ഔഷധഗുണമുള്ള ചാണകം കൊണ്ട് മിനുക്കനെ മെഴുകിയതുമായിരുന്നു.. നല്ല വിസ്താരമുള്ള ആ വീടിനുള്ളിൽ എ സി ഇല്ലാതിരുന്നിട്ടും നല്ല കുളിർമ്മ തോന്നി… ന്നാലും വെല്യമ്മേം വല്യച്ചനും നൂറു പിള്ളേരും കൂടി ഇതിനുള്ളിൽ എങ്ങനെ കിടക്കുന്നാവോ????
ഓർത്തുകൊണ്ടിരിക്കലെ നല്ല വെണ്ണൂറിട്ട് മോറിയ, തിളങ്ങുന്ന ഓട്ടുമൊന്തയിൽ കാന്താരിയും വേപ്പിലയും കല്ലുപ്പുമിട്ട് ആറ്റിയ മോരും കൊണ്ട് കാന്താരിവല്യമ്മ വന്നു…
“വെച്ചൂർ പശൂന്റെ മോരാണോ വല്യമ്മേ??? നല്ല ടേസ്റ്റ്…. ”
നകുലേട്ടൻ ഒറ്റവലിക്ക് ഒറ്റ മൊന്ത മോര് തീർത്ത് മോന്ത തുടച്ചു.. അല്ലെങ്കിലും മൂപ്പർക്ക് ഈ പശുവിനെയും കാളയെയുമൊക്കെ പറ്റി നല്ലപിടിയാണ്… പുള്ളിക്കാരൻ ഉള്ളതുകാരണമാണ് ക്ഷാമകാലത്ത് വീടൊക്കെ വിറ്റ് നാടോടികളായി നടന്നിരുന്നപ്പോൾ ഞങ്ങൾ പശുവിൻപാലും തൈരും വെണ്ണയും ചാണകവുമൊക്കെ വിറ്റ് ജീവിച്ചിരുന്നത്…
“ഹേയ്… ഇത് റെഡ് സിന്ധി….. ഇതിന്റെ ബ്രീഡ് അങ്ങനെ പുറത്തൊന്നും പ്രചാരത്തിലില്ല.. എന്നാലും കലിയുഗത്തിൽ ഇവൾക്കാവും മാർക്കറ്റ്… അകിടും കറവയുമൊക്കെ നല്ല ജോറാ…. ഇതിനെ ദുര്യോധനൻ കഴിഞ്ഞ മാസം ഉത്രാളിക്കാവിൽ പാതിരാവെടിക്കെട്ടിനു പോയപ്പോൾ വഴീന്നെങ്ങാണ്ട് പിടിച്ചോണ്ട് പോന്നതാ… ആരുടെയാണാവോ????…
പാഞ്ചിമോളിങ് വന്നേടി… വല്യമ്മേടെ തലേൽ വല്ലാത്ത പേൻ ശല്യം… വല്യച്ചന് രാത്രി കിടന്ന് തലമാന്തിപ്പറിക്കാനേ നേരമുള്ളൂ ഇപ്പൊ…ഒന്നിരുന്നു നോക്കിക്കേ…”
നകുലേട്ടന്റെ അരികിൽ നിന്ന് എന്റെ കയ്യും പിടിച്ചുവലിച്ച് വടക്കേപ്പുറത്തെ വരാന്തയിലേക്ക് നടക്കുമ്പോൾ വല്യമ്മ നൈസായിട്ട് എന്റെ ചന്തിക്കിട്ടൊന്നു നുള്ളി…
“ഹ്മ്…. ദിവസം ചെല്ലും തോറും ചന്തിയൊക്കെ ഇരട്ടിച്ച് ഇരട്ടിച്ച് വരുവാണല്ലോടി പാഞ്ചി… അവന്മാര് അഞ്ചും കൂടി നല്ല പെരുക്കായിരിക്കുമല്ലേ നിന്റെ മേല്…. നിന്റൊരു ഭാഗ്യം!!..”
അത് പറയുമ്പോൾ കാന്താരിവെല്യമ്മയിൽ നിന്ന് ഒരു ദീർഘനിശ്വാസമുയർന്നത് ഞാൻ ശ്രദ്ധിച്ചു..
“ഹോ.. ഇവിടേം നിന്നെപ്പോലെ ഒരെണ്ണത്തിനെ കൊണ്ടന്നാലോ ന്നു ഞാൻ വിചാരിച്ചതാടി മോളേ…
അതിനെങ്ങനാ… നാലഞ്ചെണ്ണമൊന്നുമല്ലല്ലോ… മീൻ പാറ്റിയപോലെ നൂറെണ്ണമല്ലേ…
കൊണ്ടുവരുന്നതിന്റെ പിറ്റേ ദിവസം ആ കാലന്മാരൊക്കെ കൂടി പെങ്കൊച്ചിനെ കൊത്തിപ്പെറുക്കി പത്തുവഴിക്കാക്കും.. പിന്നെ കുഴിച്ചിടാൻ കൂടി ഒന്നും ബാക്കി കിട്ടില്ല…
ഹാ!!!!…. ഇതിനാ കുടുംബാസൂത്രണം വേണം…കുടുംബാസൂത്രണം വേണം എന്നു പറയുന്നത്…
അതിനെങ്ങനാ???? കുടത്തിൽ പെറാനല്ലേ എനിക്കൊക്കെ യോഗം!!!!”
വല്യമ്മ പറഞ്ഞുകൊണ്ട് നെടുവീർപ്പിട്ടു…