എന്ന് പറഞ്ഞു കൊണ്ട് ഹാലിളന്റെ മറ്റൊരു ഭാഗത്തു ഞാൻ എന്റെ ഷീറ്റ് വിരിച്ചു കിടന്നു. രാത്രിയിൽ എപ്പോൾ ഉറങ്ങിയെന്നു ഓർമ്മയില്ല. എന്നിരുന്നാലും റൂമിൽ നിന്നും മാറി കിടന്നപ്പോഴേക്കും എനിക്ക് നല്ല ഉറക്കം ലഭിച്ചിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും റൂമിൽ പോയി കിടക്കാൻ എനിക്ക് മനസുവന്നില്ല. അതുകൊണ്ടു തന്നെ ഹാളിന്റെ ആ അറ്റത്തു എൻറെ ഉറക്കം ഞാൻ സ്ഥിരമാക്കി.
ഞാൻ അവിടെ ഉള്ളതുകൊണ്ട് മൂത്ത മകൻ അവന്റെ ഫോൺ ഉപയോഗവും കുറച്ചു.
ഞങ്ങൾ ഉറങ്ങാൻ കിടക്കുമ്പോഴെല്ലാം ഞാൻ അവനെ ഒരുപാട് ഉപദേശിക്കുമായിരുന്നു. പഠനം തുടരണമെന്നും, കൂട്ടുകാരുമായി അധികം കൂട്ടുകൂടരുതെന്നും, അനിയന്മാർ നിന്നെ കണ്ടാണ് പഠിക്കുന്നത് അതിനാൽ അവർക്ക് മാതൃകയായി ജീവിക്കണമെന്നുമെല്ലാം അവനോടു പറയുമായിരുന്നു ഞാൻ. പലദിവസങ്ങളിലും നിറകണ്ണുകളുമായിട്ടാണ് ഞാൻ ഇതെല്ലാം അവനോടു പറയുന്നത്. അത് അവനു സഹിക്കാൻ കഴിയുമായിരുന്നില്ല.
‘അമ്മ വിഷമിക്കുന്നതും സങ്കടപ്പെടുന്നതും മൂന്നു മക്കൾക്കും ഇഷ്ട്ടമില്ല. അതുകൊണ്ടു തന്നെ എന്റെ ഉപദേശവും പ്രയത്നവും അവനിൽ സഫലമായി. എന്റെ അതുവരെയുള്ള ദുഃഖങ്ങൾക്കു ചെറിയ ശമനം എന്നോണം മൂത്തമകൻ കോളേജിൽ പോയി ക്ലാസ്സുകളിൽ പങ്കെടുക്കാൻ തുടങ്ങി,. അവൻ മാത്രമല്ല എന്റെ രണ്ടാമത്തെ മകനെയും നിർബന്ധിച്ചു പഠിക്കാൻ അയച്ചു.
മുൻപുണ്ടായിരുന്ന ധിരിത ജീവിതത്തിൽ നിന്നും എനിക്ക് ആശ്വാസം കിട്ടി.
അവർ ഇപ്പോൾ ഉത്സാഹത്തോടെ പഠിക്കാൻ പോകുന്നതിന്റെ മറ്റൊരു ഉദ്ദേശം എന്നുപറയുന്നത്, ഞങ്ങളുടെ ഈ പഴയ വീടിനു പകരം പുതിയത് ഒരെണ്ണം നിർമ്മിക്കണം എന്ന ലക്ഷ്യത്തോടുകൂടെയാണ്. മക്കളിൽ ഉണ്ടായ മാറ്റം എന്നെ അത്ഭുതപ്പെടുത്തി. എന്റെ എല്ലാ സങ്കടങ്ങളും അവരുമായി ഞാൻ പങ്കുവയ്ക്കുമായിരുന്നു.
ഒരു പക്ഷെ ഈ ഉപദേശങ്ങൾ കുറച്ച നേരത്തെ കൊടുത്തിരുന്നെങ്കിൽ അവർ പണ്ടേ മിടുക്കന്മാരാകുമായിരുന്നു എന്ന് ഞാൻ മനസ്സിലാക്കി. ഭർത്താവിന്റെ മദ്യപാനത്തിൽ ഒരു കുറവുമില്ലെങ്കിലും എന്റെ മക്കളുടെ കാര്യം ഓർത്തു ഞാൻ സന്തോഷിക്കുമായിരുന്നു.