കഴിഞ്ഞപ്പോൾ മുറിയിൽ ആരോ വരുന്നതുപോലെ തോന്നി. തിരിഞ്ഞുനോക്കിയില്ല. ദേഷ്യത്തിൽ ഉള്ള ശബ്ദം
കിളി :- അവിടെ ചായ എടുത്തു വച്ചിട്ടുണ്ട്.
ഞാൻ എഴുന്നേറ്റു ടേബിൾ അടുത്തേക്ക് പോകുമ്പോൾ, എൻറെ മുറിവുള്ള കയ്യിൽ കയറി പിടിച്ചു കൊണ്ട്
കിളി:- ഞാൻ വന്നാൽ എന്താണ്?
എന്ന് ചോദിച്ചു കൊണ്ട് ആ കൈ പിടിച്ചു തിരിച്ചു, വിട്ടു. എൻറെ ജീവൻ പോണ പോലെ തോന്നി.
ഞാൻ:- അയ്യോ……. എന്ന് കരഞ്ഞു. ഞാൻ നോക്കുമ്പോൾ മുറിവിനെ ഭാഗത്ത് നിന്നും ചോര വരുന്നു. കയ്യിൽ കെട്ടിയിരുന്ന തുണി മുറിവേറ്റ ഭാഗത്ത് കുതിർന്നു. വേദന കൂടിയതോടെ പെട്ടെന്ന് എൻറെ കണ്ണിലേക്ക് ഇരുട്ട് വ്യാപിക്കുന്നത് പോലെ തോന്നി. ഡൈനിങ് ടേബിളിനരികിൽ കിടന്നിരുന്ന കസേരയിൽ പെട്ടെന്നിരുന്നു. തല ടേബിളിൽ വെച്ച് കുനിഞ്ഞിരുന്നു. എനിക്ക് വേദനയും ദേഷ്യവും സങ്കടവും ഒക്കെ വന്നു. വേറൊരാൾ ആയിരുന്നെങ്കിൽ ഞാനൊന്ന് കൊടുത്തേനെ. പക്ഷേ എന്നെ എത്ര ഉപദ്രവിച്ചാലും ഒന്നും ചെയ്യാൻ തോന്നില്ല, അത്രയ്ക്കും ഇഷ്ടമാണ്. വേദനകൊണ്ട് എൻറെ വിശപ്പും ദാഹവും ഒക്കെ പോയി. എന്നാലും അവിടെ ഇരുന്ന് ചായ മാത്രം എടുത്തു ഊതി കുടിച്ചു. മുറിവിൻ്റെ ഭാഗത്തെ തുണി ചോരയിൽ കുതിർന്നു, ഇറ്റു വീണില്ല എന്ന് മാത്രമേയുള്ളൂ. ദൈവമേ ഞാൻ എന്ത് അപരാധമാണ് ചെയ്തത്. സ്വമേധയാ ഒഴിഞ്ഞുമാറി നടന്നിട്ടും രക്ഷയില്ലാത്ത അവസ്ഥ. ഇതിനു കാരണക്കാരി അമ്മൂമ്മയാണ്. ചായ കുടിച്ച ഗ്ലാസ്സ് ടേബിളിൽ വച്ച് ഞാൻ അവിടെ നിന്നും എഴുന്നേറ്റു മുറിയിലേക്ക് പോയി. ഇനി പേടിക്കണം എന്ത് അക്രമവും ചെയ്യാൻ മടിക്കില്ല. ആളെ അവിടെയെങ്ങും കാണാത്തതുകൊണ്ട് മുറിയിൽ കയറി വാതിലടച്ചു കുറ്റിയിട്ടു. കൈക്ക് നല്ല വേദന തുടങ്ങി. സ്റ്റിച്ച് പൊട്ടിയോ എന്ന് ഒരു സംശയം. കൂട്ടുകാരെ ആരെയെങ്കിലും വിളിച്ച് ആശുപത്രിയിൽ പോകാമെന്ന് വെച്ചാൽ, അവരുടെ വീട്ടിൽ ചെന്ന് വിളിക്കണം. ഒരാളും എന്നെ കാണാൻ വരാറില്ല. അമ്മുമ്മ ഒരു ദിവസം വഴക്കു പറഞ്ഞ തോടുകൂടി അവരുടെ ഇങ്ങോട്ടുള്ള വരവ് നിന്നു. രാത്രിയിൽ ഉറങ്ങാൻ പറ്റാത്തതിനാൽ, കിടന്നു കുറച്ചുനേരം കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയി. പക്കിന് കുത്തു കൊണ്ടപ്പോഴാണ് എഴുന്നേൽക്കുന്നത്. നോക്കുമ്പോൾ ഭദ്രകാളി ഒരു കൊമ്പും പിടിച്ച് ജനലിനടുത്ത് നിൽക്കുന്നു.
കിളി :- വാതിൽ തുറക്ക് എനിക്ക് ബാത്റൂമിൽ പോകണം.
എഴുന്നേറ്റു പോയി വാതിൽ തുറന്നു കൊടുത്തു, ഞാൻ പോയി കട്ടിലിൽ കിടന്നു. അകത്തുകയറിയ ഉടൻ വാതിലും ജനൽ പാളികളും അടച്ചു കുറ്റിയിട്ടു. എന്നെ കൊല്ലാൻ ഉള്ള തയ്യാറെടുപ്പിലാണ് എന്ന് ഞാൻ കരുതി കമിഴ്ന്നു കിടന്നു. കട്ടിലിനടുത്ത് വന്ന് ദേഷ്യത്തിൽ
കിളി :- നീ എന്താടാ വല്യമ്മയോട് പറഞ്ഞത്. എൻറെ കല്യാണച്ചെക്കൻ കണ്ടാൽ എന്താണെന്ന്. എനിക്ക് നീ എവിടെ നിന്നാടാ കല്യാണ ചെക്കനെ ഉണ്ടാക്കിയിരിക്കുന്നത്. ഞാൻ നിൻറെ കൂടെ വന്നാൽ എന്താണ് സംഭവിക്കുന്നത്.
ഇതും പറഞ്ഞ് എൻറെ പുറത്തുകയറി ഇരുന്നു മുടിക്കു കുത്തിപ്പിടിച്ച് തലയിണയിൽ ഇടിച്ചു. എനിക്ക് എതിർക്കാൻ തോന്നിയില്ല, എന്തെങ്കിലും ചെയ്തിട്ട് പൊയ്ക്കോട്ടെ. ഇതും നാടകത്തിൻറെ ഭാഗമായിരിക്കാം. കുറച്ചുനേരം കഴിഞ്ഞ്