എന്നിട്ട് ഞാൻ അകത്തേക്കു ചെന്നപ്പോൾ. ദിവ്യ അവൾ വന്നു എന്ന് ഒരു കുശാലും ഇല്ലാത്തെ അടുക്കളയിൽ ചായ ക്ലാസ്സ് കേഴുകി വെക്കുവായിരുന്നു. കവിത കൂടി വന്നപ്പോൾ. കവിതയോട് പറഞ്ഞു.
സ്റ്റെല്ല എന്റെ കൂട്ടുകാരിയും ബെസ്റ്റ് ഫ്രെണ്ട് ഒക്കെ തന്നെ ആയിരുന്നു പക്ഷേ എന്റെ ഭർത്താവിനെ കൊല്ലാൻ നോക്കിയ ആളുടെ ഭാര്യ ആണെന്ന് അറിഞ്ഞപ്പോൾ ആ ബന്ധം ഒക്കെ ഞാൻ അങ്ങ് കളയും.
കവിത ആണേൽ കത്തികൊണ്ട് ഇരിക്കുന്ന മണ്ണെണ്ണ ലേക്ക് പെട്രോൾ ഒഴിച് കത്തിക്കുന്നപോലെ ദിവ്യ അങ്ങ് ചൂട് ആക്കി.
ഞാൻ എങ്ങാനും ഏട്ടത്തിയുടെ സ്ഥാനത് അവിടെ ഉണ്ടായിരുന്നേൽ ചൂലും കൊണ്ട് അടിച്ചു അവളെ കൊല്ലും എന്ന് പറഞ്ഞു. രണ്ട് ആള്ളും കലിപ്പ് ആയി നിന്നോടത്തേക് ആണ് ഞാൻ അങ്ങ് കയറി ചെന്നത്.
കിട്ടേണ്ടത് എല്ലം വയറ് നിറച് കിട്ടി.
പക്ഷേ എന്റെ ഒരു ഡയലോഗിൽ അവരുടെ സ്റ്റെല്ല യോട് ഉള്ള ധാരണ മൊത്തം മാറി പോയി.
“ഒരു പക്ഷേ ജോണിന് എന്റെ ജീവൻ വേണമെങ്കിലും സ്റ്റെല്ലക് എന്റെ ജീവൻ പോയിട്ട് ഒരു ഉറുമ്പിനെ പോലും ഉപദ്രവിക്കാൻ അറിയില്ല. പാവം ഇത്രയും നാൾ അവന്റെ ആട്ടും തുപ്പും ചവിട്ടും കൊണ്ട് ജീവിച്ചത് തന്നെ അവളുടെ കഴിവ് ആണ് ”
ദിവ്യ എന്റെ നേരെ നോക്കി.
“അതേടി നിന്റെ പഴേയ കെട്ടിയോൻ നിന്നെ എന്തൊക്കെ ചെയ്തോ അതിന്റെ എത്രയോ മടങ്ങ് അനുഭവിച്ചു എന്ന് അറിയാമോ അവൾ.
ഇതൊക്കെ ഞാൻ ചുമ്മാ പറയുന്നു എന്ന് കരുതണ്ട. ജോൺ ഒരു ക്രൂരൻ ആണെന്ന് അവനെ കുറിച്ച് അനോഷിച്ചപ്പോഴേ കിട്ടിയതാ. ഒരു പക്ഷേ അവൻ എന്നെ കൊന്നിരുന്നേൽ. നിങ്ങളെ രണ്ടിനെയും എന്ത് ചെയ്യും എന്ന് വരെ ഊഹിക്കാൻ പറ്റില്ല.
സ്റ്റെല്ല ഇന്ന് എന്നെ കാണാൻ വന്നത്. എന്റെ കമ്പനി യും ആയി പാർട്ണർ ഷിപ് ന് വേണ്ടിയാ.
ദിവ്യ ഒന്നും അല്ലെങ്കിലും നിന്റെ കൂട്ടുകാരി ആയിരുന്നില്ലെടി. എന്നിട്ടും നിനക്ക് അവളെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ ”