കുഞ്ഞുങ്ങളെ ഉറക്കിയ ശേഷം അവളും എന്റെ അടുത്തേക് വന്നു അതും ഒരു പുതപ്പ് കൊണ്ട് സാരിയുടെ മുകളിൽ കൂടെ ഇട്ട് കൊണ്ട് എന്റെ മടിയിൽ കയറി ഇരുന്നു എന്റെ നെഞ്ചിലേക് ചെരിഞ്ഞു കിടന്നു. ആ പുതപ്പ് കൊണ്ട് എന്നെ മൂടി ഞങ്ങളുടെ രണ്ട് പേരുടെയും തല മാത്രം പുറത്തെ കാഴ്ചാ കൾ കണ്ടു കൊണ്ട് ഇരുന്നു.
ഏത് ഒരു ആണിനും അവന്റെ പെണ്ണ് കൂടെ ഉള്ളപ്പോൾ അതിൽ പരം സന്തോഷം കിട്ടില്ല വേറെ എവിടെ പോയാലും.
അവൾ സംസാരിച്ചു തുടങ്ങി.
“ഏട്ടാ ”
“എന്താടി ”
“അതേ കുഞ്ഞിന്റെ ജന്മ സമയം ഞാൻ മരിച്ചു പോയിരുന്നേൽ എന്ത് ചെയ്തേനെ ഏട്ടൻ ”
“വേറെ ഒരേണത്തെ കെട്ടി സുഖം ആയി ജീവിച്ചേനെ ”
അവൾ എന്റെ കൈയിൽ കടിച്ചു വേദനിപ്പിച്ചു.
“ചുമ്മാതെ അല്ലെ. ദിവ്യ എന്നോട് പറഞ്ഞു. ഏട്ടൻ റൂമിന്റെ പുറമേ തലങ്ങും വിലങ്ങും നടന്നു എന്നും ടെൻഷൻ കാരണം ഏട്ടനെ ഹോസ്പിറ്റൽ അഡ്മിറ്റ് ചെയേണ്ടി വരുമോ എന്ന് വരെ ദിവ്യ ചേച്ചി ഓർത്ത് എന്ന്.”
“ഓ അവൾ അങ്ങനെ പറഞ്ഞോ.
എടി.. ”
“ഉം ഞാൻ കേക്കുന്നുണ്ട് ”
“എന്റെ എല്ലാം എല്ലാം ആയി കഴിഞ്ഞില്ലേ നീ. നീയും കൂടെ പോയിരുന്നേൽ. ഞാൻ ഒരു മനസിക രോഗി ആയി പോയേനെ ”
“ഏട്ടൻ എന്നോട് അത്രക്കും സ്നേഹം ഉണ്ടോ. അളവ് പറയാമോ?”
“വിജീഷിനെ സ്നേഹിക്കുന്നവർക് വിജീഷ് ഹൃദയം വരെ കൊടുക്കും ”
“അയ്യടാ അങ്ങനെ ഈ ഹൃദയം ആർക്കും കൊടുക്കണ്ട. എനിക്ക് വേണം. എന്റെ ജീവൻ പോകുന്നവരെ എന്റെ കൂടെ തന്നെ ഏട്ടൻ വേണം. എനിക്ക് ഏട്ടനെ പിരിഞ്ഞു ഇരിക്കാൻ പോലും കഴിയാതെ ആയി ഏട്ടാ. ഏട്ടന്റെ സംസാരം കേൾക്കാതെ എനിക്ക് ഉറങ്ങാൻ പറ്റില്ല.”