“അതെ….നിങ്ങളും ഇവരും ഒരുമിച്ചു ബാംഗ്ലൂർ വരെ യാത്ര ചെയ്യണമെങ്കിൽ നിങ്ങൾ ഇവരുമായി മറ്റൊരു ബന്ധം ഉണ്ടായിരുന്നു എന്ന് പ്രോസിക്യൂഷൻ വക്കീൽ പറഞ്ഞാൽ നിങ്ങൾക്ക് നിഷേധിക്കാൻ ആകുമോ?
ഞാൻ ചേട്ടത്തിയുടെ മുഖത്തേക്ക് നോക്കി…..എന്നിട്ടു പറഞ്ഞു….”ഞങ്ങൾ തമ്മിൽ അങ്ങനെ യാതൊരു ബന്ധവും ഇല്ല….ഞാൻ ആ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടു കാരണം മകളുടെ പഠിത്തം തുടർന്ന് ഏറ്റെടുക്കാം എന്ന് മാത്രമേ ചിന്തിച്ചിട്ടുള്ളൂ…..
“നോട്ട് ദി പോയിന്റ് ബിലോർഡ്…..
“ഇത് തന്നെയാണ് ഞാൻ ക്രോസ്സ് വിസ്താരം ചെയ്ത ബഹുമാന്യനായ ജി കെ പറഞ്ഞതും…ഒരു പരിചയവുമില്ലാത്ത ജി കെ എന്ന വ്യക്തിയെ സഹായിക്കാൻ കാണിച്ച അതെ മാനുഷിക പരിഗണനയാണ് ശ്രീ ബാരി എന്റെ കക്ഷിയുടെ മകളോട് കാണിച്ചതും…..അല്ലാതെ ഇവർ തമ്മിൽ യാതൊരു ബന്ധവുമില്ല…..കോടതിക്ക് ബോധ്യം വരാൻ ശ്രീമതി ആലിയ തന്നെ പറയട്ടെ….നിങ്ങൾ തമ്മിൽ അരുതാത്ത ബന്ധം വല്ലതുമുണ്ടോ?മിസ്സിസ് ആലിയ…..
“ഇല്ല…….ആലിയ ചേട്ടത്തി അത് പറഞ്ഞപ്പോൾ എന്നിൽ നിന്നും എന്തോ ഭാരം പോയത് പോലെ…..
കോടതിക്ക് ബോധ്യം വരാൻ എന്റെ കക്ഷി നിരപരാധിയാണെന്നും തെളിയിക്കാൻ അടുത്ത രണ്ടു ചോദ്യങ്ങൾ ശ്രീ ബാരിയോട്….
“നിങ്ങളെ നിങ്ങളുടെ അമ്മായിയമ്മ ശാരീരിക ബന്ധത്തിന് പ്രേരിപ്പിച്ചില്ലേ….നിങ്ങൾ അതിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചില്ലേ…..
ഞാൻ മിണ്ടാതെ നിന്നുപോയി…..ചോദ്യം കേട്ടില്ല എന്നുണ്ടോ?
“കേട്ട്….ഞാൻ പറഞ്ഞു….
“മറുപടി പറയണം …..
“ഊം….എന്റെ ശബ്ദം ഇടറി…..
“ദാറ്റ്’സ് ഓൾ യുവർ ഓണർ…..
“പ്ലീസ് കം ടു ദി പോയിന്റ് അഡ്വ.വേലൂർ…..ജഡ്ജ് പറഞ്ഞു…..
“എന്റെ കക്ഷി മാനസിക സമ്മർദ്ദത്തിൽ വഴങ്ങി ഫാബ്രിക്കേറ്റ് ചെയ്തു ചെയ്യാത്ത കാര്യങ്ങൾ ഏറ്റെടുക്കുകയായിരുന്നു….തന്റെ അനിയത്തി ഭർത്താവിനോടൊപ്പം ജീവിക്കണമെന്നാഗ്രഹിച്ചത്…അവരുടെ ഒരു തെറ്റായ തീരുമാനമാണെന്ന് തോന്നുന്നുണ്ടോ കോടതിക്ക്….അതെ അനിയത്തിയുടെ ഭർത്താവ് ഒരു ഫ്രോഡ് ആണെന്ന് അറിഞ്ഞപ്പോൾ ആകെ തകർന്നുപോയി എന്റെ കക്ഷി ….ഞാൻ മുമ്പേ ക്രോസ്സ് വിസ്താരം ചെയ്ത രണ്ടു കക്ഷികളോട് പെരുമാറിയത് പോലെ മരണപ്പെട്ട റംല എന്റെ കക്ഷിയുടെ ഭർത്താവുമായി സമൂഹത്തിനു വേണ്ടാത്ത ബന്ധം പുലർത്തിയിരുന്നു……അതിൽ നിന്നും രക്ഷ നേടാൻ പലപ്പോഴായി സാമ്പത്തികമായി സഹായിച്ചിട്ടുമുണ്ട്….അവസാനമായി എടുത്ത തുക ഇന്ന് സ്വർണ്ണ ലഹരി നീല ചിത്ര നിർമ്മാണ കേസിൽ അകത്തു കിടക്കുന്ന ജബ്ബാർ എന്ന ആളിന്റെ പക്കൽ നിന്നും ആയിരുന്നു….നിരന്തരം അവരുടെ ശല്യം സഹിക്കാൻ കഴിയാതെ വന്നപ്പോൾ അവധി ആവശ്യപ്പെട്ടു ചെന്ന എന്റെ കക്ഷിക്ക് മാനം വരെ നഷ്ടപ്പെടുത്തേണ്ടി വന്നു…..പോരാത്തതിന് ഇവരെ ബാംഗ്ലൂരിൽ കൊണ്ടുപോയി വേശ്യാവൃത്തിക്ക് ശ്രമിക്കുകയും ചെയ്തു…പക്ഷെ അതിൽ നിന്നും രക്ഷെടുത്തിയതിനു ബഹുമാനപ്പെട്ട പോലീസ് ഓഫീസർ ശ്രീ സുഹൈലിന് നന്ദി പറയേണ്ടി ഇരിക്കുന്നു….സ്റ്റേറ്റ് വിട്ടു പോകരുത് എന്ന അദ്ദേഹത്തിന്റെ നിബന്ധന ഉള്ളത് കൊണ്ട് ശ്രീ ബാരിയുടെ പേരിലുള്ള വണ്ടിയുമായാണ് ജബ്ബാർ എന്ന കുറ്റവാളി തന്റെ പണത്തിനു ഈടായി കൊണ്ട് പോയത്…..പകരം അദ്ദേഹം വന്ന ചുവപ്പു ആൾട്ടോ കാർ അപ്പാർട്മെന്റിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്……അതും പോരാഞ്ഞിട്ട് എന്റെ കക്ഷിയുടെ ബാംഗ്ലൂരിൽ പഠിക്കുന്ന മകളെയും സുഹൃത്തിനെയും ഇല്ലാതാക്കാൻ വരെ ശ്രമിച്ചു…..ഇനി എന്റെ കക്ഷിയുടെ ഭർത്താവ് തന്റെ മ്മായിയമ്മയുടെ നിരന്തര