വേഗം ഞാൻ അകത്തേക്ക് കേറിപ്പോയി. അച്ചായനും കാറിൽ കേറി പോയി. എൻ്റെ മനസമാധാനം ആകെ പോയി. അയാളെന്തിനാണ് ഒരാഴ്ച ലീവെന്ന് പറഞ്ഞത്? മിണ്ടാതെ പോയാൽ മതിയായിരുന്നല്ലോ. ഈ ഒരാഴ്ചയും തന്നെ കളിക്കാൻ വരുമെന്ന് അയാളുടെ വിടല ചിരിയിൽ നിന്നും തനിക്ക് മനസ്സിലായി. കരുതിയ പോലെ തന്നെ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അയാൾ വന്നു. പക്ഷെ ഞാൻ സമ്മതിച്ചില്ല. എല്ലാ കാര്യവും ഞാനയാളോട് പറഞ്ഞു. ഞായറാഴ്ച മാത്രം ഞാൻ സമ്മതിക്കാമെന്ന് തീർത്തു പറഞ്ഞു. ഇനിയും നിർബ്ബന്ധിച്ചാൽ അതുകൂടി ഇല്ലാതാകുമെന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞപ്പോൾ എന്നാൽ ഞാൻ നാളെ തന്നെ ജോലിക്ക് പോകും ഇന്ന് ഒന്ന് സമ്മതിക്കു ഞാൻ വേഗം തീർത്തു പോകാമെന്നയാൾ പറഞ്ഞു.
പറ്റില്ല അച്ചായാ ഒരു പക്ഷെ ഏത് നിമിഷവും അച്ചായൻ വരാം എന്നു പറഞ്ഞ് അകത്തു കയറി വാതിലടച്ച് കുറ്റിയിട്ടു. എൻ്റെ മനസ്സമാധാനം ആകെ പോയി. ഈ പ്രശ്നത്തിൽ നിന്ന് എങ്ങിനെ കരകയറുമെന്ന് എനിക്കൊരു പിടിയുമില്ലാതായി. ഓഫീസിൽ നിന്നും ഇടക്കിടെ വിളിക്കാറുള്ള അച്ചായൻ ഒരിക്കൽ പോലും വിളിച്ചില്ല. പിറ്റേന്നു കാലത്ത് തന്നെ കോശിച്ചായൻ ജോലിക്ക് പോയെന്ന് വിളിച്ചു പറഞ്ഞു. എനിക്കാശ്വാസമായി. വൈകുന്നേരം വരെ ഞാൻ ഒരു മനസമാധാനവുമില്ലാതെ നടന്നു. 6 മണിക്ക് വരാറുള്ള അച്ചായനെ കാണാതെ ഞാൻ വിഷമിച്ച് വെരുകിനെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. 8 മണി ആയപ്പോൾ അകലെ നിന്നു കാറിൻ്റെ ഹെഡ് ലൈറ്റ് കണ്ടു. വീട്ടിൽ നിന്നും കുറച്ചകലെയാണ് ഗേയ്റ്റ്.
ഗേയ്റ്റിലെത്തിയ കാർ അവിടെ നിന്ന് രണ്ട് ഹോൺ അടിച്ചു. തന്നെ വിളിക്കുന്നതാണോ എന്ന് സൂസൻ സംശയിച്ചു. ഒരു മിനിട്ട് കാർ അവിടെ കിടന്ന ശേഷം കാർപോർച്ചിലെത്തി. എന്തിനാണ് അവിടെ നിർത്തി ഹോണടിച്ചതെന്ന് സൂസന് മനസ്സിലായില്ല.തന്നോടൊന്നും മിണ്ടാതെ തൻ്റെ അടുത്തുകൂടി അച്ചായൻ ബെഡ് റൂമിലേക്ക് പോയി ഡ്രെസ്സ് മാറി കാപ്പി കുടിക്കാൻ വന്നിരുന്നു. ഞാൻ അടുത്തിരുന്നെങ്കിലും എന്നോടൊന്നും മിണ്ടിയില്ല. എന്താണ് അച്ചായൻ്റെ പ്രശ്നമെന്ന് എനിക്ക് മനസ്സിലായില്ല. സിഗററ്റിൻ്റെ മണത്തെപ്പറ്റി ഇന്നലെ തന്നെ നുണയാണെങ്കിലും താൻ കാര്യം പറഞ്ഞതാണ്. പക്ഷെ ഇന്നു കാലത്ത് കോശിച്ചായൻ ബസ്സുകിട്ടാത്ത കാര്യം പറയുമ്പോൾ ബെന്നിച്ചായൻ എന്നെ നോക്കിയ നോട്ടം എനിക്ക് നേരിടാനായില്ല. എന്തിനാണ് അങ്ങിനെ നോക്കിയത്? എന്തോ പന്തികേടു പോലെ എനിക്ക് തോന്നി. വൈകുന്നേരം അകന്നു