മുട്ടേന്നു വിരിഞ്ഞില്ല!!!… അതിലും മുൻപേ നമ്മുടെ മുന്നും പിന്നുമൊക്കെയാ അവറ്റകളുടെ നോട്ടം…
അടിച്ചു ചന്തി പൊട്ടിക്കുവാ വേണ്ടത് ഒക്കെറ്റിന്റേം!!!…”
എന്റെ വാക്കുകളിലെ അമർഷം കണ്ട രശ്മിടീച്ചർ അല്പമൊന്ന് പകച്ചു… പബ്ലിക്ക് റോഡാണെന്നുള്ളകാര്യം ഞാൻ മറന്നുപോയെന്നു തോന്നിക്കാണും അവർക്ക്….രശ്മിയുടെ വിവാഹം കഴിഞ്ഞ് മൂന്നുമാസമേ ആയിട്ടുള്ളു… അതുകൊണ്ടുതന്നെ അവൾക്കിതൊക്കെ പുതുമയായിരിക്കും…
“സാരമില്ല… ആശ്ചര്യമൊക്കെ പതിയെ മാറിക്കോളും… ”
മനസ്സിൽ മുറുമുറുത്തുകൊണ്ട് ഞാൻ സ്റ്റോപ്പിലേക്ക് നടന്നു…
“ഇത്രക്കൊക്കെ മെനക്കേടുള്ള പരിപാടിയാണോ രമ്യടീച്ചറെ ഇത്?? എന്റെ ദൈവമേ… എന്നാൽ ഞാനിനി ഇപ്പോഴെങ്ങും കൺസീവ് ചെയ്യാൻ പോണില്ല….”
വാക്കുകളിൽ മുഴപ്പിച്ചുനിർത്തിയിരുന്ന ആശ്ചര്യം പക്ഷെ രശ്മിയുടെ സ്വരത്തിലുണ്ടായിരുന്നില്ല… അവൾ ഒട്ടൊരു ആഹ്ലാദം കലർന്ന മുഖഭാവത്തോടെ തുടർന്നു…
“എന്റെ കെട്ട്യോനാണേൽ എത്രയും വേഗം എന്നെ പിടിച്ച് ലോഡാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാ…. ഫ്ലാറ്റിലെത്തിയാൽ പിന്നെ ഒരു രക്ഷയുമില്ല.. മുൻപ് തറവാട്ടിലായിരുന്നപ്പോ അമ്മയും ഏട്ടന്മാരുമൊക്കെ ഉണ്ടായിരുന്ന കാരണം ഒരു സാവകാശമൊക്കെ ഉണ്ടായിരുന്നു മൂപ്പർക്ക്.. ഇതിപ്പോ ഫ്ലാറ്റിലേക്ക് മാറിയതോടെ ഒരുമാതിരി കുരുക്ഷേത്രയുദ്ധം പോലാ എന്നും വൈകുന്നേരമാവുമ്പോ… ഇപ്പൊ തന്നെ ദേ…. ഞാൻ ചെല്ലുന്നതും കാത്തിരിക്കുന്നുണ്ടാവും… അങ്കം തുടങ്ങാൻ… ഇന്നിപ്പോ നല്ല മഴക്കാറുമുണ്ട്.. ഒരു മഴേം കൂടി പെയ്തുകിട്ടിയാൽ പിന്നെ ഹണിമൂണാണ് ഇന്നും…”
അത് പറയുമ്പോൾ അവളുടെ മുഖത്ത് തെളിഞ്ഞ നാണവും ലജ്ജയും കണ്ട് എന്റെ ഉള്ളിൽ ഒരു കനച്ചുതികട്ടിയത് കടുത്ത അസൂയയായിരുന്നു എന്ന് പറയുന്നതാവും ശരി..
ആറ്റുനോറ്റിരുന്ന് വയറ്റിൽ പിടിച്ചതായിരുന്നു ഒരെണ്ണം… ഇരുപത്തിയെട്ടാം വയസ്സിൽ….
അതും വിവാഹം കഴിഞ്ഞ് ആറുവര്ഷങ്ങള്ക്ക് ശേഷം… രമേശേട്ടന്റെ വക കവിടി നിരത്തലും ആണ്ടും പക്കവും മുഹൂർത്തവും ഒക്കെ നോക്കി, കുളിച്ചും, മന്ത്രം ചൊല്ലിയും മാസത്തിൽ ഒരേ ഒരു ദിവസം മാത്രം വഴിപാടുപോലെ ശാരീരികബന്ധത്തിൽ ഏർപ്പെട്ടു കിട്ടിയത്..എന്നിട്ടെന്താ???
എന്റെ വിധി… ഇപ്പൊ കുഞ്ഞുമില്ല, ഭർത്താവൊട്ട് തിരിഞ്ഞുനോക്കുന്നുമില്ല…
ഏഴാം മാസത്തിൽ അബോര്ഷനായപ്പോൾ ജീവൻ രക്ഷപ്പെട്ടു കിട്ടിയത് തന്നെ ഭാഗ്യം. പറഞ്ഞിട്ടെന്തു കാര്യം. അതോടെ ഇപ്പോൾ ഇരുപത്തിയെട്ടാം വയസ്സിൽ തന്നെ ഞാൻ സന്താനഭാഗ്യമില്ലാത്തവളെന്ന ലേബലിലേക്ക് പുറംതള്ളപ്പെട്ടു… പുരുഷവീര്യം ഊറ്റിയെടുത്തു പുറന്തള്ളുന്ന യോനിയാണുപോലും എന്റേത്… മുജ്ജന്മപാപഫലമാണത്രെ!!!!!…
“ഗുളികനേം കേതുവിനേം നോക്കിയിരിക്കാതെ മര്യാദക്കൊന്ന് ചെയ്തുതരികേമില്ല….. കൊച്ചുണ്ടാവാത്തതിന് പഴി മുഴുവൻ എനിയ്ക്കും!!!!!!… ”
മനസ്സിൽ ഉരുണ്ടുകൂടിയ കാർമേഘങ്ങൾ പെയ്തൊഴിയാൻ തുടങ്ങും മുൻപേ സാരിയുടെ ഞെറിവുകൊണ്ട് മുഖം തുടച്ച് ഞാൻ രശ്മിയോടൊപ്പം നടന്നു…. തണുത്ത കാറ്റ് ഇടവിട്ടിടവിട്ട് ചീറിയടിക്കുന്നുണ്ട്… മഴ ഏതാണ്ടുറപ്പാണ്… രശ്മിയുടെ ഹണിമൂണും…