ഞാൻ അപ്പൂന്റെയും അവളുടെ അടുത്ത് നിന്ന് വീടിന്റെ പുറത്തേക് പോയി. കവിത എന്താണെന്ന് കാണിച്ചപ്പോൾ. കുഴപ്പമില്ല എന്ന് പറഞ്ഞു ആംഗ്യം കാണിച്ചു. ഇറങ്ങി മുറ്റത്തേക്.
“നിനക്ക് അറിയാലോഡാ അവൾക് ഒരു പോറൽ പറ്റിയ പോലും എനിക്ക് സഹിക്കില്ല. അവൾക് ഞാൻ പലപ്പോഴും വാണിങ് കൊടുത്തു എന്നാലും അവൾ അവന്റെ കൂടെ പോയി ”
“ഇക്കാ ഇക്കാ സമാധാനപെട് ചെറുക്കനെ ഓർത്ത് വിഷമിക്കണ്ട ആൾ എന്റെ യും ദിവ്യയുടെയും മകനാണ് ”
പറഞ്ഞതും ഇക്കാ അവിടെ വണ്ടി നിർത്താൻ അവന്മാരോട് പറയണ കേട്ട്.
“സത്യം ആണോടെ.”
“എനിക്ക് അറിയില്ലായിരുന്നു ഇവന് ഒരു പ്രേമം ഉണ്ടെന്ന് അതും ഇക്കയുടെ മോളോട്. ദേ രണ്ടും ഇവിടെ ഉണ്ട് എന്റെ വീട്ടിൽ. വാപ്പിച്ചി യെ പേടി ആയത് കൊണ്ട് നമ്പർ തരാൻ പറഞ്ഞിട്ട് ഇക്കാടെ പൊന്നാര മോൾ തന്നില്ല ന്നെ ഞങ്ങളെ ഒക്കെ കൊന്ന് കളയാൻ പവർ ഉള്ള ആൾ ആണെന്ന് പറഞ്ഞു പുകഴ്ത്താൽ ആയിരുന്നു. നമ്പർ കിട്ടിയപ്പോൾ അല്ലെ അറിയുന്നേ തല്ലാനെ അറിയൂ കൊല്ലാൻ അറിയില്ലാത്ത ആണ് അവളുടെ വാപ്പച്ചി എന്ന്. രണ്ടും പേടിപ്പിച്ചു ഇരുത്തിട്ട് ഉണ്ട്. ഇക്കാ ഇങ്ങോട്ട് വാ. നമുക്ക് പറഞ്ഞു എന്തെങ്കിലും തീരുമാനം എടുകാം ”
“ഇനി എന്തോന്ന് തീരുമാനം ആടാ മൈരേ. ഞാനും കെട്ടിയോളും കൂടി അങ്ങ് വന്നേകം കല്യാണം അങ്ങ് നടത്തി കൊടുക്കടെ.
ഇപ്പോഴാണ് ഒരു ആശുവസം ആയത്.
നിന്റെ ഇത്ത ഇത് അറിഞ്ഞാൽ എന്താകുമോ ആവോ. ദിവ്യ എന്ന് പറഞ്ഞാൽ അവളുടെ കൂട്ടുകാരി അല്ലെ.
നീ ഫോൺ എന്റെ മോൾക് കൊടുക് അവൾ പേടിച്ചു ഇരിക്കുവായിരിക്കും ”
“എന്തിനാ ഇക്കാ ചുമ്മാ സസ്പെൻസ് കളയുന്നെ ഇത്തയോട് വിളിച്ചു പറയാൻ പറ. കുറച്ച് നേരം ടെൻഷൻ അടിക്കട്ടെ ഇക്കാനെ ടെൻഷൻ അടിപ്പിച്ചത് അല്ലെ ”
“എന്തിനാടാ ആ പാവങ്ങളെ ”