്ക് പോകാം.
സുധി: നീ സമാധാനം ഒന്നും പറഞ്ഞില്ല. ആ പെൺകൊച്ച് അടുത്ത ദിവസം തന്നെ, വല്യമ്മയുടെ വീട്ടിലേക്ക് പോകും എന്നാണ് എന്നോട് പറഞ്ഞത്. നീ രണ്ടാഴ്ച കൂടുമ്പോൾ അവിടെ ചെല്ലാറുള്ളതാണല്ലോ. ഞായറാഴ്ച നിന്നെ പ്രതീക്ഷിച്ചിട്ടുണ്ടാവും.
ഞാൻ: ഞാൻ നിന്നോട് തുടക്കത്തിലേ പറഞ്ഞു. എനിക്ക് നാടുമായി അധികം ബന്ധം ഇപ്പോൾ ഇല്ല. രണ്ടുമാസം കൂടുമ്പോൾ ചിലപ്പോൾ അമ്മൂമ്മയെ കാണാൻ പോകും. അതും ചിറ്റയുടെ വീട്ടിൽ പോയി കണ്ട് അവിടെ തന്നെ ഞാൻ തിരിച്ചു പോരും. ഇപ്പോൾ പോയി വന്നിട്ട് ഒരുമാസം.
സുധി: നിന്നോട് തർക്കിക്കാനൊ പറഞ്ഞു മനസ്സിലാക്കാനോ ഞാൻ ആളല്ല. നീ ഇന്ന് രാത്രി പോയി കിടന്നു ഒന്ന് ആലോചിക്കുക.
ഫോണിൽ ശിവൻ ചേട്ടൻ വിളിക്കുന്നുണ്ട്.
ഞാൻ: ചേട്ടൻ വിളിക്കുന്നുണ്ട്, നമുക്ക് അങ്ങോട്ട് പോയാലോ. വണ്ടി മേടിച്ച ചെലവ് ഇന്ന് നടത്തി കളയാം.
സുധി: ഇന്നു വേണ്ടടാ അടുത്ത ദിവസം എപ്പോഴെങ്കിലും. നീ ചെല്ല്. ഞാൻ പറഞ്ഞ കാര്യം ആലോചിക്കാൻ മറക്കണ്ട.
ഞങ്ങൾ അവിടെ വെച്ച് പിരിഞ്ഞു. ശിവൻ ചേട്ടനെ ഞാൻ ഫോണിൽ വിളിച്ചു. രാത്രിയിലെ ഭക്ഷണം പാഴ്സൽ വാങ്ങി കൊണ്ടു വരാം. സീതയോട് എന്ത് ബിരിയാണി ആണ് വേണ്ടത് എന്ന് ചോദിക്കുക. സീത ആ ഫോൺ വാങ്ങി.
സീത: എനിക്ക് ബിരിയാണി ഒന്നും വേണ്ട. നല്ലൊരു ഐസ്ക്രീം മതി.
ഞാൻ: ശരി വാങ്ങിച്ചോളാമെ.
ഫോൺ കട്ടാക്കി, നല്ലൊരു ഹോട്ടലിൽ കയറി 4 ചിക്കൻ ബിരിയാണി പറഞ്ഞു. പോകുന്ന വഴി നല്ലൊരു ബേക്കറിയിൽ കയറി ഫാമിലി പാക്ക് ഐസ്ക്രീമും വാങ്ങി. റൂമിൽ ചെന്ന് പെട്ടെന്ന് കുളിച്ച് ചേട്ടൻറെ വീട്ടിലേക്ക് ഇറങ്ങിയപ്പോൾ അമ്മയും മകളും വണ്ടി കാണാൻ വന്നു നിൽക്കുന്നു. ഞാൻ ചാവി എടുത്ത് തുറന്നു അമ്മയെയും മകളെയും വണ്ടിയിൽ കയറ്റി ഇരുത്തി. അമ്മയോട്
സീത: എങ്ങനെയുണ്ട് വണ്ടി? നല്ലതാണല്ലെ?
ഞാൻ: ഞാനൊരു കാര്യം നിങ്ങളോട് പറയണം എന്ന്