പുറത്തുനിന്നും ഇറങ്ങിപ്പോയി. മുടിക്കു കുത്തിപ്പിടിച്ചതിനാൽ തലവേദന എടുക്കുന്നു. അമ്മൂമ്മ എവിടെ പോയോ ആവോ. ആരെയും അന്വേഷിച്ചിട്ട് കാര്യമില്ല, കിട്ടേണ്ടത് സമയാസമയം കിട്ടും. ഇങ്ങനെ ഓർത്തു വീണ്ടും ഞാൻ മയക്കത്തിലേക്ക് വഴുതി വീണു.
അമ്മൂമ്മ വന്നു വിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്. സമയം നോക്കുമ്പോൾ 12:45.
അമ്മൂമ്മ:- ആ ടേബിളിൽ നിനക്കുള്ള ചോറ് എടുത്തു വച്ചിട്ടുണ്ട്.
ഞാൻ:- ഞാൻ കഴിച്ചോളാം.
അമ്മൂമ്മ :- ഞാനേ ആ കൊച്ചുത്രേസ്യയുടെ വീട് വരെ ഒന്ന് പോവുകയാണ് അവളുടെ കെട്ടിയോൻ സുഖമില്ലാതെ കിടക്കുകയല്ലേ ഒന്നു പോയി കണ്ടിട്ട് വരാം.
ഇതുകേട്ട തോടുകൂടി ഞാൻ ചാടിയെഴുന്നേറ്റു. അമ്മൂമ്മ പോകുന്നതിനു മുമ്പ് ഭക്ഷണം കഴിച്ച് വീടിന് പുറത്തിറങ്ങണം. ടേബിൾ അടുത്തെത്തി ഭക്ഷണം കഴിച്ച് പകുതി ആയപ്പോഴേക്കും അമ്മൂമ്മ റെഡിയായി പുറത്തേക്കിറങ്ങി. ഭക്ഷണം മതിയാക്കി കൈകഴുകാൻ എഴുന്നേറ്റപ്പോൾ അതാ നിൽക്കുന്നു ഭദ്രകാളി. അമ്മുമ്മ ഗേറ്റ് തുറന്ന് പുറത്തേക്കിറങ്ങി പോകുന്നതിൻ്റെ ശബ്ദം കേട്ടു. കിളി എൻറെ അടുത്തേക്ക് വന്നു ദേഷ്യത്തിൽ
കിളി:- ഭക്ഷണം മുഴുവൻ കഴിച്ചിട്ട് എഴുന്നേറ്റു പോയാൽ മതി.
ഞാൻ:- എനിക്കു മതിയായി.
കിളി :- അവിടെ ഇരിക്ക് ഞാൻ വാരി തരാം.
ദേഷ്യത്തോടെ എൻറെ കയ്യിൽ പിടിച്ച് കസേരയിലിരുത്തി. ഭദ്രകാളിയുടെ ഒരു കയ്യിൽ കത്തി ഉണ്ട്.
ഞാൻ:- ഒരു ശല്യത്തിനും ഇനിമേലിൽ വരില്ല.
കിളി :- നിന്നോട് ഞാൻ കഴിഞ്ഞ രാത്രി പറഞ്ഞതല്ലേ എൻറെ കല്യാണ കാര്യത്തെക്കുറിച്ച് സംസാരിക്കരുതെന്ന്.
ഇതും പറഞ്ഞ് ആ മുറിവ് സംഭവിച്ച കയ്യിൽ കയറി പിടിച്ചു. രാവിലത്തെ സംഭവം ഓർത്തപ്പോൾ ഞാൻ ഞെട്ടി. കൈ വിട്ടുകിട്ടാൻ ബലം പ്രയോഗിച്ചാൽ ആ മുറിവിന് വീണ്ടും ക്ഷതം പറ്റും. അതുകൊണ്ട് അനുസരണയോടെ ഞാൻ കസേരയിൽ ഇരുന്നു. ഇതിനെന്താ ബാധ കയറിയോ. അനുസരിച്ചില്ലെങ്കിൽ ആ കത്തി കൊണ്ടുള്ള പ്രയോഗവും നടത്തിയാൽ…….. ബാക്കിയുണ്ടായിരുന്ന ഭക്ഷണം ഒരു വിധത്തിൽ കഴിച്ചു എഴുന്നേറ്റു.
കിളി :- അപ്പോൾ നിനക്ക് ഭക്ഷണം കഴിക്കാൻ അറിയാമല്ലേ.
കയ്യിലെ പിടി വിട്ടിരുന്നില്ല.
കിളി :- ഇനിയെങ്ങാനും നിൻറെ വായിൽ നിന്നും എൻറെ കല്യാണത്തിൻ്റെ കാര്യമെങ്ങാൻ പുറത്തു വന്നാൽ……… നിന്നെയങ്ങ് തട്ടിയിട്ട് ഞാൻ ജയിലിൽ പോകും അതാണ് ഇപ്പോൾ സുഖം.
എത്ര ക്രൂരമായാണ് സംസാരിക്കുന്നത്. ബാധ യാണോ ഭ്രാന്താണോ എന്താണെന്നറിയില്ല.
കിളി:- എവിടെ നിൻറെ കൈ ഡ്രസ്സ് ചെയ്യേണ്ടേ, അത് ചെയ്തു കഴിഞ്ഞിട്ട് പോയി കിടന്നാൽ മതി. ഞാൻ ചെയ്തു തരാം. വേഗം മരുന്ന് എടുത്ത് പുറത്തേക്ക് വാ.
ഇതു പറഞ്ഞ് കൈ മോചിപ്പിച്ചു. ഈ ഭദ്രകാളിയുടെ സ്വഭാവം എന്താണെന്ന് അറിയില്ലല്ലോ, അതിനാൽ മരുന്ന് എടുത്ത് അടുക്കളയുടെ പുറത്തേക്ക് ചെന്നു. ചെന്നപ്പോൾ ആ കാളിയെ അവിടെ കണ്ടില്ല. കുറച്ചു കഴിഞ്ഞപ്പോൾ മുഖവുമൊക്കെ കഴുകി വരുന്നത് കണ്ടു. മുഖത്തു നോക്കിയപ്പോൾ കണ്ണുകൾ കലങ്ങി ഇരിക്കുന്നത് പോലെ തോന്നി. കരഞ്ഞിട്ടുണ്ടോ എന്നൊരു സംശയം.