ഇതുവരെ നല്ല സുഗായിരുന്നു. ദേഷ്യപ്പെടുന്ന മേലധികാരികൾ ആരും ഇല്ലായിരുന്നു. ഒരാഴ്ച ആ കസേര അനാഥമായി തുടർന്ന്. പുതിയ ഉത്തരവ് ഇറങ്ങി ഞങ്ങൾക്ക് നാഥനെ കിട്ടി. നിപുൺ മേനോൻ പുള്ളി വന്നു ചാർജ് എടുത്തു.
ചെറുപ്പം എന്നൊക്കെ പറഞ്ഞാൽ ഇത്ര ചെറുപ്പത്തിൽ എങ്ങിനെ ഇത്ര നല്ല ജോലി കിട്ടിയോ ആവോ. കാണാനും കൊള്ളാം. സ്വഭാവം അതാണ് പുള്ളിയുടെ ഹൈലൈറ്. ഇനിയാണ് നമ്മൾ കാര്യത്തിലേക്കു കടക്കുന്നത്. നിപുൺ ആണ് എന്റെ ജാരൻ. എന്റെ ജീവിതം തന്നെ മാറ്റിമറിച്ചവൻ.
ഓഫീസ് തന്നെ ആകെ മാറി. നിപുൺ വന്നതിനു ശേഷം. ചന്ദ്രേട്ടന് ആണ് ഏറ്റവും കൂടുതൽ ആശ്വാസം കിട്ടിയത് ജോലികൾ മിക്കതും നിപുൺ തന്നെ ചെയ്തു. നല്ല സപ്പോർട് ആണ്. ചെറുപ്പം നല്ല സ്മാർട്ടും പിന്നെ എല്ലാം ചെയ്യാനുള്ള മനസ്സും. വരുന്ന ആളുകൾക്കെല്ലാം ഭയങ്കര കാര്യമാണ് പുള്ളിയെ. നിങ്ങൾ വിചാരിക്കണുണ്ടാകും ഞാനെന്താ മേലധികാരിയെ പേരെടുത്തു വിളിക്കണേ എന്ന്. ആദ്യമൊക്കെ സാർ എന്നാണ് ഞങ്ങൾ വിളിച്ചിരുന്നത് നിപുൺ തന്നെയാണ് അത് പേരിലേക്ക് മാറ്റിച്ചത്. ഞങ്ങളെക്കാൾ ചെറുപ്പം ആയതു കൊണ്ടാണോ എന്തോ പേര് വിളിച്ചാൽ മതി എന്ന് പറഞ്ഞു പിന്നെ അവന്റെ എളിമയും വിനയവും സ്നേഹവും എന്നെ അതിനു പ്രേരിപ്പിച്ചു എന്ന് പറയാം. ചന്ദ്രേട്ടന്റെ പ്രായം മാനിച്ചു അദ്ദേഹത്തിന് അധികം അവധി നൽകിയിരുന്നു. എന്നും വരണ്ട റസ്റ്റ് എടുക്കു എന്നൊക്കെ സ്നേഹപൂർവ്വം ശാശിച്ചു. ചന്ദ്രേട്ടനും നിപ്പുണിനെ മകനെ പോലെയാ കണ്ടിരുന്നത് എന്നെയും അങ്ങനെ തന്നെ. മിക്കവാറും ഞാനും നിപുണും മാത്രമായിരുന്നു ഓഫീസിൽ. ജോലികൾ എല്ലാം എനിക്ക് പറഞ്ഞു തന്നു. നേരത്തെ ഉണ്ടായിരുന്ന ഓഫീസിൽ എനിക്ക് എന്റെ ജോലി മാത്രമേ അറിയുമായിരുന്നുള്ളു ഫയൽ നോക്കാനൊന്നും എനിക്ക് അറിയുമായിരുന്നില്ല ആരും അതൊന്നും പറഞ്ഞു തന്നില്ല. നിപുൺ എല്ലാം പഠിപ്പിച്ചു പഠിക്കാനും അറിയാനു എനിക്ക് താല്പര്യം ഉണ്ടായിരുന്നു എന്നതാണ് സത്യം.
തനിച്ചുള്ള ഒഴിവു സമയങ്ങളിൽ ഞങ്ങൾ പേർസണൽ കാര്യങ്ങൾ സംസാരിക്കുമായിരുന്നു എന്റെ വീടിനെയും വീട്ടുകാരെയും പറ്റിയും ഞാൻ നിപുനുമായി സംസാരിച്ചു.അവന്റെ ഏറ്റവും വലിയ മേന്മ ഞാൻ സംസാരിക്കുമ്പോ ഇടയ്ക്കു കയറില്ല എന്നതായിരുന്നു എന്റെ സങ്കടങ്ങൾ സന്തോഷങ്ങൾ എല്ലാം ശ്രദ്ധയോടെ കേട്ടിരിക്കുമായിരുന്നു. കുഞ്ഞുങ്ങൾ കഥ കേൾക്കാൻ ഇരിക്കുന്നപോലെ എന്റെ മുന്നിലിരുന്നു എന്റെ എല്ലാ കാര്യങ്ങളും കേൾക്കും എന്നെ അശ്വസിപ്പിക്കും. എനിക്ക് നഷ്ട്ടപെട്ടുപോയ എന്റെ ചില സുഹൃത്തുക്കൾ ഉണ്ട് അവർക്കുപകരമായി ഞാൻ നിപ്പുണിനെ കണ്ടു.മക്കളുമായും അവൻ വളരെ നല്ല അടുപ്പത്തിൽ ആയിരുന്നു. അവരുമായി ഫോണിൽ സംസാരിക്കും സിനിമ കളികൾ കഥകൾ തുടങ്ങി അവർക്കു ഇഷ്ട്ടമുള്ള കാര്യങ്ങൾ വിനോദ്ധത്തിലൂടെ അറിവ് നൽകുകയും ചെയ്തു.സുബിയേട്ടനോടും നിപുൺ സൗഹൃദം പങ്കുവച്ചു ഇടക്കൊക്കെ വീട്ടിൽ വരാറുണ്ട് എല്ലാവർക്കും വല്യ കാര്യമാണ്.
ഏകദേശം 2വർഷം അങ്ങനെ പോയി നിപ്പുണിനു കല്യാണ ആലോചനകൾ വന്നു. അവനു ജോലിയോ സാമ്പത്തികമോ ഒന്നും വേണ്ടായിരുന്നു. നല്ലൊരു പെൺകുട്ടി അത് മാത്രം മതിയായിരുന്നു. അവന്റെ വിവാഹ കാര്യത്തിൽ ഞാനായിരുന്നു ഏറ്റവും കൂടുതൽ ശ്രദ്ധ കാണിച്ചത്. എന്റെ അനിയനെ പോലെ തന്നെ ആണ് അവനും എനിക്ക്.എന്റെ അനിയന്റെ ഭാര്യയുടെ ഒരു സുഹൃത്തുണ്ട് രചന കാണാൻ തെറ്റില്ല വിദ്യാഭ്യാസം ആവശ്യത്തിനുണ്ട് വല്യ