“ ഏതായാലും ഇത് പിടിച്ചോ സാഗറിൻറെ ഫോണാണ് പറ്റുകയാണെങ്കിൽ ഇതെടുത്ത് തരാൻ നീ പറഞ്ഞില്ലെ. ഇന്ന് അടിയുടെ ഇടക്ക് താഴെ വീണത് ആരും കാണാതെ എടുത്തതാണ്.” അത് പറഞ്ഞവൾ ഫോണെൻറെ കയ്യിൽ തന്നു. അവൾ പറഞ്ഞത് മനസ്സിലായില്ലെനിലും, ഞാൻ ഒന്നും പറഞ്ഞില്ല ഫോൺ എൻ്റെ നിഛലമായ ഇടത്തെ കയ്യിൽ വിശ്രമിച്ചു.
അപ്പോഴും എൻ്റെ മനസ്സ് എനിക്ക് പിടി തരാതെ എപ്പോഴത്തെയും പോലെ ഐഷുവിനെ കുറിച്ചുള്ള ചിന്തകളിൽ തന്നെയായിരുന്നു. പക്ഷെ ഇന്നത് വേദനയുടെയും കുറ്റബോധത്തോടെയുമായിരുന്നു.
എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന അവളെ ഞാൻ ചതിക്കുകയാണല്ലോ? എല്ലാം തുറന്ന് പറഞ്ഞ് മാപ്പ് ചോദിക്കണമെന്നുണ്ട് പക്ഷെ എനിക്കത് കഴിയില്ല എല്ലാം കെട്ട് കഴിയുമ്പോൾ അവളെന്നെ വേണ്ടെന്ന് പറഞ്ഞാൽ. പിന്നെ ഞാനില്ല, ഇത്രയും നാളും ജീവിച്ചത് അവൾക്ക് വേണ്ടിയാണ് ഇനിയും അങ്ങനെ തന്നെയായിരിക്കും. അതിന് ആരും ഒന്നുമറിയാൻ പാടില്ല. അത് പോലെ എൻ്റെ ചുറ്റും നടന്ന് കൊണ്ടിരിക്കുന്നത് എന്താണെന്ന് കണ്ട് പിടിക്കണം.
എല്ലാം രശ്മി ഉണ്ടാക്കിയ കള്ള കഥകളും വ്യാജ തെളിവുകളുമാണോ? അതോ അവൾക്ക് പിന്നിൽ ആരെങ്കിലുമുണ്ടോ? എല്ലാം നിയന്ത്രിക്കാൻ കഴിയുന്ന ഒരു ശക്തൻ. അതോ എല്ലാം ചെയ്തത് ഞാൻ തന്നെയാണോ? ഇവൾ പറിയുന്നത് പോലെ ഞാൻ എല്ലാം മറന്ന് പോയതാണോ? പക്ഷെ ഞാൻ എൻ്റെ ഐഷുവിനോട് ഒരിക്കലുമത് ചെയ്യില്ല എനിക്കതിന് കഴിയില്ല. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളും കാട് കയറിയ കുറെ ഭ്രാന്തൻ ചിന്തകളും. ഒരിക്കലും ഉണങ്ങാത്ത കുറ്റബോധത്തിന്റെ വേദനകളും എന്നെ അന്ന് മുതൽ കാർന്ന് തിന്നാൻ തുടങ്ങുകയാണെന്ന് എനിക്ക് അറിയില്ലായിരുന്നു.
ഓരോന്ന് ആലോചിച്ച് കിടന്നപ്പോഴാണ് ആരോ വാതിൽ തുറക്കുന്നത്, ഐഷു ആയിരിക്കും. അയ്യോ ഈ കുരിശിനെ ഇവിടെ കണ്ടാൽ ഇന്ന് യുദ്ധവും നടക്കും.
” രശ്മി ആരോ കതക് തുറക്കുന്നു, ഐഷു ആണെന്ന് തോന്നുന്നു. ” ഞാൻ അത് പറഞ്ഞതും ഐഷു കയറി വന്നതും രശ്മി എന്റെ കാലിൽ പിടിച്ചു തല കുനിച്ചിരുന്നതും ഒരുമിച്ചായിരുന്നു. ആ സമയത്ത് തന്നെ രശ്മി തന്ന ഫോൺ ഞാൻ ബെഡ്ൻ്റെ ഇടയിൽ ഒളിപ്പിച്ചു.
റൂമിലേക്കു കേറി വന്ന ഐഷു കാണുന്നത് എന്റെ കാലിൽ പിടിച്ചു കുനിഞ്ഞിരിക്കുന്ന രശ്മിയെയാണ്.
” ഇവൾക്കെന്താ ഇവിടെ കാര്യം ഇറങ്ങടി വെളിയിൽ. ” രശ്മിയെ കണ്ടതും ഐഷു നിന്ന് ചീറി.
” ഞാൻ ചെയ്ത തെറ്റിന് നിങ്ങളോട് മാപ്പ് ചോദിക്കാൻ വന്നതാണ്. ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റാണ് ചെയ്തത്. എന്നോട് ക്ഷമിക്കണം ഒന്നും അറിഞ്ഞ് കിണ്ടല്ലേ” അവളത് പറയുമ്പോൾ കണ്ണുനീർ തുടക്കുന്നുണ്ടായിരുന്നു.
എന്നാലും ഇവളുടെ അഭിനയം സമ്മതിച്ച് കൊടുക്കണം എത്ര പെട്ടെന്നാണ് കണ്ണിൽ നിന്നും കണ്ണുനീരൊക്കെ വന്നത്.